പാനൂര്‍: കതിരൂര്‍ മനോജ് വധത്തില്‍ സിബിഐക്കെതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ സിബിഐ. ഒന്നാം പ്രതി കതിരൂര്‍ വിക്രമനു പാസ്‌പോര്‍ട്ടുമില്ല, െ്രെഡവിംഗ് ലൈസന്‍സുമില്ല. കളള പാസ്‌പോര്‍ട്ട് ഉപയോഗിച്ചു വിദേശത്തു പോയ വിക്രമനെതിരെ തെളിവുമായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കും. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ടു കൈമാറാനാണ് തീരുമാനം. മുന്‍െ്രെഡവറല്ലെന്ന വാദത്തിനു മറുപടി പറയേണ്ടി വരിക പി.ജയരാജന്റെ അഭിഭാഷകന്‍ തന്നെയാകും. ലൈസന്‍സില്ലാത്ത വിക്രമനെ പാര്‍ട്ടി പവ്വര്‍ ഉപയോഗിച്ചു െ്രെഡവറായി കൂടെകൂട്ടിയതിനു മറുപടി നല്‍കാന്‍ പ്രതിഭാഗം വിയര്‍ക്കും. െ്രെഡവറാണെന്നു വിക്രമന്‍ പറഞ്ഞ മൊഴിപ്പകര്‍പ്പും ഹാജരാക്കാന്‍ സിബിഐ നിര്‍ബന്ധിതമാകും. മനോജ് കൊല്ലപ്പെടുന്നതിന്റെ ഒന്നരമാസം മുന്‍പു വിക്രമനുമായി പി.ജയരാജന്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍ അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അമിതമദ്യപാനിയായ തന്റെ സന്തതസഹചാരിയെ ചികിത്സിക്കാന്‍ ബംഗ്ലൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായം ചെയ്തത് പി.ജയരാജനാണെന്നു കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിനായി കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വ്യാജരേഖകള്‍ സംഘടിപ്പിക്കാന്‍ ഏര്‍പ്പാടു ചെയ്തതും പി.ജയരാജനാണെന്ന് തെളിഞ്ഞിട്ടുണ്ട്. കളള പാസ്‌പോര്‍ട്ടു ഉപയോഗിച്ചു വിദേശത്തു കടക്കാന്‍ സഹായിച്ചവരെയും സിബിഐ മനസിലാക്കിയിട്ടുണ്ട്. ഇതിനിടയില്‍ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ജയരാജനെ മെഡിക്കല്‍ കോളേജിലേക്കു മാറ്റാനുളള നീക്കവും സിബിഐ നടത്തുന്നുണ്ട്. അങ്ങിനെ വന്നാല്‍ ഹൃദ്‌രോഗത്തിന്റെ കാഠിന്യം സിബിഐയ്‌ക്കു വ്യക്തമാവും. അതിനുശേഷം അറസ്റ്റു രേഖപ്പെടുത്താനാണ് സാധ്യത. എന്തായാലും നല്‍കിയ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ പ്രതിഭാഗത്തിനു വിനയാകുമെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്.
















