റിയാദ്: മയക്കുമരുന്നു കടത്തു കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ സൗദി വധിച്ചു. സൗദി പൗരനേയും രണ്ട് യെമന്‍ പൗരന്മാരുടേയും തലയറുത്താണ് സൗദി വധശിക്ഷ നടപ്പാക്കിയത്. ദൈഫലാ അല്‍ ഒമറാനിയാണ് വധിക്കപ്പെട്ട സൗദി പൗരന്. അഹമ്മദ് മുബാറക്ക്, അബ്ദുള്‍ സലാം അല്‍ ജമാലി എന്നിവരാണ് യെമനികള്. തെക്കുപടിഞ്ഞാറന്‍ നഗരമായ ജാസനിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
സൗദി രണ്ടു മാസത്തിനിടെ ഇതുവരെ 62 പേരുടെ വധശിക്ഷ നടപ്പാക്കി. കഴിഞ്ഞ ജനുവരി രണ്ടിനു 47 പേരുടെ വധശിക്ഷയാണ് ഒറ്റയടിക്ക് നടപ്പാക്കിയത്. 2015 ല്‍ 153 പേരെ വധശിക്ഷയ്ക്കു വിധേയരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: