Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുനാമി ദുരന്തഭൂമിയിലെ കണ്ണീരീന് 11 വയസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 03:08 pm IST
in Kollam

വി.രവികുമാര്‍

കൊല്ലം: കടലോരത്തെ തോരാക്കണ്ണീരിന് പതിനൊന്ന് വയസ്. അപ്രതീക്ഷിതമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദുരിതം വിതച്ച സുനാമി പ്രതിഭാസത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഈ കടലോര നിവാസികള്‍. 2004 ഡിസംബര്‍ 26ന് ഉച്ചക്ക് 12.30നാണ് കേരള തീരത്ത് സുനാമി എത്തിയത്. അതിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് കൊല്ലം ജില്ലയിലെ ആലപ്പാട്, പന്മന പഞ്ചായത്തുകളിലാണ്. സ്രായിക്കാടു മുതല്‍ അഴീക്കല്‍ വരെയുള്ള പ്രദേശം സുനാമിത്തിരമാലകള്‍ ഒപ്പിയെടുത്തു. മുപ്പതുമീറ്ററോളം ഉയരത്തില്‍ ആഞ്ഞടിച്ച രാക്ഷസത്തിരമാല മുന്നില്‍ കണ്ടെതിനെയെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കി.

കുടിലുകള്‍, കോണ്‍ക്രീറ്റ് വീടുകള്‍, കന്നുകാലികള്‍, വള്ളങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നുവേണ്ട മുന്നിലുള്ള സകലതിനെയും സുനാമിത്തിരമാലകള്‍ തൂത്തെറിഞ്ഞു. ഒക്കത്തിരുന്ന കുഞ്ഞുങ്ങളോടൊപ്പം അമ്മമാരും ഒഴുകിപോയി. സ്ത്രീകളും പുരുഷന്‍മാരും രക്ഷപ്പെടാന്‍ നോക്കിയെങ്കിലും എല്ലാം വൃഥാവിലായി. സുഖമില്ലാത്തവരും പ്രായം ചെന്നവരുടെയും അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ല. രാക്ഷസത്തിര വരുന്നതു കണ്ട് വീടുകളില്‍ അടച്ചിരുന്നവര്‍ പലരും മരണപ്പെട്ടു. പലരും കടലോര മണ്ണിലും ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും അകപ്പെട്ടു.

അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ മുങ്ങിപോകുകയും പൊഴി ഇല്ലാതാകുകയും ചെയ്തു. ഒരു ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടിവച്ചിരുന്ന സകലതും നഷ്ടമായി. രക്ഷപ്പെട്ടവര്‍ക്ക് ഉടു തുണി മാത്രമേ ഉണ്ടായിരുന്നുള്ളു.

കേരളത്തില്‍ സുനാമിയില്‍പ്പെട്ട് മരിച്ച 172 പേരില്‍ 142 പേരും കൊല്ലം ജില്ലയില്‍പ്പെട്ടവരായിരുന്നു. ഇതില്‍ തന്നെ 132 പേരും ആലപ്പാട് നിവാസികളെന്ന പ്രത്യേകതയുമുണ്ട്. 61 കുഞ്ഞുങ്ങളും 46 സ്ത്രീകളും ഉള്‍പ്പെടും. 2127 പേര്‍ക്ക് പരുക്കുപറ്റി. ഇതില്‍ 231 കുട്ടികളും 680 പുരുഷന്മാരും 1216 സ്ത്രീകളും ഉള്‍പ്പെടും. ഇന്ത്യോനേഷ്യയും കടന്ന് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നാശം വിതച്ചുവന്ന സുനാമി തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തീരത്ത് വലിയ ദുരന്തമാണ് വരുത്തിവച്ചത്. അറബിക്കടലില്‍ എത്തിയപ്പോഴേക്കും സുനാമിയുടെ തീവ്രത കുറഞ്ഞതുകൊണ്ട് മാത്രമാണ് കേരളത്തില്‍ ദുരന്തം ഇത്രയും കൊണ്ടവസാനിച്ചത്. ഭൂമിശാസ്ത്രപരമായി ആലപ്പാട് കായലിനും കടലിനും മധ്യ സ്ഥിതി ചെയ്യുന്നതിനാലാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ കനത്ത അപായം ഉണ്ടായത്. ആലപ്പാട്, പന്മന പഞ്ചായത്തുകള്‍ക്ക് പ്രകൃതിക്ഷോഭം ഒരു തീരാത്ത ശാപമാണ്. അശാസ്ത്രീയമായ കരിമണല്‍ഖനനവും ദുര്‍ബലമായ കടല്‍ഭിത്തിയും പുലിമുട്ടുകള്‍ ഇല്ലാത്തത് അവസ്ഥയും 2004 ലെ ദുരന്തത്തിന് ശക്തികൂടി. ദുരന്തം ഉണ്ടായ അടുത്ത നിമിഷം തന്നെ അമൃതാനന്ദമയീമഠം സേവാഭാരതി എന്നീ പ്രസ്ഥാനങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു.

മഠത്തിന്റെ സ്ഥാപനങ്ങളിലെല്ലാം തന്നെ ദുരിതത്തിലകപ്പെട്ടവരെ മാറ്റിമാര്‍പ്പിച്ചു. വിശ്വഹിന്ദു പരിഷത്ത്, ജമായത്തെ ഇസ്ലാമി, കേന്ദ്ര നിവാരണസേന അടക്കം അനവധി സംഘടനകള്‍ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പതിവുപോലെ സര്‍ക്കാര്‍ സംവിധാനം സാവകാശമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ദുരിതത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ പല പിഴവുകളും ഉണ്ടായാതായി പരക്കെ പരാതിയുണ്ടായിരുന്നു. സുനാമി പുനരധിവാസ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാരും സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ പണം കൃത്യമായി വിനിയോഗിച്ചില്ലെന്ന ആക്ഷേപം ഇപ്പോഴും നിലവിലുണ്ട്. ദുരന്തമുഖത്ത് എത്തി നോക്കാതിരുന്ന പലസംഘടനകളേയും പുനരധിവാസപങ്കാളികളാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വന്‍എതിര്‍പ്പിന് കാരണമായിരുന്നു. കോടതിയും ലോകായുക്തയും മറ്റ് സന്നദ്ധ സംഘടനകളും ഇടപ്പെട്ടതിനെത്തുടര്‍ന്നാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ വിജയിച്ചത്.

ആഴക്കടലില്‍ നിന്നും ആര്‍ത്തലച്ചുവന്ന സുനാമി രാക്ഷസത്തിരമാലകള്‍ കവര്‍ന്നെടുത്ത ജീവനുകളുടെ പേരിലെ ഫണ്ടില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. ഫണ്ടുകള്‍ ദിനംപ്രതി ഈ പാവങ്ങളുടെ പേരില്‍ അനുവദിക്കുന്നുവെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തോടെയാണ് പതിനൊന്ന് വര്‍ഷങ്ങള്‍ കടന്നു പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.