Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒളിച്ചോട്ടത്തിന് പരിസമാപ്തി ജയരാജന്‍ കല്‍ത്തുറുങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 11:21 pm IST
in Kannur

പാനൂര്‍: പി.ജയരാജന്‍ ഒടുവില്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങി. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ ഒളിച്ചോട്ടത്തിനു പരിസമാപ്തിയായിരുന്നു ഇന്നലെ. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ ആശുപത്രിവാസ നാടകം അവസാനിപ്പിച്ച് കോടതിയില്‍ കീഴടങ്ങുകയായിരുന്നു പി.ജയരാജന്‍. കൊല്ലാനും കൊല്ലിക്കാനും സ്വയംപ്രഖ്യാപിത നാട്ടുരാജാവായി വാണരുളിയ അതികായന്റെ പതനത്തിനു പിന്നില്‍ ഒരുപാടു കുടുംബങ്ങളുടെ കണ്ണീരിന്റെ നനവുണ്ട്. കതിരൂര്‍ മനോജിനെ കൊല്ലാന്‍ ആയുധം നല്‍കി തന്റെ ഉറ്റമിത്രമായ വിക്രമനെ പറഞ്ഞുവിട്ടത് ജയരാജനാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കതിരൂരെന്ന രാവണന്‍കോട്ടയില്‍ അക്രമത്തിലൂടെ തന്‍പ്രമാണിത്തം കാട്ടിയ കാട്ടാളഭരണരീതിയെ ചെറുത്തു നിന്ന ആര്‍എസ്എസ് സ്വയംസേവകനായിരുന്നു കതിരൂര്‍മനോജ്. മനോജിനെ ഇല്ലായ്‌മ ചെയ്യണമെന്നത് പി.ജയരാജന്റെ മാത്രം ആവശ്യമായിരുന്നു. 1997 മുതല്‍ മനോജിന്റെ രക്തത്തിനായി ദാഹിച്ചു നടന്ന ഈ നേതാവ് തികച്ചും സമാധാനം നിലനില്‍ക്കുന്ന സമയത്ത് 2014 സെപ്തംബര്‍ 1 ന് വിക്രമനെന്ന കൊടുംക്രിമിനലിനെ ഉപയോഗിച്ച് മനോജിനെ ബോംബേറിഞ്ഞ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.പി.ജയരാജന്‍ ഇദംപ്രഥമായി നടത്തിയ അരുംകൊലയല്ല മനോജിന്റെത്. ജില്ലയ്‌ക്കകത്തും പുറത്തും നിരവധി കൊലപാതകങ്ങള്‍ക്ക് പി.ജയരാജന്‍ കാരണഭൂതനായിരുന്നു. 1994ല്‍ കൂത്തുപറമ്പ് ടൗണില്‍ വെച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവ് പിപി.മോഹനന്‍, 2013ല്‍ തളിപ്പറമ്പിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധങ്ങളില്‍ പ്രതിയായ പി.ജയരാജന്‍ മറ്റു കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടത് അധികാരത്തിന്റെ ഇടപെടലിലായിരുന്നു. 1999 ല്‍ നടന്ന കെ.ടി.ജയകൃഷ്ണന്‍ വധത്തിലെ പ്രധാനസൂത്രധാരനായിരുന്നു ഇയാള്‍. 2012ല്‍ വടകര ഒഞ്ചിയത്തു കൊല്ലപ്പെട്ട ടി.പി.വധത്തിലും ആസൂത്രണബുദ്ധി പി.ജയരാജന്റേതായിരുന്നു. ഈ കേസുകളില്‍ സിബിഐ അന്വേഷണം വന്നാല്‍ അണിയറ രഹസ്യങ്ങള്‍ വ്യക്തമാവുക തന്നെ ചെയ്യും.

എതിരാളികളെ ആശയപരമായി നേരിടാതെ സായുധമായി നേരിടുകയെന്ന പ്രാകൃതശൈലിയാണ് ജയരാജന്‍ പിന്തുടര്‍ന്നത്. അതിനാല്‍ തന്നെ സിപിഎം പ്രവര്‍ത്തകരായ യുവാക്കളില്‍ വന്‍സ്വാധീനമുണ്ടാക്കാനും ഇയാള്‍ക്കു സാധിച്ചു. 1999 ല്‍ നടന്ന അക്രമത്തില്‍ രക്ഷപ്പെട്ട പി.ജയരാജന്‍ കതിരൂരെന്ന രാവണന്‍ കോട്ടയില്‍ നിന്നും ഓടിയൊളിച്ച് പാട്യം ഓട്ടച്ചിമാക്കൂലില്‍ താമസിച്ചു കൊണ്ടായിരുന്നു പിന്നീട് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. 1999 ഡിസംബര്‍ 1 ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊല്ലാനായി വിക്രമന്‍, പ്രഭുലാല്‍, ടി.കെ.രജീഷ് എന്നിവരെ ആയുധം നല്‍കി അയച്ച് തുടങ്ങിയ കുരുതിയില്‍ പിടഞ്ഞു വീണത് നിരവധി ജീവനുകളായിരുന്നു. രണ്ടായിരത്തില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ഒന്നാം ബലിദാനദിന പരിപാടി കഴിഞ്ഞ് പാനൂരില്‍ നിന്നും മടങ്ങി പോകുന്ന ബസുകള്‍ക്ക് നേരെ അക്രമമുണ്ടായതും ഓട്ടച്ചിമാക്കൂലില്‍ വെച്ചായിരുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലും നിരപരാധികളായ ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ടു. അണിയറയില്‍ അക്രമത്തിന്റെ ശകുനിവേഷമണിഞ്ഞ് പി.ജയരാജന്‍ നടത്തിയ കരുനീക്കങ്ങള്‍ താഴെത്തട്ടില്‍ പ്രാവര്‍ത്തികമാക്കപ്പെടുകയായിരുന്നു. 1999തിനു ശേഷമുളള രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അന്വേഷിച്ചാല്‍ പി.ജയരാജന്റെ പങ്ക് എന്തെന്ന്് തെളിയും. മനോജിന്റെ കൊല ആസൂത്രണം ചെയ്യുന്ന വേളയില്‍ തന്നെ രോഗികള്‍ക്കായി ഐആര്‍പിസി പദ്ധതി, കണ്ടല്‍കാടുകള്‍, പുഴകള്‍ സംരക്ഷിക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ധ പദ്ധതി, വിഷമില്ലാത്ത പച്ചക്കറി കൃഷി തുടങ്ങിയ പരിപാടികളുമായി മുന്നോട്ടൂ നീങ്ങാന്‍ പി.ജയരാജന്‍ ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇത്തരം സേവനം ചൂണ്ടിക്കാണിച്ചാണ് പി.ജയരാജന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചത്. അത്രയ്‌ക്ക് ആലോചിച്ചാണ് മനോജിനെ വകവരുത്താനായി കരുക്കള്‍ നീക്കിയത്. എന്നാല്‍ കാര്യക്ഷമമായ അന്വേഷണവും പിന്നീട് സിബിഐ കേസേറ്റെടുത്തതും സിപിഎമ്മിന്റെ കുടിലതയ്‌ക്ക് തിരിച്ചടിയായി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ച് സിബിഐ നടത്തിയ അന്വേഷണപാടവത്തില്‍ രക്ഷയില്ലാതെ കോടതിയില്‍ ഹാജരായ പി.ജയരാജന്റെ ശിഷ്ടകാലം ജയിലറയില്‍ തന്നെയാകണമെന്ന് ജില്ലയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നു. ഇനിയൊരു കുടുംബത്തില്‍ നിന്നും ദീനരോധനങ്ങള്‍ ഉയരാതിരിക്കാന്‍ കൊലയാളി നേതൃത്വങ്ങള്‍ നിയമത്തിനു മുന്നില്‍ എത്തുക തന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.