തിരുവനന്തപുരം.വോട്ടിനുവേണ്ടി വിപ്ലവക്കാര്‍ നടത്തുന്ന ആദ്ധ്യാത്മിക രംഗത്തെ കപടവേഷം തിരിച്ചറിയണമെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍. ഇത്രയും കാലം ഭരിച്ചിട്ടും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കൊന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ പരിവര്‍ത്തനം ഉണ്ടാക്കാനോ സാധിച്ചില്ല. ഇനി അധികാരത്തിലെത്തുന്നതിനു വേണ്ടിയാണ് ഒരു കാലത്ത് തള്ളിപ്പറഞ്ഞ നമ്മുടെ സാംസ്‌ക്കാരിക പൈതൃകത്തെ വീണ്ടും കപടതയിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് യോഗാസനം പോലുള്ള മേളകള്‍ സംഘടിപ്പിക്കുന്നതെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു. തപസ്യ സംസ്‌ക്കാരിക വേദിയുടെ സാഗരതീര തീര്‍ത്ഥയാത്രക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ നിലനില്‍പ്പിനു വേണ്ടി ചിലര്‍ സാംസ്‌ക്കാരിക രംഗത്തെ ആദ്ധ്യാത്മിക ആചാര്യന്‍മാരെ അവഹേളിച്ചു.
തപസ്യ സാംസ്‌കാരിക സാഗരതീര യാത്രയ്‌ക്ക് നെയ്യാറ്റന്‍കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, കവി നാരായണകുറുപ്പ്, തുറവൂര്‍ വിശ്വംഭരന്‍, നെയ്യാറ്റിന്‍കര കോമളം, എന്നിവര്‍ സമീപം
നാടിനെ സാംസ്‌ക്കാരികമായി കുഴിച്ചുമൂടുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചു. വിപ്ലവത്തിന്റെ കുത്തകാവകാശം തങ്ങള്‍ക്കാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു.എന്നാല്‍ അതിനു മുമ്പ് ആഡംബരങ്ങളില്ലാതെ സാധാരണ വേഷം ധരിച്ച് വിപ്ലവം നടത്തിയവരായിരുന്നു നമ്മുടെ ആചാര്യന്‍മാര്‍. ഓം എന്നുച്ചരിക്കാതെ സൂര്യമന്ത്രം ചൊല്ലാതെ യോഗാസനങ്ങള്‍ നടത്തുന്നു. എന്നാല്‍ യോഗ ഏതു രീതിയില്‍ ചെയ്താലും ശരീരത്തിലെ ഒരു ബിന്ദുവില്‍ അതിന്റെ ഊര്‍ജ്ജം ചെന്നു ചേരും. അതു തന്നെയാണ് ഓം കൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണും ഭാഷയും സംസ്‌ക്കാരവും നമ്മില്‍ നിന്നും വിട്ടുപോകുന്നതിനുള്ള കാരണം സാംസ്‌കാരികതിയില്‍നിന്നും വ്യതിചലിച്ചപ്പോഴാണ്. ഇതിന് ഉത്തരവാദികള്‍ ആയവര്‍ക്ക് ശരിയായ രീതിയില്‍ മറുപടി നല്‍കേണ്ട സമയമാണിതെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.
















