Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്താന്‍കോട്ട് ഭീകരാക്രമണം: ഒരു ഭീകരനെക്കൂടി വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 03:42 pm IST
in India

പത്താന്‍കോട്ട്: വ്യോമസേനാത്താവളം ആക്രമിച്ച ഒരു ഭീകരനെക്കൂടി സുരക്ഷാഭടന്മാര്‍ വധിച്ചു. അതേസമയം, സ്‌ഫോടനത്തിനായി ഭീകരര്‍ കൊണ്ടുവന്ന ആര്‍ഡിഎക്‌സ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു മലയാളി സൈനികന്‍ ഇന്നലെ കൊല്ലപ്പെട്ടു.

പാലക്കാട് സ്വദേശിയായ എന്‍എസ്ജി കമാന്റോ ലഫ്.കേണല്‍ നിരഞ്ജന്‍ ആണ് കൊല്ലപ്പെട്ടത്.

ഇതിനിടെ ഇന്നലെ രാത്രിയും വ്യോമസേനാത്താവളത്തില്‍നിന്ന് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു ഭീകരന്‍കൂടി വ്യോമസേനാത്താവളത്തില്‍ ഉണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കി.

പാക്കിസ്ഥാനില്‍നിന്നുവന്ന് സൈനികകേന്ദ്രം ആക്രമിച്ച നാല് ഭീകരരെ ശനിയാഴ്ച സുരക്ഷാഭടന്മാര്‍ വധിച്ചിരുന്നു. ഇതിനുപുറമെയാണ് ഒരാളെക്കൂടി ഇന്നലെ വധിച്ചത്. ഇനിയൊരാള്‍കൂടിയുണ്ടെന്ന് കരുതപ്പെടുന്നു. പോരാട്ടം അവസാനിച്ചാല്‍ മാത്രമേ ഭീകരര്‍ എത്രപേരുണ്ടെന്ന് പറയാനാവൂ എന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി വ്യക്തമാക്കി. ആറ് ഭീകരര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെയെങ്കില്‍ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്.

”ശനിയാഴ്ച രാത്രിയോടെ ഭീകരര്‍ക്കെതിരായ നടപടി സാവധാനത്തിലാക്കുകയും പ്രദേശം വളയുകയും ചെയ്തിരുന്നു. എന്നാല്‍ പുലര്‍ച്ചെയാണ് രണ്ട് ഭീകരന്മാര്‍കൂടി ഉണ്ടെന്ന് മനസിലായത്. പോരാട്ടം തുടരുകയാണ്. അത് അവസാനിച്ചാല്‍ മാത്രേമ ആളപായങ്ങളെക്കുറിച്ച് പറയാനാവൂ,” എയര്‍മാര്‍ഷല്‍ അനില്‍ ഖോസ്‌ല പറഞ്ഞു.

മലയാളിയായ സൈനികന്റെ മരണത്തോടെ ബലിദാനികളായ സുരക്ഷാഭടന്മാരുടെ എണ്ണം ഏഴായി. നിരഞ്ജന്റെ വേര്‍പാട് വേദനാജനകമാണെന്നും രാഷ്‌ട്രം അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ ഒരു സുരക്ഷാഭടന് ഇന്നലെ പരിക്കേറ്റിട്ടുമുണ്ട്.

പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയുമാണെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി സ്ഥിരീകരിച്ചു. ഇതിനകം അഞ്ച് ഭീകരരെ വധിച്ചതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചതിനാല്‍ ആക്രമണത്തിന്റെ ആഘാതം കുറയ്‌ക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂദല്‍ഹി: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഭാരതീയ ശാസ്ത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ബെംഗളൂരുവില്‍നിന്ന് മടങ്ങിവന്നശേഷമാണ് യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാക്കിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ടിരുന്ന ആറ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരുടെ യോഗം വിദേശകാര്യമന്ത്രി സുഷമാസ്വരാജും വിളിച്ചുചേര്‍ക്കുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

പുതിയ വാര്‍ത്തകള്‍

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.