Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എരുമേലി പേട്ടതുള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 06:44 pm IST
in Samskriti

മണ്ഡലവിളക്കിനോട് അനുബന്ധിച്ചുള്ള പേട്ട തുള്ളല്‍ ഏറെ പ്രസിദ്ധമാണ്. ധനുമാസം 27-ാം തീയതിയാണ് ആചാരപൂര്‍വവും പരമ്പരാഗതവുമായ പേട്ട തുള്ളല്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ എല്ലാ അയ്യപ്പഭക്തരും ധനു 26 ന് എത്തി 27 ന് ആയിരുന്നു പേട്ടതുള്ളല്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭക്തജനങ്ങളുടെ അനിയന്ത്രിതമായ പ്രവാഹം കാരണം ധനു 20-ാം തീയതി മുതല്‍ തന്നെ പേട്ട തുള്ളല്‍ ആരംഭിക്കുന്നു.

27-ാം തീയതി ഉച്ചക്കു ശേഷം അമ്പലപ്പുഴ, ആലങ്ങാട്ടു ദേശക്കാരുടെ പേട്ട തുള്ളല്‍ ആരംഭിക്കുന്നു. അമ്പലപ്പുഴ സംഘക്കാരുടെ പേട്ട അവസാനിപ്പിച്ചതിനുശേഷമാണ് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട ആരംഭിക്കുന്നത്. മറ്റു പേട്ടകളില്‍നിന്നും വ്യത്യസ്തമായി ഇവരുടെ പേട്ടക്ക് നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, കുട,  താഴ, ചാമരങ്ങള്‍, ചെണ്ട, നാദസ്വരം തുടങ്ങിയവ ഉണ്ടാകും. ഇത്തരം ആഡംബരങ്ങല്‍ക്ക് വേണ്ട ചെലവുകള്‍ ദേവസ്വമാണ് വഹിക്കുന്നത്. അമ്പലപ്പുഴ പേട്ടക്ക് ഒരു പ്രത്യേകത കൂടിയുണ്ട്.

എരുമേലി തെക്കെ നടയില്‍ നിന്നും പേട്ട തുടങ്ങി പടഞ്ഞാറ് തിരിഞ്ഞ് നിലകൊള്ളും അപ്പോള്‍ ഒരു ചെമ്പരുന്ത് പടിഞ്ഞാറു നിന്നും പറന്നുവന്ന് പേട്ടയുടെ മുകള്‍ഭാഗത്ത് അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്ന് കിഴക്കേ നടയിലുള്ള ഒരു ഉയര്‍ന്ന വൃക്ഷത്തില്‍ ചെന്നിരുന്ന കുറച്ച് സമയത്തിനുശേഷം പടിഞ്ഞാറു ഭാഗത്തേക്ക് തന്നെ പറന്നുപോവും. അത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ഗരുഡാരൂഢനായി അമ്പലപ്പുഴ സംഘക്കാരുടെ പേട്ട തുള്ളല്‍ ദര്‍ശിക്കാനായി എഴുന്നള്ളുന്നു എന്നാണ് സങ്കല്‍പ്പം. അമ്പലപ്പുഴ പേട്ട കഴിഞ്ഞാല്‍ ആലങ്ങാടന്‍ സംഘത്തിന്റെ പേട്ട ആരംഭിക്കുന്നു. ആലങ്ങാടന്‍ പേട്ട കഴിഞ്ഞാല്‍ പിന്നെ പേട്ട പാടില്ല എന്നാണ് ആചാരം.

അമ്പലപ്പുഴ ദേശക്കാര്‍ക്കും ആലങ്ങാട് ദേശക്കാര്‍ക്കും പൗരാണിക കാലം മുതല്‍ക്കു തന്നെ ശബരിമല ക്ഷേത്രത്തില്‍ പ്രത്യേക സ്ഥാനങ്ങളും അവകാശങ്ങളും ലഭിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രം ജീര്‍ണോദ്ധാരണം നടത്തിയ അവസരത്തിലും ശുദ്ധീകരണകലശാദികള്‍ നടത്തിയ അവസരത്തിലും പന്തളം രാജാവിന്റെ ആഗ്രഹപ്രകാരം ചെമ്പകശ്ശേരി രാജാവ് പലവിധത്തിലുള്ള സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അമ്പലപ്പുഴ കൃഷ്ണ സ്വാമി ക്ഷേത്രം പണികഴിപ്പിക്കുന്നതിന് മുമ്പ് അമ്പലപ്പുഴക്കാരുടെ പരദേവത കോയിക്കല്‍ ശാസ്താവ് ആയിരുന്നു.

ശാസ്താവിനെ പരദേവതയായി ആരാധിച്ചുവരുന്ന അമ്പലപ്പുഴക്കാര്‍ക്ക് ശബരിമലയുടെ ഉയര്‍ച്ചയില്‍ പ്രത്യേക താല്‍പ്പര്യമുണ്ടാവുമല്ലോ. ചെമ്പകശ്ശേരി രാജാവും പ്രജകളും ശബരിമല ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിയ മറവപ്പയുടെയും പാണ്ടിപ്പടയുടെയും അക്രമങ്ങളെ നേരിടുന്നതിനും ചെമ്പകശ്ശേരി രാജാവ് പന്തളം രാജാവിനെ പല അവസരങ്ങളിലും സഹായിച്ചു.

ചെമ്പകശ്ശേരി രാജാവിന്റെ സഹായസഹകരണങ്ങള്‍ക്ക് പ്രത്യുപകാരമായി ശബരിമല ക്ഷേത്രത്തില്‍ പ്രത്യേക അവകാശങ്ങള്‍ നല്‍കാന്‍ പന്തളം രാജാവ് ആഗ്രഹിച്ചു. എന്നാല്‍ ദേവകാര്യമായി ചെയ്തതിന് പ്രത്യുപകാരം സ്വീകരിക്കുവാന്‍ ചെമ്പകശ്ശേരി രാജാവ് തയ്യാറായില്ല. ശബരിമല വടക്കുഭാഗത്തുള്ള കല്‍ക്കെട്ടും കല്‍ത്തറയും വടക്കേമുറ്റത്തെ കരിങ്കല്‍ വേദിയും അമ്പലപ്പുഴക്കാര്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. മകരസംക്രമത്തിന് വിളക്കുനടത്തുന്നതിനും എരുമേലിയില്‍ അമ്പാരിമേളത്തോടും ആന അകമ്പടിയോടും പേട്ടകെട്ടുന്നതിനും പമ്പാസദ്യയ്‌ക്ക് പെരിയവട്ടം കെട്ടിവിരി അറിയിക്കുന്നതിനും വടക്കേ  തിരുമുറ്റത്ത് പള്ളിക്കെട്ടിറക്കി വെയ്‌ക്കുന്നതിനും പന്തളം രാജാവ് വടക്കെ മുറ്റത്തെ വേദിയില്‍ ഇരിക്കുകയും പ്രജകള്‍ താഴെ ഇരിക്കുകയും ചെയ്തിരുന്നു. രാജവംശത്തിന്റെ തിരോധാനത്തിനുശേഷം അമ്പലപ്പുഴക്കാര്‍ കൊണ്ടുചെല്ലുന്ന ദേവവിഗ്രഹം വച്ചുപോരുന്നു. ശബരിമലയാത്രക്ക് ചെമ്പകശ്ശേരി രാജാവ് പ്രത്യേകം ചിട്ടകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവ ഇന്നും നിലനില്‍ക്കുന്നു. ശബരിമലയില്‍ രണ്ടാംദിവസത്തെ വിളക്ക് അമ്പലപ്പുഴ യോഗക്കാര്‍ ഇന്നും നടത്തിവരുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.