റോം: പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ(84) അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
റോസിന്റെ പേര് (നെയിം ഓഫ് ദ റോസ്) എന്ന നോവലിലൂടെയാണു എക്കോ പ്രശസ്തനായത്. ഫുക്കോയുടെ പെന്‍ഡുലം, ദി ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോര്‍ (ഇന്നലെയുടെ ദ്വീപ്) തുടങ്ങിയവയും പ്രധാന കൃതികളാണ്. നോവലുകള്‍ക്കു പുറമേ വൈജ്ഞാനിക സാഹിത്യത്തിലും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വയം ഒരു തത്വചിന്തകന്‍ എന്ന് വിശേഷിപ്പിക്കുന്ന ഉംബര്‍ട്ടോ എക്കോയുടെ ഇയര്‍ സീറോ എന്ന പുസ്തകം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
വടക്കന്‍ ഇറ്റലിയിലെ അലസന്ഡ്രീയയില് 1932ലാണ് ഉംബര്‍ട്ടോയുടെ ജനനം.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം പ്രവര്‍ത്തനമേഖല ആദ്യം പത്രപ്രവര്‍ത്തനത്തിലായിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ടെലിവിഷനിലാണ് തുടക്കം. പിന്നീട് വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതി കോളമിസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധനായി. അധ്യാപകന്, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
1954ല്‍ തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടി. തോമസ് അക്വീനാസിന്റെ തത്ത്വചിന്തയായിരുന്നു വിഷയം. യൂണിവേഴ്സിറ്റി ഓഫ് സന്മാരിയോയില് 1980 ല്‍ ഇദ്ദേഹം കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചിരുന്നു. ഒപ്പം സഹിത്യ വിമര്‍ശനരംഗത്തും ബാല സാഹിത്യരംഗത്തും ഉംബര്‍ട്ടോ സജീവമായിരുന്നു. സാമൂഹിക ശാസ്ത്രവും ചിഹ്നശാസ്ത്രവും അദ്ദേഹം പ്രത്യേക പഠന വിഷയമാക്കി. ചിഹ്നശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഉംബര്ട്ട് രചിച്ച ഫുക്കോസ് പെന്‍ഡുലം യൂറോപ്പിന്റെ ഇരുണ്ട ചരിത്രം വിവരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: