കണ്ണൂര്‍: അറിവാണ് സ്ത്രീശക്തിയുടെ അടിസ്ഥാനമെന്നും വേദകാലം മുതല്‍തന്നെ അറിവിന്റെ മേഖലയില്‍ സ്ത്രീകള്‍ മുന്‍പന്തിയിലായിരുന്നുവെന്നും മാതൃസമിതി സംസ്ഥാന അധ്യക്ഷ വി.ടി.രമ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മാതൃസമിതി നടത്തിയ സ്ത്രീ സ്വാഭിമാന്‍ യാത്രക്ക് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മികച്ച സുരക്ഷയും സ്വാതന്ത്ര്യവും അനുഭവിച്ച ഭാരതീയ സ്ത്രീത്വം സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് പിന്തള്ളപ്പെട്ടത് വൈദേശിക അധിനിവേശത്തിന് ശേഷമാണ്. അറിവിന്റെ പര്യായമായിരുന്നു പുരാതന ഭാരതത്തിലെ സ്ത്രീകള്‍. ഇതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ലക്ഷ്മിയും, സരസ്വതിയും, മഹാലക്ഷ്മിയും നമ്മുടെ ആരാധ്യ ദേവതകളായിരുന്നു. സ്ത്രീയെ ആരാധിച്ചിരുന്ന കാലഘട്ടം പൂര്‍ണ്ണമായി പൊയ്പോയെങ്കിലും പ്രതീക്ഷയുടെ ഒരു നാമ്പ് നമ്മോടൊപ്പം ഇപ്പോഴുമുണ്ടെന്നും വി.ടി.രമ പറഞ്ഞു.
മാതൃ സങ്കല്പത്തില് സ്ത്രീകളെ ദര്‍ശിക്കുന്ന ഒരാള്‍ക്കും സ്ത്രീകളെ കേവലം ഭോഗവസ്തുവായി കാണാന്‍ സാധിക്കില്ല. ഒരു കാലഘട്ടത്തില്‍ സമാജത്തിന്റെ കാവലാളായിരുന്ന സ്ത്രീ കേവലം ഭോഗവസ്തുവായി മാറിയിട്ടുണ്ടെങ്കില്‍ ഇതിനുള്ള കാരണവും നാം അന്വേഷിക്കേണ്ടതുണ്ട്. പാശ്ചാത്യ ലോകത്തിന്റെ ഭ്രമത്തില്‍ നിന്നാണ് സ്ത്രീസങ്കല്പത്തില്‍ സമൂലമായ മാറ്റമുണ്ടായത്. സൈബര്‍ കേന്ദ്രീകൃത ലൈഗിക ചൂഷണങ്ങള്‍ നമ്മുടെ നാടിന്റെ സംസ്കാരത്തെതന്നെ മാറ്റി മറിച്ചിരക്കുകയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ആരോഗ്യകരമായി പാരസ്പര്യം നമുക്ക് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായിരിക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസം പെണ്‍കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി തെരുവിലേക്ക് വലിച്ചിഴക്കുകയാണ്. ചുംബന സമരത്തിന്റെ പേരില്‍ പെണ്‍വാണിഭം നടത്തിയ രാഹുല്‍ പശുപാലനും ലക്ഷ്മിനായരും സ്ര്തീസമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദശമാണെന്നും ചുംബന സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളില്‍ 98 ശമാനവും ഹിന്ദുക്കളായിരുന്നുവെന്നത് ഗൗരവത്തെടെ കാണണം. ബോധവല്‍ക്കരണത്തിലൂടെ മൂല്യവത്തായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണമെന്നും വി.ടി.രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: