കോട്ടയം: തിരുനക്കര ക്ഷേത്രോത്സവത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതായി ക്ഷേത്ര ഉപദേശകസമിതി അറിയിച്ചു. മാര്‍ച്ച് 14ന് ആരംഭിക്കുന്ന ഉത്സവം 24ന് ആറാട്ടോടുകൂടി സമാപിക്കും.
മാര്‍ച്ച് 20 ഞായറാഴ്ചയാണ് പ്രസിദ്ധമായ തിരുനക്കര പൂരം. 22 ആനകള്‍ക്ക് പുറമേ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ ആല്ത്തറമേളമായിരിക്കും പൂരദിവസത്തിന്റെ മുഖ്യാകര്‍ഷണം.
രാവിലെ 8മുതല്‍ രാത്രി 2മണിവരെ നീണ്ടുനില്‍ക്കുന്ന 10 ദിവസത്തെ കലാപരിപാടികള്‍ക്കാണ് ഉപദേശകസമിതി രൂപം നല്‍കിയിരിക്കുന്നത്. 21ന് വലിയവിളക്ക്, 22ന് പള്ളിവേട്ട.
വിജയ് യേശുദാസ്, പ്രദീപ് പള്ളൂരുത്തി, ദുര്‍ഗ്ഗാ വിശ്വനാഥ് എന്നിവരുടെ ഗാനമേള കൂടാതെ കോയമ്പത്തൂര്‍ കോവൈ നീലാംബരി ഓര്‍ക്കസ്ട്ര, ആലപ്പുഴ ബ്ലൂഡയമണ്ട്, പത്തനംതിട്ട സാംരഗ് എന്നിവരുടേതാണ് മറ്റ് ഗാനമേളകള്‍. മേളകുലപതി കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക, കീഴില്ലം ഗോപാലകൃഷ്ണമാരാരുടെ പഞ്ചവാദ്യം, നെന്മാറ ബ്രദേഴ്സ്, തിരുവിഴ ജയശങ്കര്‍ എന്നിവരുടെ നാദസ്വര കച്ചേരി, ആര്.എല്‍.വി.പ്രദീപ്കുമാര്‍, ഭവാനി ചെല്ലപ്പന് എന്നിവരുടെ ഡാന്‍സ്, വി.ജയദേവന്റെ അഷ്ടപദി കച്ചേരി, ഞെരളത്ത് ഹരിഗോവിന്ദന്, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവരുടെ സോപാനസംഗീതം എന്നിവ നടക്കും. മൂഴിക്കുളം ഹരികൃഷ്ണന്, മുണ്ടക്കയം വിജയകുമാര്‍, നന്ദിനി തിരുവനന്തപുരം, ഒ.എസ്.ത്യാഗരാജന് എന്നിവരുടെ സംഗീതക്കച്ചേരി, എസ്.പി.ബിജുവിന്റെ മല്ലാരി ഫ്യൂഷന്‍, കോട്ടയം ഹരിഹരന്റെ സ്ട്രിംഗ്സ് ഓഫ് സിംഫണി വയലിന് ഫ്യൂഷന്‍, തുടങ്ങിയ കലാപരിപാടികള്‍ക്ക് പുറമേ മൂന്ന് ദിവസം കഥകളി, ബാലെ, നാടകം, കഥാപ്രസംഗം എന്നീ കലാപരിപാടികള്‍ക്കും ഉത്സവത്തിന് പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസി. ടി.സി.രാമാനുജം, ജന.സെക്രട്ടറി ജയകുമാര്‍ തിരുനക്കര, വൈസ് പ്രസി. രാജന് ബാബു, ജന.കണ്‍വീനര്‍ ബാലാജി ഷിന്‍ഡേ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: