Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കരയില്‍ പോലീസ് ഭീകരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 12:02 pm IST
in Kollam

കൊട്ടാരക്കര: പോലീസ് തേര്‍വാഴ്ച തുടരുന്നു, നെടുവത്തൂരില്‍ വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു. പോലീസുകാര്‍ ഗുണ്ടകളെ പോലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അഴിഞ്ഞാടുന്നു. മുന്‍ താലൂക്ക് സമ്പര്‍ക്കപ്രമുഖ് ജയകുമാറിന്റെ വീട്ടിലെത്തിയ സംഘം ഗുണ്ടകളെക്കാള്‍ ഭീകരമായി അഴിഞ്ഞാടുകയായിരുന്നു. വീടിന്റെ വാതിലുകള്‍ ചവിട്ടിപൊളിച്ചു, ജനല്‍ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ചു, മുറ്റത്ത് കിടന്നിരുന്ന ടെമ്പോയുടേയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. ഭയവിഹ്വലരായി ഒളിച്ച ജയകുമാറിന്റെ ഭാര്യയെയും കുട്ടികളേയും കേട്ടാലറയ്‌ക്കുന്ന തെറിയഭിഷേകം നടത്തി. എന്നിട്ടും കലിയടങ്ങാതെ മുറ്റത്ത് വച്ചിരുന്ന ബൈക്ക് കുത്തിത്തുറന്ന് സ്റ്റേഷനില്‍ കൊണ്ട് പോയി. തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ട്ടന്റെ വീട്ടിലും എത്തി അതിക്രമം നടത്തി. കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ആര്‍എസ്എസ് പ്രചാരകനെ ലോക്കപ്പിലിട്ട് ക്രുരമായി മര്‍ദ്ദിക്കുന്നതറിഞ്ഞ് സ്റ്റേഷനിലെത്തി ഡിവൈഎസ്പി, സിഐ എന്നിവരെ വിവരം ധരിപ്പിച്ച് ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ജില്ലാസമ്പര്‍ക്ക പ്രമുഖ് അനില്‍കുമാറിന്റെ വീട്ടിലും കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ പോലീസ് എത്തി അതിക്രമത്തിന് തുനിഞ്ഞെങ്കിലും ഭാര്യ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട സംഘം ചെറിയ താക്കീത് നല്‍കി മടങ്ങി. ഇരുപതിലധികം വീടുകളിലാണ് പോലീസ് ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടത്തിയത്. പല വീടുകളിലേയും സ്ത്രീകളും കുട്ടികളും പോലീസ് ഭീകരതയുടെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല.

പോലീസ് എടുത്തെറിഞ്ഞ അമ്പലക്കര രമേശിന്റെ കുട്ടി ഇപ്പോഴും ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്ന് കരയുകയാണെന്ന് ഭാര്യ മായ പറയുന്നു. ഭയന്നുകഴിയുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ബിജെപി ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ വീടുകളില്‍ എത്തി. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതത്തെപ്പപറ്റി 80 വയസ് കഴിഞ്ഞ അമ്മൂമ്മ മുതല്‍ കൊച്ചുകുട്ടികള്‍ വരെ നേതാക്കളുടെ മുന്നില്‍ വിങ്ങിപൊട്ടികൊണ്ട് വിവരിച്ചു. തങ്ങള്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും നാട്ടില്‍ നിയമം നടപ്പിലാക്കേണ്ടവര്‍ ഇത്രയും ക്രൂരന്‍മാരാണോ എന്നുമാണ് രോഷത്തോടെ ഒരു അമ്മ ചോദിച്ചത്. ഭീകരവാദികള്‍ക്കും കൊലപാതകികളും നാട്ടില്‍ സുഖമായി താമസിക്കുമ്പോള്‍ തങ്ങളുടെ മക്കള്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് ഇവര്‍ ചോദിക്കുന്നു. പെറ്റി കേസില്‍ തീരേണ്ട സംഭവത്തെ തനിക്ക് ആര്‍എസ്എസ്, ബിജെപി ക്കാര്‍ക്ക് നേരെ അഴിഞ്ഞാടാനുള്ള ലൈസന്‍സ് ആക്കി മാറ്റിയ എസ്‌ഐ ശിവപ്രകാശിനെതിരെ ഇതുവരെയും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. കൊടിക്കുന്നിലിന്റെ സംരക്ഷണത്തില്‍ എസ്‌ഐ ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. കസ്റ്റഡിയിലെടുത്ത താലുക്ക് മുന്‍ശാരീരിക് പ്രമുഖ് ശ്രീനിവാസനെ പോലീസ് വാഹനത്തില്‍ വച്ചും ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചും അതിക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി, മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ടും നട്ടെല്ലിന് വേദനയും അനുഭവപ്പെടുന്ന ശ്രീനിവാസനെ ഇതിനകം ജയിലില്‍ നിന്ന് പലതവണ ആശുപത്രിയില്‍ എത്തിച്ചു. കോട്ടാത്തല സ്വദേശി ഹരിദാസിന്റേതും സമാനമായ അവസ്ഥയാണ്. അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ലോക്കപ്പ് മര്‍ദ്ദനമുറയാണ് കൊട്ടാരക്കര എസ്‌ഐയും സംഘവും നടത്തുന്നത്.

ബൈക്കിന്റ പിന്നിലിരുന്ന് യാത്ര ചെയ്തതിന് ക്രൂരമായി മര്‍ദ്ദനമേറ്റ ആര്‍എസ്എസ് പ്രചാരകന്‍ ബിനീഷ് ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. കോട്ടാത്തല ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ സംബന്ധിച്ചശേഷം ബിനീഷ് മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്കില്‍ കാര്യാലയത്തിലേക്ക് വരുമ്പോള്‍ ഉല്‍സവ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസുകാരനാണ് എസ്‌ഐ ക്ക് കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ നേതാവ് പോകുന്നതായി കാണിച്ച് കൊടുത്തത്. തുടര്‍ന്ന് എസ്‌ഐ വാഹനത്തെ പിന്തുടര്‍ന്ന് പത്തടിയില്‍ വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചവരോട് പോകാന്‍ പറഞ്ഞശേഷം പിന്നിലിരുന്ന പ്രചാരകനെ മാത്രം കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങളോടും പോലീസ് ഉന്നതരോടും കള്ളകഥയാണ് എസ്‌ഐ മൊഴിഞ്ഞത്. എസ്‌ഐ യുടെ മുന്‍ വൈരാഗ്യത്തിന് നൂറിലധികം ഉദാഹരണങ്ങള്‍ ഉണ്ടങ്കിലും കൊടിക്കുന്നിലിന്റേയും പുനലൂര്‍ മധുവിന്റേയും മാനസപുത്രനോട് ഇവര്‍ മറുത്തൊന്നും പറയില്ല. മജിസ്‌ട്രേറ്റുംഅഭിഭാഷകരും സാധാരണക്കാരും ഓട്ടോറിക്ഷക്കാരും തുടങ്ങി എസ്‌ഐ ശിവപ്രകാശിന്റെ പീഡനത്തിന് ഇരയാകാത്തവര്‍ വിരളമാണ്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് തന്നെ അപമാനമായ മര്‍ദ്ദകവീരനെതിരെ വകൂപ്പ് തല അന്വേഷണം നടത്തി പിരിച്ചു വിടാന്‍ നടപടി ഉണ്ടാകണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.