Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വേണം ഈ സ്മൃതിദലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 06:11 pm IST
in Varadyam

കാല്‍നൂറ്റാണ്ടിന് മുമ്പാണ് ആദ്യമായി, തികച്ചും യാദൃച്ഛികമായി എന്‍.ഗോവിന്ദന്‍ കുട്ടിയെന്ന സിനിമാ നടനെ കണ്ടത്. എളമക്കരയില്‍ ചെറുവാരണത്ത് വീട്ടില്‍ വച്ച്. ഒരു വാടകവീടന്വേഷിച്ച് എത്തിയത് ആ വീട്ടുമുറ്റത്തായിരുന്നു. അതി നാടകീയമായാണ് സംഭാഷണരംഗത്തേക്ക് അദ്ദേഹം വന്നത്. നല്ല പരിചയം, പ്രത്യേകിച്ച് ആ ചുഴിഞ്ഞു കയറുന്ന തോട്ടത്തിലെ തീക്ഷ്ണത, തുടുത്ത കവിളിലെ കുസൃതിയും സംശയഭാവവും. സംഭാഷണം മുറിഞ്ഞു ശ്രദ്ധ ആ പുതിയ കഥാപാത്രങ്ങളിലേക്കായി.

എന്താണ് തുറിച്ചുനോക്കുന്നതെന്ന ചോദ്യം. ശബ്ദവും വീഴ്‌ത്തിക്കളഞ്ഞു. വിരല്‍ചൂണ്ടി പറയാന്‍ തുടങ്ങുംമുമ്പേ കഥാപാത്രം സംഭാഷണം പൂര്‍ത്തിയാക്കി, അതെ ഗോവിന്ദന്‍ കുട്ടി തന്നെ. പിന്നെ വാടകവീടല്ലാതായി, വിഷയം. കുറച്ചുനേരം വര്‍ത്തമാനം. എന്റെ കൂടെയുള്ളവര്‍ എന്തൊക്കെയോ ചോദിച്ചു അവര്‍ തമ്മില്‍ സംസാരിച്ചു. പക്ഷെ എന്റെ കണ്‍മുന്നില്‍ കസാരയിലിരിക്കുന്ന ഗോവിന്ദന്‍കുട്ടി എന്ന നടന്‍ കഥാപാത്രങ്ങളായി വേഷം മാറിക്കൊണ്ടേയിരുന്നു. വടക്കന്‍ പാട്ട് സിനിമകളില്‍, ലങ്കാദഹനത്തില്‍ ശരശയ്യയില്‍, ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റില്‍, ക്രോസ് ബല്‍റ്റില്‍, കൊടുങ്ങല്ലൂരമ്മയില്‍, പഞ്ചവന്‍ കാട്ടില്‍… സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയെന്ന അദ്ദേഹം അവസാനം അഭിനയിച്ച സിനിമ ഇറങ്ങിയിരുന്നോ എന്നോര്‍മയില്ല.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൈകൊടുത്ത് പിരിയുമ്പോള്‍ തുടുത്ത കവിളിലെ മാര്‍ദ്ദവം ആ കൈകള്‍ക്ക് അനുഭവപ്പെട്ടു. അതിലേറെ ഹൃദ്യമായത് ‘കൊടുംക്രൂര’ന്‍ എത്ര നിഷ്‌കളങ്കനായിരുന്നുവെന്ന തിരിച്ചറിവായിരുന്നു.

സമഗ്രമായൊന്നും ആരും ആരെയും അറിയുന്നില്ലല്ലൊ. പക്ഷേ അങ്ങനെ അറിയേണ്ടതാണെന്ന് ചിലരെക്കുറിച്ച് അറിയുന്നതുതന്നെ ആ വ്യക്തിത്വത്തിന്റെ വിശേഷതയാണ്. അന്ന് തോന്നിയിരുന്നു, ഈ നടനെക്കുറിച്ച് കൂടുതലറിയണമെന്ന്. ചില പരിശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. പൂര്‍ത്തിയായില്ല. ഇപ്പോള്‍ ഗോവിന്ദന്‍ കുട്ടിയുടെ മരുമകന്‍ കെ.വേണുഗോപാല്‍, ജി.കെ.റീഡേഴ്‌സ് മീഡിയയുടെ പേരില്‍ പ്രസിദ്ധീകരിച്ച സ്മൃതിദലങ്ങള്‍ ആ മഹാപ്രതിഭയെ സകലമാന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കവിയായ, കഥാകാരനായ, പട്ടാളക്കാരനായ, അച്ഛനായ, ഭര്‍ത്താവായ ഗോവിന്ദന്‍ കുട്ടിയെ ഈ പുസ്തകത്തിലൂടെ കാണാം. ഗോവിന്ദന്‍കുട്ടി എഴുതിയ കുറിപ്പുകള്‍, കഥകള്‍, അദ്ദേഹത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന എഴുത്തുകള്‍, അഭിമുഖങ്ങള്‍, അനുഭവങ്ങള്‍, മറ്റുള്ളവര്‍ എഴുതിയ ലേഖനങ്ങള്‍ തുടങ്ങി കിട്ടാവുന്നത് പരമാവധി ചേര്‍ത്തിറക്കിയ ബൃഹദ്ഗ്രന്ഥമാണിത്, 570 പേജില്‍!

ഗോവിന്ദന്‍കുട്ടി മലയാളസിനിമയിലെയും സാഹിത്യത്തിലെയും പ്രമുഖരെ അനുസ്മരിക്കുന്ന കുറിപ്പുകളാണ് ഈ സമാഹാരത്തിലധികം. പക്ഷേ, അത് മലയാള സിനിമാ ചരിത്രമാണ്. അന്നത്തെ കാലവും കാര്യവും കാരണക്കാരുമെല്ലാമെല്ലാം ആ അക്ഷരങ്ങളിലൂടെ രേഖയിലാകുന്നു. ജീവിതാനുഭവത്തിന്റെ തീച്ചൂളയില്‍ വെന്ത് പാകം വന്ന പ്രതിഭയായിരുന്നല്ലൊ വൈക്കം മുഹമ്മദ് ബഷീര്‍. ബഷീറുമായി സമാനജീവിതാവസ്ഥക്കാരനായിരുന്ന കാലത്ത് ഗോവിന്ദന്‍കുട്ടിക്കുണ്ടായ സമ്പര്‍ക്കാനുഭവമുണ്ട് ഈ പുസ്തകത്തില്‍. തികച്ചും വികാരഭരിതം. അനുഭവത്തിന്റെ മൂര്‍ച്ചക്കല്ലില്‍ വീണു മുറിവേറ്റ രണ്ടു ഹൃദയങ്ങളുടെ ദയയും ദീനാനുകമ്പയും കൊണ്ടുള്ള വിഷമപ്പെടലുകള്‍ എത്ര തീവ്രമായാണെന്നോ വായിക്കുമ്പോള്‍ അനുഭവപ്പെടുക. ചലച്ചിത്രത്തില്‍ ക്രൂര കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്ത ഗോവിന്ദന്‍കുട്ടിയുടെ മലയാള സാഹിത്യത്തിലെ സംഭാവന വെള്ളിത്തിരയിലെ വില്ലത്തരങ്ങള്‍ കണ്ട കേരളം വിലയിരുത്തിയിട്ടില്ല എന്നതാണു സത്യം.

തികച്ചും ഒരു ബൃഹദ് സംരംഭമാണ് ഈ പുസ്തകം. മക്കളും മരുമക്കളും അവരുടെ കൊച്ചുമക്കളും സ്വന്തം കാര്യം മാത്രം നോക്കുകയോ പൈതൃകത്തിന്റെയൊ പാരമ്പര്യത്തിന്റെയൊ ചെലവില്‍ വീമ്പടിച്ചും നേട്ടം നോക്കിയും മാത്രം നീങ്ങുന്ന ഈ കാലത്ത്, അമ്മായിയച്ഛന്റെ ശരിച്ചിത്രം അവതരിപ്പിക്കാനുള്ള ഒരു മരുമകന്റെ യജ്ഞമെന്ന നിലയിലും സ്മൃതിദലങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. ചലച്ചിത്ര മേഖലക്ക് സംരക്ഷിക്കേണ്ട ചരിത്രത്തിന്റെ സമാഹാരമാണിതെന്നു സംശയമില്ല. ഇത്തരം സ്മൃതിദലങ്ങള്‍ പെറുക്കി അടുക്കേണ്ടത് ആവശ്യം തന്നെയാണ്.

സ്മൃതി ദലങ്ങള്‍

ജി.കെ.റീഡേഴ്‌സ് മീഡിയ,

കൊച്ചി-26.

വില: 480.00

9495273791

-കാവാലം ശശികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.