കോഴിക്കോട്: റാപ്പിഡ് ബുക്കാെറസ്റ്റിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്രസീല്‍ ടീം അത്ലറ്റിക്കോ പരാെനസ് നാഗ്ജി കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. പകരക്കാരനായിറങ്ങിയ മൗറിഷ്യോ പെട്രോ സാന്റോസാണ് കാനറികളുടെ വിജയ ഗോള്‍ നേടിയത്.
64-ാം മിനിറ്റിലാണ് പരാനെസിന്റെ വിജയ ഗോള്‍ പിറന്നത്. ലൂക്കോസ് സില്‍വയും നിക്കോളാസ് സില്‍വയും മൗറിഷ്യോ പെട്രോ സാന്റോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളായി മാറിയത്. ബോക്സിന്റെ ഇടതു വശത്ത് നിന്ന് ലൂക്കാസ് സില്‍വ നല്കിയ പാസ് നിക്കോളസ് സില്‍വയുടെ കാലിലൂടെ സാന്റോസിന്റെ കാലിലെത്തി. പതിയെ വന്ന പന്ത് സാന്റോസ് വലയിലേക്ക് തട്ടിയിട്ടു. കാനറികളുടെ ഗോളിനായി മുറവിളി കൂട്ടിയ ഗാലറി ഇതോടെ ഇളകി മറിഞ്ഞു.
ബുക്കാെറസ്റ്റിന്റെ കാലുകളിലായിരുന്നു ആദ്യ പകുതിയിലെ കളി. മത്സരത്തിലെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റം നടത്തിയത് പരാനെസാണെങ്കിലും പത്താം മിനിറ്റ് മുതല്‍ കളി മാറി. 12-ാം മിനിറ്റില്‍ പരാനെസ് ഗോള്‍ മുഖത്തേക്ക് ബുക്കാറസ്റ്റ് മുന്നേറ്റം നടത്തി. പോപ യൂലിയനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് പക്ഷേ ലൂക്ക് മിഗ്വേലിന് മുതലാക്കാനായില്ല. 26-ാം മിനിറ്റില്‍ റസ്വാനും യൂലിയാനും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പോസ്റ്റിനു മുന്നില്‍ പന്ത് കണക്ട് ചെയ്ത് ഗോളാക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ ആദ്യ പകുതിയില്‍ മാത്രം അഞ്ചു തവണയാണ് റഫറി സന്തോഷ് കുമാര്‍ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. ഇതിനിടെ 38-ാം മിനുറ്റില്‍ പരാനെസിന്റെ സൂപ്പര്‍ താരം ലൂയി സോറസ് പരിക്കേറ്റ് പുറത്ത് പോയി. പകരം വന്ന ആന്ദ്രേ ആല്‍ഫ്രഡോ മികച്ച മുന്നേറ്റങ്ങളുമായി പരാനെസ് ആക്രമണത്തിന്റെ നായകത്വമേറ്റെടുത്തു. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ജാവോ പെട്രോയും ആല്ഫ്രഡോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ബുകാെറസ്റ്റ് നിരയെ പരിഭ്രാന്തരാക്കി.
മധ്യ നിരയില്‍ നിന്ന് ഒഴുക്കോടെ നീങ്ങിയ ജാവോ പെട്രോ വലതു മൂലയിലൂടെ തിരിഞ്ഞ് പന്ത് യോഗോ സില്‍വയ്ക്ക് മറിച്ചു. പോസ്റ്റിനുള്ളിലേക്ക് തലയ്ക്ക് പാകത്തിന് വന്ന പന്ത് പക്ഷേ ആന്ദ്രേ ആല്ഫ്രഡോയ്ക്കും വെസ്ലി സില്‍വയ്ക്കും ഗോളാക്കാ ന് സാധിച്ചില്ല. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.
ഇന്ന് അര്‍ജന്റീന അണ്ടര്‍ 23 ഐറിഷ് ടീംഷാംറോക്ക് റോവേഴ്സ് എഫ്സിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: