Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കതിരൂര്‍ മനോജ് വധക്കേസിന് പിന്നാലെ ടിപി വധത്തിലും സിബിഐ അന്വേഷണത്തിന് വഴിതെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 10:38 pm IST
in Kannur

പാനൂര്‍: കതിരൂര്‍ മനോജ് വധത്തിനു പിന്നാലെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകക്കേസും സിബിഐ അന്വേഷണത്തിലേക്ക്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് കണ്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെ സിബിഐ പ്രതിയാക്കിയതിന് ശേഷം ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനയും സിബിഐ അന്വേഷണത്തിനായി നീങ്ങുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വെച്ച് കെ.കെ.രമ സിബിഐ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടുമാസം മുന്‍പ് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിനു കെ.കെ.രമ നിവേദനം നല്‍കുകയും ചെയ്തിരുന്നു. ടി.പി വധത്തിലെ ഗൂഡാലോചന പുറത്തു വരേണ്ടതു ന്യായമായ ആവശ്യമാണെന്ന നിലപാടാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമുളളത്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. അതിനാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ തന്നെ സിബിഐ തുടരന്വേഷണം ഏറ്റെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

2012 മെയ് 5 നായിരുന്നു വടകര ഒഞ്ചിയത്തു വെച്ച് സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ ഏഴംഗസംഘം വെട്ടിക്കൊന്നത്. ഏറെ കോലാഹലം സൃഷ്ടിച്ച കൊലപാതകമായിരുന്നു ടിപിയുടെത്. സംസ്ഥാനം ഇതുവരെ കാണാത്ത അന്വേഷണപാടവം ഈ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി. സിപിഎം ക്രമിനല്‍ സംഘങ്ങളായ മാഹിയിലെ കൊടി സുനിയുടെ നേതൃത്വത്തിലുളളവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് സിപിഎം ഈ അരുംകൊല നടത്തിയത്. സിപിഎം നേതാക്കളെയടക്കം തെളിവുസഹിതം പോലീസ് പിടികൂടി. 76 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടത്. ഇതു കേരളചരിത്രത്തിലാദ്യമായിരുന്നു. കൊലനടത്താന്‍ സഹായിച്ചവരും തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചവരും ആയുധമെത്തിച്ചവരും, ആയുധം നിര്‍മ്മിച്ചവരും പ്രതിയായി. 2014 ജനുവരി 22 ന് മാറാട് പ്രത്യേക കോടതി 12 പേരെ കുറ്റക്കാരായി കണ്ടെത്തുകയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ അടക്കമുളളവരെ വെറുതെ വിടുകയുമായിരുന്നു. തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതും സിപിഎം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും വിധി വിപരീതമാകാന്‍ കാരണമായി.

അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കുന്ന വേളയില്‍ ഉന്നതതല ഗൂഡാലോചന അന്വേഷിക്കാന്‍ മറ്റൊരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കാമെന്ന് സൂചിപ്പിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. വിധി പറഞ്ഞ കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐ തയ്യാറായാല്‍ സിപിഎം നേതൃത്വം പ്രതിരോധത്തിലാകും. കണ്ണൂര്‍ ലോബിയാണ് ടിപി വധം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്. കൊലപാതകികള്‍ എല്ലാം ജില്ലയിലെ സിപിഎം ക്രിമിനലുകളാണ്. പി.ജയരാജനെതിരെ അന്വേഷണം അവസാനഘട്ടത്തില്‍ നീങ്ങീയെങ്കിലും അത് അട്ടിമറിക്കപ്പെടുകയായിരുന്നു. അന്നു മുതലെ ടിപി വധത്തിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ടിപിയുടെ ഭാര്യ കെ.കെ.രമയും ആര്‍എംപിയും യുഡിഎഫ് സര്‍ക്കാറിനോടാവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ല. കേന്ദ്രത്തില്‍ അധികാരം മാറിയതോടെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷ ആര്‍എംപി നേതൃത്വത്തിനുണ്ട്. ഇതാണ് ബിജെപി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതും. കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകുമെന്ന സൂചനകളാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്നത്. മനോജ് വധത്തില്‍ പ്രതിക്കൂട്ടിലായ സിപിഎം നേതൃത്വത്തിന് വീണ്ടും സിബിഐ പേടിയില്‍ കഴിയേണ്ടി വരുമെന്ന ആശങ്ക തെല്ലൊന്നുമല്ല അലട്ടുന്നത്. മനോജ് വധം ഉണ്ടാക്കിയ പ്രതിസന്ധി മാറാന്‍ ഉപായം തേടുമ്പോള്‍ തന്നെ ടി.പി.ചന്ദ്രശേഖരന്‍ വധവും സിപിഎമ്മിനെ പ്രതിരോധത്തിലാഴ്‌ത്താന്‍ പോകുകയാണ്. സിബിഐ അന്വേഷണത്തിന് സാധ്യത തെളിയുമെന്ന പ്രതീക്ഷയാണ് നിലവിലുളളതെന്ന് കെ.കെ.രമ പറഞ്ഞു. കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിച്ചു കഴിയുകയാണ് ടിപി യുടെ ഓര്‍മ്മകളുമായി കഴിയുന്ന കെകെ.രമയും കുടുംബവും, അതോടൊപ്പം സമാധന കാംക്ഷികളായ പൊതുസമൂഹവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.