തലശ്ശേരി: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി തുടങ്ങിയ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരംഭിച്ച വിമോചനയാത്രക്ക് തലശ്ശേരി നഗരത്തില്‍ നല്‍കിയ സ്വീകരണം ചരിത്രസംഭവമായി മാറി. ഇന്നലെ വൈകുന്നേരം തലശ്ശേരി നഗരത്തിലെത്തിയ യാത്രയെ സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വി.എം.സുധീരന്റെയും പിണറായി വിജയന്റെയും നേതൃത്വത്തില്‍ നടന്ന ജാഥകള്‍ വിമോചനയാത്രക്ക് മുന്നില്‍ ഒന്നുമല്ലായിരുന്നുവെന്നാണ് ഇന്നലെ കുമ്മനം രാജശേഖരന്റെ പ്രയാണം തലശ്ശേരിയിലെത്തിയതോടെ വ്യക്തമായത്. ജനസഹസ്രങ്ങളാല്‍ വീര്‍പ്പുമുട്ടിയ നഗരത്തില്‍ അമ്മമാരുടെയും കുട്ടികളുടെയും വന്‍ പങ്കാളിത്തം മുഴുവന്‍ പ്രവര്‍ത്തകരിലും പുതിയ ആവേശത്തിരയാണ് സൃഷ്ടിച്ചത്.
രാഷ്‌ട്രീയ സംവയംസേവക സംഘത്തിന്റെ ഒരു സാധാരണ പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ നിഷ്ഠുരം വെട്ടിക്കൊലപ്പെടുത്തിയതാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകം. 1969 ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിസ്ഥാനത്തുണ്ടായിരുന്ന സഖാവാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് ഇപ്പോള്‍ വിരാജിക്കുന്നത്. പിന്നീട് 1978 ല്‍ കൊല്ലപ്പെട്ട പാനുണ്ട ചന്ദ്രനാണ് രണ്ടാമത്തെ ആര്‍എസ്എസ് ബലിദാനി. തുടര്‍ന്ന് നടന്ന കൊലപാതക പരമ്പര 2014 സെപ്തംബര്‍ 1 ന് കതിരൂരില്‍ വെച്ച് ആര്‍എസ്എസ് നേതാവ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയിടത്താണ് നില്‍ക്കുന്നത്. ഈ കൊലപാതകത്തിന് നേതൃത്വം കൊടുത്തതാകട്ടെ സിപിഎമ്മിന്റെ ഇന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും. ആര്‍എസ്എസിനു നേരെ ആദ്യകൊലപാതകം നടത്തിയ കേസില്‍ ഇന്നത്തെ ഉന്നത നേതാവായിരുന്നു പ്രതിയെങ്കില്‍ തുടര്‍ന്ന് നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് ഒടുവില്‍ മനോജിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരിക്കുന്നത് ജില്ലാ സെക്രട്ടറിയാണ്. തലശ്ശേരിയില്‍ നിന്ന് തുടങ്ങി തലശ്ശേരിയില്‍ അവസാനിച്ചിരിക്കുന്ന കൊലപാതക പരമ്പരക്ക് ഇവിടെ വെച്ചുതന്നെ വിരാമമാകട്ടെ എന്നാണ് സമാധാന കാംക്ഷികളായ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
കോടികള്‍ ചെലവഴിച്ച് നടത്തിയ കേരള മാര്‍ച്ചും കോടികള്‍ ചെലവഴിക്കാതെ നടത്തിയ വിമോചനയാത്രയും തമ്മില്‍ താരതമ്യം ചെയ്തവര്‍ക്കറിയാം ജനമനസ്സ് എങ്ങോട്ടാണെന്ന്.
















