റാഞ്ചി: വെള്ളിയാഴ്ച ചന്തയിലേക്ക് എട്ടു കാളകളുമായി പോയ രണ്ട് വ്യാപാരികള്‍ കൊല്ലപ്പെട്ട നിലയില്‍. മുഹമ്മദ് മജിലൂം (35) ബന്ധു അസാദ് ഖാന്(15) എന്നിവരെയാണ് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. റാഞ്ചിയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ലത്തേഹാര്‍ ജില്ലയിലെ ബാലുമാത്തിലാണ് സംഭവം. കൈകള്‍ പിന്നിലേക്ക് പിടിച്ചുകെട്ടി, വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. വ്യക്തി വൈരാഗ്യമോ ബിസിനസിലെ കുടിപ്പകയോ ആണോ പിന്നിലെന്ന് എസ് പി അനൂപ് ഭര്‍തൃഹരി പറഞ്ഞു.
എന്നാല്‍ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. യുപിയിലെ ദാദ്രി സംഭവം പോലെ, ഇതിനെയും വളച്ചൊടിച്ച് രാഷ്ട്രീയ, മതപരമായ മുതലെടുപ്പുകള്‍ക്കാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. ഹിന്ദു തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്ന ആരോപണവുമായി സ്ഥലം എംഎല്‍എയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവുമായ പ്രകാശ് രാം ഇറങ്ങിക്കഴിഞ്ഞു. കാള വ്യാപാരികളെ തെരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഒരു വിഭാഗം ആള്ക്കാര് പറഞ്ഞുപരത്തുന്നത്.
ഇവര്‍ മേയ്ച്ചു കൊണ്ടുവന്ന കാലികളെ ആരെങ്കിലും പിടിച്ചുകൊണ്ടു പോയോ അതോ അവ തൊട്ടടുത്തുള്ള വനത്തിലേക്ക് കടന്നോയെന്ന് അറിയില്ല. ഇതും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എസ്പി പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
സംഭവത്തിന്റെ പേരില്‍ ഒരു വിഭാഗം ഗ്രാമീണര്‍ സംഘര്‍ഷം അഴിച്ചുവിടുകയും ചെയ്തു. അക്രമത്തിലും കല്ലേറിലും ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമം മുറുകിയതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. സംഭവത്തിന് വര്‍ഗീയ നിറം നല്കി ഹിന്ദു സംഘടനകള്‍ക്കു മേല്‍ ഉത്തരവാദിത്തം ചുമത്താനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: