Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സദാചാരക്കൊല: ഒരു വര്‍ഷമായിട്ടും പ്രഭാകരന്റെ കുടുംബത്തിന് നീതികിട്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 06:14 pm IST
in Palakkad

പട്ടാമ്പി: സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴും മുളയന്‍കാവ് മൂത്തേവീട്ടില്‍പടി പ്രഭാകരന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല. 2015 ഫെബ്രുവരി 15നാണ് മുളയന്‍കാവ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് തൊട്ടുനാള്‍ നടന്ന തൃശൂരിലെ ചന്ദ്രബോസ് കൊലപാതകത്തില്‍ പ്രതി നിസാമിനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും പ്രഭാകരന്റെ കേസ് എങ്ങുമെത്തിയില്ല.

പ്രഭാകരന്റെ വീട് ഫെബ്രു 23 ന് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. പട്ടിക ജാതി വിഭാഗക്കാരായ നിര്‍ധന കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജോലിയും രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ജില്ലാ കലക്ടര്‍ പതിനായിരം രൂപ കൊടുത്തതല്ലാതെ സര്‍ക്കാര്‍ ജോലിയോ വാഗ്ദാനം ചെയ്ത തുകയോ ഇതുവരെ ലഭിച്ചില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷ നല്‍കിയെങ്കിലും സഹായത്തിന് അര്‍ഹരല്ലെന്ന റിപ്പോര്‍ട്ടാണ് കലക്ടറില്‍ നിന്നും ലഭിച്ചത്. ഐഎന്‍ടിയുസി മുളയന്‍കാവ് യൂണിറ്റിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട പ്രഭാകരന്‍. ഇയാളുടെ മരണശേഷം ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം അനാഥാവസ്ഥയിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയതല്ലാതെ യാതൊരുവിധ നടപടിയുണ്ടായില്ലെന്നും പ്രഭാകരന്റെ ഭാര്യയും മക്കളും പറഞ്ഞു.

2015 ഫെബ്രുവരി 15ന് രാത്രിയാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്ക് പോയ പ്രഭാകരനെ രാത്രി വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഭാകരന്റെ ഫോണില്‍ നിന്നും അജ്ഞാതനാണ് ഇയാള്‍ കൊല്ലപ്പെട്ടു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഇവിടെ ഒരു സ്ത്രീ താമസിക്കുന്ന വീടിനു സമീപംവച്ച് പ്രഭാകരനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് മര്‍ദിക്കുകയായിരുന്നു. അടിയേറ്റു മരിച്ച പ്രഭാകരന്റെ മൃതദേഹം വലിച്ചിഴച്ച് അടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പ്രാഥമിക അനേ്വഷണത്തില്‍ കണ്ടെത്തി.

പ്രഭാകരന്റെ ഭാര്യ പ്രേമകുമാരിയുടെ മൊഴിയനുസരിച്ച് കേസില്‍ പ്രതി ചേര്‍ത്ത 11 പേരെയും ചെര്‍പ്പുളശ്ശേരി സിഐ വിജയകുമാര്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടു. പിന്നിട് കേസനേ്വഷണം എങ്ങുമെത്തിയില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് ഇത് സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് പറയുന്നതെന്നും പ്രഭാകരന്റെ ഭാര്യ പ്രേമകുമാരി പരാതിപ്പെട്ടു.  മൂത്ത മകള്‍ പ്രസീദയെ വിവാഹം ചെയ്തയച്ചതിന്റെ ബാധ്യതകള്‍ തീരും മുന്‍പെയാണ് ഭര്‍ത്താവ് ദാരുണമായി കൊല്ലപ്പെട്ടത്. ഐടിസി കോഴ്‌സ് പൂര്‍ത്തിയാക്കിയ മകന്‍ പ്രവീണ്‍ ജോലിയില്ലാതെ വീട്ടിലിരിക്കയാണ്. ഇളയ മകള്‍ പ്രജിത എട്ടാം ക്ലാസില്‍ പഠിക്കുന്നു.

പ്രഭാകരന്റെ ഭാര്യാമാതാവിന്റെ സഹോദരിയും ഇവരുടെ വീട്ടിലാണ് കഴിയുന്നത്. നാട്ടുകാരുടെ സഹായത്താലാണ് ഇവരുടെ ജീവിതം. ഭര്‍ത്താവിന്റെ കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പട്ടിക ജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു
India

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

Kerala

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

Kerala

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.