Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മിത്രയിലൂടെ കാലം കുറിച്ചിട്ട അടയാളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 02:53 pm IST
in Varadyam

ആത്മപീഡനത്തിന്റെയും പരപീഡനത്തിന്റെയും ഇടയില്‍ മനസു കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരഭയസ്ഥാനമുണ്ട്. അതിലേക്കെത്തിപ്പെട്ടാല്‍ പിന്നെ മൂന്നുഭാവങ്ങളാണ്. തന്നില്‍ നിന്നു മാറി നിന്നു സമൂഹത്തെക്കുറിച്ചു ചിന്തിക്കുക, സമൂഹത്തിലേക്കിറങ്ങിച്ചെന്നു തന്നെ വീക്ഷിക്കുക, തന്നില്‍ നിന്നുകൊണ്ടു സ്വയം തിരിച്ചറിയുക.

ഈ മൂന്നുഭാവങ്ങളുടെയും വിസ്മയിപ്പിക്കുന്ന സമന്വയമാണ് പ്രൊഫ. ലതാ നായരുടെ മിത്ര എന്ന നോവല്‍. വിവാഹപൂര്‍വ്വ ജീവിതം, വിവാഹ ജീവിതം, വിവാഹാനന്തര ജീവിതം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് മിത്രയെ കാലം അടയാളപ്പെടുത്തുന്നത്. അവരുടെ മാനസീകപരിണാമത്തിനു ഹേതുവെന്നു കരുതാവുന്ന ഒരു തന്തുവിനെ കഥാരംഭം മുതല്‍ അവസാനം വരെ അന്തര്‍ലീനമാക്കി നിര്‍ത്തുന്നുണ്ട് ലതാനായര്‍. സ്വന്തം അമ്മയെക്കുറിച്ചുളള മിത്രയുടെ കാഴ്ചപ്പാടാണ് ഇത്.വാത്സല്യം വാരിച്ചൊരിഞ്ഞവര്‍ ഏറെയുണ്ട്. പക്ഷെ, അമ്മ അവള്‍ക്ക് ആരായിരുന്നു? മൂന്നാം അദ്ധ്യായത്തില്‍ ഇതിന്റെ ഉത്തരമുണ്ട്.

”മോള്‍ക്ക് മോള്‍ടെ അമ്മയെ കാണണോ? അമ്മയുടെ അടുത്ത് പോകണോ?” കൈപിടിച്ച് അവളപ്പോള്‍ പറയും.”വേണ്ട എനിക്കീ അമ്മയെ മതി, ആ അമ്മ വേണ്ട.” അവളുടെ മനസ്സു തിരിച്ചറിയാന്‍ കഴിയാത്ത അമ്മയെ അവള്‍ രണ്ടു വയസ്സുളളപ്പോള്‍ തന്നെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഭര്‍തൃമതിയായതോടെ ജീവിതത്തിന്റെ താളം തെറ്റി – അടിച്ചമര്‍ത്തപ്പെട്ട ആത്മാഭിമാനം വിശ്വരൂപമെടുത്തു പുറത്തുവന്നപ്പോള്‍ മനസിന്റെ സമനിലയും.

‘മൈത്രേയി’ സ്ഥാപിച്ച് മിത്ര സ്വയം ഒരഭയസ്ഥാനം കണ്ടെത്തി. അത് മറ്റു പലര്‍ക്കും അഭയസ്ഥാനമായി മാറുകയും ചെയ്തു. കണ്ണാടികൂട്ടില്‍ ഒരുക്കിവച്ച മനസായിരുന്നില്ല മുമ്പ് മിത്രയുടെത്.ഒരു കുറുഞ്ഞിപ്പൂച്ചയായിരുന്നു അത്. പിന്നീടെപ്പോഴോ ഷോകേസിലായി, ഹരിഭാസ്‌കറിനെ കാണുന്നതുവരെ. ചട്ടക്കൂടുകള്‍ തകര്‍ത്ത് മിത്ര സുമിത്രയായും സുമിയായും മാറുമ്പോഴേക്ക് ജീവിതം വലിയൊരു ചോദ്യചിഹ്നമായിക്കഴിഞ്ഞിരുന്നു. മഞ്ഞയും ചുവപ്പും ഇഴകള്‍ ചേര്‍ത്തുപിണച്ച ചരടില്‍ അവരുടെ സര്‍വ്വമോഹങ്ങളും ചാലിച്ചുചേര്‍ത്തുകൊണ്ട് നോവല്‍ അവസാനിപ്പിക്കുകയാണ് ലതാ നായര്‍.

സമൂഹത്തിലേക്കിറങ്ങിച്ചെന്നു തന്നെ വീക്ഷിക്കുന്ന ഒരവസ്ഥയില്‍ നിന്ന് തന്നില്‍നിന്നുകൊണ്ടുസ്വയം വീക്ഷിക്കുന്ന അവസ്ഥയിലേക്കു മിത്രയെ എത്തിച്ചത് സ്‌നേഹയാണ.് ഒരു വലിയ രഹസ്യമായി സ്‌നേഹയെ നിലനിര്‍ത്താനുളള നോവലിസ്റ്റിന്റെ ശ്രമം പാളിയിട്ടുണ്ടെങ്കിലും മിത്രയെ വായനക്കാരിലേക്കെത്തിക്കുന്നതില്‍ സ്‌നേഹ വിജയിച്ചു. ആഴങ്ങളിലേക്കിറങ്ങിയുളള പഠനം, അതിചാരുതയാല്‍ വശീകരിക്കുന്ന ഭാഷ, അവതരണത്തിലെ മാസ്മരികത എന്നീ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ നോവല്‍. ശാന്തമായ നദിയായിവന്ന് മനസ്സിനെ പെരും കുത്താഴുക്കിലേക്കു തള്ളുന്ന മിത്ര സ്ത്രീമനസ്സിലെ അടക്കിപ്പിടിച്ച അഭിലാഷങ്ങളും അവ അട്ടിമറിക്കപ്പെടുന്നതും എങ്ങിനെയെന്ന് പ്രകടമാക്കുന്നു. അതിജീവനശേഷി ഒരുപക്ഷെ, മിത്രയെപ്പോലെ അപൂര്‍വ്വം പേര്‍ക്കുമാത്രമായിരിക്കും. ജീവിതാനുഭവങ്ങളുടെ പാഠഭാഗങ്ങള്‍ അടുക്കും ചിട്ടയും ചേര്‍ത്ത് കാലത്തിന്റെ കൈകളിലൂടെ തുന്നിക്കൂട്ടിയിരിക്കുന്ന മിത്ര മലയാള നോവല്‍ സാഹിത്യത്തില്‍ തനതു സ്ഥാനം അര്‍ഹിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.