Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരു കാണേണ്ടെന്ന് കാരായിമാരോട് ഹൈക്കോടതി: കോടതി വിധി സിപിഎം ജില്ലാ സെക്രട്ടറിയുടെ രാഷ്‌ട്രീയ കുതന്ത്രത്തിനേറ്റ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 09:45 pm IST
in Kannur

പാനൂര്‍: ഫസല്‍ വധത്തില്‍ കണ്ണൂരു കാണേണ്ടെന്ന് കാരായിമാരോട് ഹൈക്കോടതി. കോടതി വിധി പി.ജയരാജന്റെ രാഷ്‌ട്രീയ കുതന്ത്രത്തിനേറ്റ തിരിച്ചടി.—തലശേരി ഫസല്‍വധത്തില്‍ പ്രതികളായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജന്‍, തലശേരി നഗരസഭാചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഭരണനിര്‍വ്വഹണം നടത്താന്‍ കണ്ണൂര്‍ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജഡ്ജി സുനില്‍തോമസ് തളളുകയായിരുന്നു.—ഇതു സിപിഎം കണ്ണൂര്‍ലോബിയ്‌ക്ക് കനത്ത തിരിച്ചടിയായി.——കേസ് വിചാരണ തുടങ്ങാനിരിക്കെ പ്രതികളെ ജില്ലയില്‍ പ്രവേശിപ്പിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയായിരുന്നു.—തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ഫസല്‍ വധത്തില്‍ ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി ആരംഭിച്ച സിപിഎം തന്ത്രം കോടതിവിധിയിലൂടെ തകര്‍ന്നിരിക്കുകയാണ്.—സിപിഎമ്മിനെ സിബിഐ ആസൂത്രിതമായി കുടുക്കിയതാണെന്ന വരട്ടുവാദമുയര്‍ത്തി കവലകളെ ശബ്ദമലീനികരണത്താല്‍ ഉപദ്രവിച്ച സിപിഎം കേസിലെ ആസൂത്രക കരങ്ങളായ ഇരട്ട കാരായിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു.—കതിരൂര്‍ ജില്ലാഡിവിഷനില്‍ നിന്നും മത്സരിച്ച കാരായി ചന്ദ്രശേഖരനും, തലശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ നിന്നു മത്സരിച്ച കാരായി ചന്ദ്രശേഖരനും വിജയിപ്പിച്ച സിപിഎം, കാരായി രാജനെ ജില്ലാപഞ്ചായത്തു പ്രസിഡണ്ടും കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭാ ചെയര്‍മാനുമാക്കി.—സിപിഎം ആസൂത്രിതമായ നടത്തിയ മുന്നൊരുക്കം ഒരുപരിധിവരെ വിജയിച്ചെന്നു പാര്‍ട്ടി വിലയിരുത്തി.—നോമിനേഷന്‍, സത്യപ്രതിജ്ഞ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങി ജില്ലയിലെത്തിയ കാരായിമാര്‍ കണ്ണൂരില്‍ പ്രവേശിക്കാനുളള വിലക്ക് ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.—ഈ കേസിലെ മുഖ്യസൂത്രധാരര്‍, പ്രതികളെ സംരക്ഷിക്കാന്‍ സഹായം നല്‍കിയവര്‍,വ ര്‍ഗീയ കലാപത്തിനു ശ്രമിച്ചവര്‍ തുടങ്ങിയ ശക്തമായ നിലപാട് കോടതിയില്‍ സിബിഐ ഇവര്‍ക്കെതിരെ നിരത്തി.—ഇതു പൂര്‍ണ്ണമായും ശരിവെച്ചാണ് കണ്ണൂര്‍ ലോബിക്ക് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായത്.—സിപിഎം അനുഭാവിയായ ഫസലിന്റെ സഹോദരനെ കൂട്ടുപിടിച്ചാണ് സിപിഎം നുണബോംബുകള്‍ ആര്‍എസ്എസിനെതിരെ തലശേരി മേഖലകളില്‍ വര്‍ഷിച്ചത്.—മിന്നാമിന്നി സുധി, അഡ്വ:സെബാസ്റ്റ്യന്‍പോള്‍, എം.സ്വരാജ്് തുടങ്ങിയവര്‍ സെമിനാറുകളില്‍ ഫസല്‍വധത്തില്‍ നീതിനിഷേധിക്കപ്പെട്ട പാവം സഖാക്കള്‍ക്കായി വാചാടോപം നടത്തി.—തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിര്‍ത്തി വിജയിപ്പിച്ചെടുത്ത ഇരുവരെയും ജില്ലയില്‍ പ്രവേശിപ്പിച്ചു ഫസല്‍വധ വിചാരണ അട്ടിമറിക്കുകയായിരുന്നു സിപിഎം നീക്കം.—അതോടൊപ്പം പ്രചരിപ്പിച്ച പെരുംനുണകള്‍ ശരിയായിയെന്ന അവകാശവാദവുമുയര്‍ത്താമെന്നും കരുതി.—ഇതിനിടെ കാരായിരാജനു തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ പണം നല്‍കി ടി.പത്മനാഭന്‍ കൊലയാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഏറെ വിവാദമായി.—റംസാന്‍ മാസത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സിപിഎം ആസൂത്രിതമായി നടത്തിയ കൊലയായിരുന്നു ഫസലിന്റെത്.—2006 ഒക്ടോബര്‍ 22നാണ് തലശേരി സൈദാര്‍പളളിക്കടുത്തു വെച്ച് തേജസ് പത്രവിതരണക്കാരനായ ഫസലിനെ മാഹിയിലെ കൊടിസുനിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്.—കൊലപാതകത്തിനു ശേഷം ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിന് സമീപം ചോരപുരണ്ട തൂവാല കൊണ്ടിട്ട് കേസ് വഴിതിരിച്ചു വിടാന്‍ സിപിഎം ശ്രമിച്ചിരുന്നു.—തലശേരി സിഐ സുകുമാരന്റെ നേതൃത്വത്തില്‍ കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതികളെ പോലീസ് വലയിലാക്കി.—ഈ കേസില്‍ യഥാര്‍ത്ഥ അന്വേഷണത്തിനു മുന്‍കൈയെടുത്ത തലശേരി ഡിവൈഎസ്പിയെ പയ്യന്നൂരില്‍ വെച്ച് അനാശാസ്യമാരോപിച്ചു ക്രൂരമായി സിപിഎം സംഘം മര്‍ദ്ധിക്കുകയും ചെയ്തിരുന്നു.—അന്വേഷണസംഘത്തിനു നേരെ നിരന്തര ‘ഭീഷണിയുയര്‍ന്നതോടെ ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.—തുടരന്വേഷണത്തിനു സിബിഐ എത്തിയതോടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ആസൂത്രകരായ ഇരട്ടകാരായിമാരെ മണിച്ചിത്രത്താഴിട്ടു പൂട്ടുകയായിരുന്നു.—ഈ പൂട്ടുപൊട്ടിക്കാന്‍ നടത്തിയ പി.ജയരാജന്റെ നീക്കമാണ് ഇന്നലത്തെ കോടതിവിധിയിലൂടെ ഇല്ലാതായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

India

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Kerala

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

ഈദിന് മൃഗങ്ങളെ അറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മഹുവ മൊയ്ത്രയ്‌ക്ക് കോടതിയില്‍ തിരിച്ചടി

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.