വാഷിങ്ടണ്‍: ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക് യാത്രാ വിമാനം നിര്‍മ്മിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായി നാസ തീരുമാനിച്ചു. വ്യോമയാനമേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നാസയുടെ തീരുമാനം. മണിക്കൂറില്‍ 768 മൈല്‍ സ്പീഡാണുണ്ടാകുക. ലണ്ടനില്‍ നിന്നും മൂന്നര മണിക്കൂറിനുള്ളില്‍ ന്യൂയോര്‍ക്കില്‍ എത്താനാകും.
സുരക്ഷിതത്വം ഉറപ്പുവരുത്തിയും സൗകര്യങ്ങള്‍ ഒരുക്കിയും വിമാനം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ പറഞ്ഞു. വിമാനത്തിന്റെ പ്രാഥമിക ഡിസൈന്‍ വര്‍ക്ക് 20 മില്യണ്‍ ഡോളറിന് എയര്‍നോട്ടിക് കമ്പനിയായ ലോക്ക്ഹീഡ് മാര്ട്ടിന് കമ്പനിയെ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. മലിനീകരണം കുറയ്ക്കുക, ശബ്ദ നിയന്ത്രണം, മികച്ച ഇന്ധന ക്ഷമത എന്നിവയും ലക്ഷ്യമിടുന്നു. 2020ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: