Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലമുറകളെ പുഴ കടത്തിയ ഓര്‍മ്മകളുമായി ഏലിയാവൂരിലെ കടത്തുവള്ളം യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 11:04 pm IST
in Thiruvananthapuram

ശിവാകൈലാസ്

ആര്യനാട്: അഞ്ച് തലമുറകളെ സുരക്ഷിതമായി പുഴ കടത്തിയ ഓര്‍മ്മകളും പേറി ഏലിയാവൂരിലെ കടത്തുവള്ളം യാത്രയായി. തോണിപ്പാട്ടും തോണിക്കാരനും കടത്തുവള്ളവും ഇവിടുത്തുകാര്‍ക്ക് ഇനി ഓര്‍മ്മകള്‍ മാത്രം. മാസങ്ങള്‍ക്ക് മുന്‍പ് ഏലിയാവൂരില്‍ പുതിയ പാലം വന്നതോടെയാണ് നൂറ്റാണ്ടിന്റെ ചരിത്രം അവശേഷിപ്പിച്ച് കടത്തുവള്ളം കരയ്‌ക്ക് കയറ്റിയത്.

ഉഴമലയ്‌ക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ തോണി ലേലം ചെയ്യുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടു തവണ നടപടികള്‍ നടന്നെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതിനാല്‍ ലേലം ഉറപ്പിച്ചില്ല. കരയില്‍ കിടന്ന് ന

ഏലിയാവൂര്‍ പാലത്തിനരികില്‍ ലേലം ചെയ്യുവാന്‍ കെട്ടിയിട്ടിരിക്കുന്ന കടത്തുവള്ളം

ശിക്കുന്നതിലും നല്ലത് കിട്ടുന്ന വിലയ്‌ക്ക് വള്ളം ആര്‍ക്കെങ്കിലും വില്‍ക്കുക എന്നതാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ നിലപാട്.

ചരിത്ര ശേഷിപ്പെന്നോണം തോണിയെ കടവില്‍ തന്നെ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് ഏലിയാവൂരുകാര്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അതിന് സമ്മതം മൂളിയിട്ടില്ല. ഒരു കാലത്ത് നാട്ടുകാരുടെ പ്രധാന യാത്രാ മാര്‍ഗമായിരുന്നു കടത്തുവള്ളം. കനത്ത മഴയിലും കുത്തൊഴുക്കിലും സുരക്ഷിത യാത്ര ഒരുക്കിയ ഈ മുത്തച്ഛന്‍ തോണിയോട് നാട്ടുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളത്. ഒരു പതിറ്റാണ്ട് മുന്‍പു വരെ പൊതുമരാമത്ത് വകുപ്പ് മാസ ശമ്പളം നല്‍കി നിയമിച്ചിരുന്ന ആളായിരുന്നു കടത്തുകാരന്‍. എട്ട് വര്‍ഷം മുന്‍പ് കടത്തുവള്ളത്തിന്റെ ചുമതല പഞ്ചായത്തിന് കൈമാറി കിട്ടി. തുടര്‍ന്ന് അനില്‍കുമാര്‍ എന്നയാള്‍ കടത്ത് കരാറെടുത്തു. പാലം നാടിന് തുറന്ന് കൊടുക്കും വരെ അനിലായിരുന്നു കടത്തുകാരന്‍. കടത്തുവള്ളം കരയ്‌ക്ക് കയറ്റി പഞ്ചായത്ത് തോണി യാത്രയ്‌ക്ക് വിലക്ക് കല്‍പ്പിച്ചതോടെ ആരോടും പരിഭവമില്ലാതെ അനിലും പങ്കായം ഉപേക്ഷിച്ച് മറ്റ് മാര്‍ഗം തേടിപോയി. ഉഴമലയ്‌ക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുഴക്കാരനായി സേവനം അനുഷ്ടിച്ചവനെന്ന റെക്കോര്‍ഡും പേറിയാണ് അനില്‍ കടവ് വിട്ടത്.

പുതിയ ഏലിയാവൂര്‍ പാലത്തിലൂടെ ബസ്സുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും ചീറിപ്പായുമ്പോഴും യാത്രക്കാരായ ഏലിയാവൂരുകാരുടെ കണ്ണുകള്‍ അറിയാതെ കടവിലേക്ക് പാളും. അനാഥമെന്നോണം കടവിന്റെ ഓരത്ത് കയറുകള്‍ കൊണ്ട് ബന്ധിച്ചിട്ടിരിക്കുന്ന തങ്ങളുടെ പ്രീയപ്പെട്ട കടത്തുവള്ളത്തിലാവും കാഴ്ച ഉടക്കുന്നത്. നേരിയ നൊമ്പരം അവരെ വേട്ടയാടുന്നുണ്ടാകും. എങ്കിലും സ്വതന്ത്രമായ സഞ്ചാര സൗഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ആ നൊമ്പരങ്ങള്‍ അലിഞ്ഞില്ലാതാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.