Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശനിദശ തീരാത്ത ശീമാട്ടി റൗണ്ടാന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:03 pm IST
in Kottayam

കോട്ടയം: എംസി റോഡില്‍ ശാസ്ത്രി റോഡിന്റെ തുടക്കത്തില്‍ കോട്ടയം നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ശീമാട്ടി റൗണ്ടാന എന്നറിയപ്പെടുന്ന ട്രാഫിക് ഐലന്റിന്റെ ശനിദശ ഇതുവരെ തീര്‍ന്നിട്ടില്ല. പലകുറി കഴിഞ്ഞ റൗണ്ടാനയുടെ പുനരുദ്ധാരണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ കാലംമുതല്‍ മാറിമാറിവന്ന ഭരണകര്‍കത്താക്കള്‍ തങ്ങളുടെ ഭരണപാടവം തെളിയിച്ചത് ഈ റൗണ്ടാനയിലാണ്. നിര്‍മ്മാണത്തിന് ശേഷം ഏഴാം തവണയാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളുടെ ഭാഗമായി പൊതുഖജനാവിലെ കോടികളാണ് നഷ്ടത്തിലായത്.

കുര്യന്‍ ഉതുപ്പ് നഗരസഭാ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി കെ.കെ. റോഡിന് സമാന്തരമായി ശാസ്ത്രി റോഡിന്റെ നിര്‍മ്മാണം നടത്തിയത്. എംസി റോഡും ശാസ്ത്രി റോഡും പഴയ പോസ്റ്റാഫീസ് റോഡും ചേരുന്ന ഭാഗത്ത് അപകടങ്ങള്‍ പതിവായതോടെയാണ് ഇവിടെ ഒരു ട്രാഫിക് ഐലന്റ് നിര്‍മ്മിക്കാന്‍ ധാരണയായത്. വളരെ ചെറിയ രീതിയില്‍ നിര്‍മ്മിച്ച ഐലന്റ് പിന്നീട് ശീമാട്ടി ടെക്‌സ്റ്റൈല്‍സ് അവരുടെ ചിലവില്‍ നവീകരിച്ചതോടെയാണ് ശീമാട്ടി റൗണ്ടാനയായി അറിയപ്പെടാന്‍ തുടങ്ങിയത്. കാലം കുറേക്കൂടി കഴിഞ്ഞതോടെ ഇവര്‍ തന്നെ വീണ്ടും നവീകരണങ്ങള്‍ നടത്തി. പിന്നീട് ഫൗണ്ടനുകള്‍ സ്ഥാപിച്ച് ഐലന്റിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചു. വലുപ്പം കൂടിയ ഐലന്റ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മറ്റ് ചില കച്ചവട താത്പര്യക്കാര്‍ പ്രചാരണം ആരംഭിച്ചതോടെ റൗണ്ടാനയുടെ നവീകരണം വീണ്ടും ചര്‍ച്ചയായി. പി.ജെ. ജോസഫ് ഗതാഗത മന്ത്രി ആയപ്പോള്‍ നാക്പാക് എന്ന ഏജന്‍സിയെക്കൊണ്ട് ഗതാഗത സര്‍വ്വേ നടത്തി. സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നവീകരണം നടത്തി. സണ്ണി കലൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന 2000ല്‍ റൗണ്ടാനയ്‌ക്കുള്ളില്‍ പ്ലാസ്റ്റിക് തെങ്ങുവച്ച് മോടിപിടിപ്പിച്ചു. പിന്നീട് നഗരസഭാ മൈതാനത്തിന്റെ നവീകരണത്തോട് അനുബന്ധിച്ച് പുതുക്കിപ്പണിയല്‍ നടന്നു. വലുതാക്കുകയും ചെറുതാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുന്നതിനിടയിലാണ് ഇപ്പോഴത്തെ പരിഷ്‌ക്കാരം. ചലിക്കുന്ന പടികള്‍ പിടിപ്പിച്ച മേല്‍പ്പാലനിര്‍മ്മാണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പുനരുദ്ധാരണം. ഇതിന്റെ ഭാഗമായി റൗണ്ടാനയുടെ വലുപ്പം കുറയ്‌ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍ കാലങ്ങളായി നടത്തിവരുന്ന അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. കോടികള്‍ മുടക്കി ഇപ്പോള്‍ നടത്തുന്ന നവീകരണവും അശാസ്ത്രീയമാണെന്ന വാദമാണ് വിദഗ്ധര്‍ക്കുള്ളത്. കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ മാത്രം തീരുന്നതല്ല ഇവിടുത്തെ ഗതാഗതപ്രശ്‌നങ്ങള്‍. പോസ്‌റ്റോഫീസ് റോഡില്‍നിന്നു ശാസ്ത്രി റോഡിലേക്ക് അടിപ്പാത നിര്‍മ്മിക്കുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.