Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കനല്‍വെയിലില്‍ കുളിരല തീര്‍ത്ത് പുതിയകാവിലമ്മക്ക് പൊങ്കാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 12:06 pm IST
in Kollam

കൊല്ലം: കനലായി കത്തുന്ന കുംഭമാസപ്പകലില്‍ പതിനായിരങ്ങള്‍ക്ക് തണലായി പുതിയകാവിലമ്മ. അകവും പുറവും കത്തിയാളുന്ന ഭക്തിയുടെ ചൂടില്‍ കനിവലയായി ദേശിംഗനാടിന്റെ ഭരദേവത. ചുട്ടുപൊള്ളുന്ന നിരത്തുകളില്‍ നഗ്നപാദരായി ഭക്തസഹസ്രങ്ങള്‍, എരിവെയില്‍മാരിയിലും കുളിരുതേടി അമ്മയുടെ കിടാങ്ങള്‍. തിളച്ചുതൂവിയ മഞ്ഞപ്പാലിന് മഞ്ഞുതുള്ളികളുടെ തണുപ്പ്, പുതിയകാവിലമ്മയുടെ അനുഗ്രഹവര്‍ഷത്തില്‍ വിസ്മയം പൂണ്ട് മഹാനഗരം….

കൊല്ലം പട്ടണമാകെ പൊങ്കാലക്കലങ്ങള്‍ നിരന്നു. തലേരാത്രി മുതലേ നിരത്തുവക്കുകളില്‍ ഇടം പിടിച്ച്, അടുപ്പുകൂട്ടി അമ്മമാര്‍ കാത്തിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ മുതല്‍ പെട്ടിക്കടകളില്‍ വരെ കര്‍മ്മ വിജയം കൊതിച്ച് അമ്മയുടെ വരപ്രസാദം തേടി പൊങ്കാലയിട്ടു. അഭൂതപൂര്‍വമായ ജനത്തിരക്കിലും നടത്തിപ്പിന്റെ കുശലതയറിഞ്ഞ സംഘാടകരുടെ മികവ് നഗരത്തിന് ആശ്വാസം പകര്‍ന്നു.

രാവിലെ 10ന് ശ്രീകോവിലില്‍ പുതിയകാവിലമ്മയുടെ തിരുമുമ്പില്‍ നിന്ന് കൊളുത്തിയ ദീപം ക്ഷേത്രത്തിനു മുന്നിലെ യജ്ഞശാലയില്‍ പ്രതിഷ്ഠിച്ച നിലവിളക്കിലേക്ക് മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി പകര്‍ന്നതോടെ അനേകായിരം കണ്ഠങ്ങളില്‍ നിന്ന് വായ്‌ക്കുരവ മുഴങ്ങി. പൊങ്കാലച്ചടങ്ങുകളുടെ വിളംബരമായി ചെണ്ടമേളവും വെടിക്കെട്ടും. പിന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. നഗരത്തിലുടനീളം നിരന്ന പതിനായിരക്കണക്കിന് കലങ്ങള്‍ക്ക് താഴെ അഗ്നി ജ്വലിച്ചു. ഭക്തസഹസ്രങ്ങളുടെ ആത്മസമര്‍പ്പണം. പണ്ടാര അടുപ്പിലേക്ക് 10.30ഓടെ ദ്രവ്യ സമര്‍പ്പണം. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഡോ.ജി. മോഹന്‍, സെക്രട്ടറി എം.വി. സോമയാജി, ആഘോഷസമിതി ചെയര്‍മാന്‍ എന്‍. രാജേന്ദ്രന്‍, വി. മുരളീധരന്‍, സി.എസ്. ശൈലേന്ദ്രബാബു, ജി. ശിവരാമന്‍, എം.എസ്. ശ്യാംകുമാര്‍, ബി.ശിവജി സുദര്‍ശനന്‍, ആര്‍.അജയകുമാര്‍, ശ്രീകേശ്‌പൈ, ഡോ.വി.ശശിധരന്‍പിള്ള, എ.ജി.ശ്രീകുമാര്‍, ബി. ഉണ്ണിക്കണ്ണന്‍, എന്‍.ജി.അമര്‍നാഥ്, മീനാട് ഉണ്ണി, രാജു മുണ്ടക്കല്‍, ബി. രമേശ്ബാബു, ഓലയില്‍ ഗോപന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദ്രവ്യസമര്‍പ്പണത്തിന് ശേഷം കാത്തിരിപ്പ്. ഉച്ചഭാഷിണിയില്‍ ഒഴുകിയെത്തിയ ദേവീസ്തുതികള്‍ക്കൊപ്പം ഭക്തരുടെ അധരങ്ങളും ചേര്‍ന്നതോടെ നഗരം പുതിയകാവിലമ്മയുടെ അപദാനഗീതികളാല്‍ മുഖരിതമായി. കൊടിമരച്ചോട്ടിലും അരയാല്‍ത്തറയിലുമെല്ലാം പൊങ്കാലക്കലങ്ങള്‍ തിളച്ചുതൂവി.

പിന്നീടാണ് പുതിയകാവിലമ്മയുടെ പ്രതിപുരുഷന്മാര്‍ മഞ്ഞനീരാട്ടിനെത്തുന്നത്. ചെണ്ടയ്‌ക്കൊപ്പം പാണ്ടിമേളം മുറുകിയതോടെ ഗുരുഭൂതന്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ പ്രതിപുരുഷന്മാര്‍ ഓരോരുത്തരായി മഞ്ഞനീരാട്ടിനെത്തി. കവുങ്ങിന്‍ പൂക്കുലകളുമായി ഉറഞ്ഞുതുള്ളി ദേവിഭദ്രയുടെ വരവ്. സൃഷ്ടിയിലെ ക്രൗര്യത്തെ പ്രപഞ്ചത്തിന് കുളിര്‍തണലാക്കിയ മഹാകാളിയുടെ വരവറിഞ്ഞ് ക്ഷേത്രാങ്കണം ഇളകിമറിഞ്ഞു.

തിളച്ചുതൂവിയ മഞ്ഞപ്പാല്‍ പൂക്കുലകൊണ്ട് കോരിയെടുത്ത് നീരാടുകയായി പിന്നെ. തുള്ളിത്തെറിച്ചുവീഴുന്ന മഞ്ഞുതുള്ളികള്‍ പോലെ പൊങ്കാലയടുപ്പുകളില്‍ നിന്ന് കോരിയെടുത്ത മഞ്ഞള്‍പ്പാല്‍ അവര്‍ മേനിയില്‍ പൂശി. ചിലര്‍ ഇരുകൈകളും കൊണ്ട് വാരിയെടുത്ത് മുഖത്ത് തേച്ചു. ചിലര്‍ക്ക് രുദ്രതാളമായിരുന്നു. മറ്റുചിലരാകട്ടെ ഇളം തെന്നല്‍ വേഗത്തിലായിരുന്നു വരവ്. എല്ലാവര്‍ക്കും ഒടുവില്‍ ഗുരുഭൂതന്റെ വരവ്. അണപൊട്ടിയ ഭക്തജനവികാരങ്ങള്‍ക്ക് മഞ്ഞനീരാട്ടോടെ ദേവീപുണ്യം. പിന്നീട് അമ്പതോളം തിരുമേനിമാര്‍ നഗരത്തിന്റെ നാനാഭാഗങ്ങളിലേക്ക് പൊങ്കാല നിവേദിക്കാന്‍ യാത്രയായി.

മഹാനഗരത്തിന്റെ രക്ഷാദേവതക്ക് ആത്മസമര്‍പ്പണമേകി ആയിരങ്ങളുടെ പൊങ്കാലസമര്‍പ്പണത്തിന് ഫലസമാപ്തി. പ്രാര്‍ത്ഥനാനിരതമായി പാതയോരങ്ങള്‍ പുതിയകാവിലമ്മയ്‌ക്ക് യാഗശാലകളായി. പൊങ്കാല സമര്‍പ്പണത്തിന് ശേഷം വൈകിട്ട് ശക്തികുംഭം എഴുന്നള്ളത്ത് നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.