Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെട്ടിടം പൊട്ടിപ്പൊളിഞ്ഞു, ഭൂരേഖകള്‍ നശിച്ചു ഇത് വില്ലേജ് ഓഫീസോ… കാലിത്തൊഴുത്തോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 07:57 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള ഓട് മേഞ്ഞ മൂന്നുമുറി കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് നിലം പതിക്കാന്‍ ഊഴം കാത്തിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനുള്ളിലെ രണ്ട് മുറികളിലായി കൂട്ടിയിട്ടിരിക്കുന്ന ഭൂരേഖകള്‍ നനഞ്ഞ് കുതിര്‍ന്ന് നാമാവശേഷമായി. പരിസരം മുഴുവന്‍ കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. ഇത് വിളപ്പില്‍ വില്ലേജ് ഓഫീസിലെത്തുന്ന ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ ബോധ്യമാകുന്ന കാഴ്ചകളാണ്. അക്ഷരാര്‍ഥത്തില്‍ കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടം.

വിണ്ടുകീറിയ ചുമരുകളും പൊട്ടിയടര്‍ന്ന ഓടുകളും എപ്പോഴാണ് തലയ്‌ക്ക് മുകളില്‍ പതിക്കുന്നതെന്ന ഭയത്തോടെയാണ് ജീവനക്കാരും നാട്ടുകാരും വില്ലേജ് ഓഫീസില്‍ നില്‍ക്കുന്നത്. വിളപ്പില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളും വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ കുറച്ച് ഭാഗങ്ങളും ചേര്‍ന്ന് വലിയൊരു ഭൂപ്രദേശത്തിന്റെ റവന്യൂരേഖകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസിനാണ് ഈ ദുര്‍ഗതി. പ്രതിമാസം രണ്ട് ലക്ഷം രൂപയിലേറെ റവന്യൂവരുമാനമുള്ള വിളപ്പില്‍ വില്ലേജിന് പുതിയ മന്ദിരം നിര്‍മിച്ചു നല്‍കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുപത് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല.

2013 ല്‍ വിളപ്പില്‍ വില്ലേജിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ താലൂക്ക് അധികൃതരെത്തി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ഉടന്‍ കെട്ടിടം നിര്‍മിക്കുമെന്ന് റവന്യൂവകുപ്പിന്റെ പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.

വില്ലേജിന്റെ 20 സെന്റ് വസ്തുവില്‍ നിന്ന് അഞ്ച് സെന്റ് ഭൂമി വിട്ടു നല്‍കിയാല്‍ സമീപത്തുള്ള വിളപ്പില്‍ പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരം പൊളിച്ച് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കാമെന്ന് 2012 ല്‍ പഞ്ചായത്ത് ഭരണസമിതി റവന്യൂവകുപ്പിനെ അറിയിച്ചിരുന്നു. ലോകബാങ്ക് സഹായമായി പഞ്ചായത്തിന് കിട്ടിയ ഒരു കോടി രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിക്കാനായിരുന്നു ഉദ്ദേശ്യം. വിളപ്പില്‍ പഞ്ചായത്ത് മന്ദിരം സ്ഥിതിചെയ്യുന്നിടത്ത് സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ സ്ഥല പരിമിതി തടസമായതിനാലാണ് വില്ലേജിന്റെ വസ്തു ആവശ്യപ്പെട്ടത്. എന്നാല്‍ വസ്തു വിട്ടുനല്‍കാന്‍ റവന്യൂവകുപ്പ് കൂട്ടാക്കിയില്ല. അതോടെ ആ പദ്ധതി പഞ്ചായത്തിന് ഉപേക്ഷിക്കേണ്ടി വന്നു.

ദിവസേന നൂറുകണക്കിന് അപേക്ഷകരും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുവാനെത്തുന്നവരും കരം ഒടുക്കുവാനുള്ളവരും വന്നുപോകുന്ന വില്ലേജ് ഓഫീസിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഒരു വില്ലേജ് ഓഫീസറടക്കം ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. നേരിയ കാറ്റ് വീശിയാല്‍ പോലും പ്രാണരക്ഷാര്‍ഥം ഓഫീസിന് പുറത്തിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്. വിളപ്പില്‍ വില്ലേജിന്റെ ഈ പഴകി ദ്രവിച്ച കെട്ടിടം അപകടകരമായി തുടര്‍ന്നിട്ടും നടപടിയെടുക്കേണ്ട അധികാരികള്‍ക്കു മാത്രം തിമിരം ബാധിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

പുതിയ വാര്‍ത്തകള്‍

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.