Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്മാര്‍ക്ക് ലഭിക്കുന്ന ആത്മബലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 08:28 pm IST
in Samskriti

ഭക്തന്മാര്‍ക്ക് ചിലപ്പോള്‍ അഹങ്കാരംവരാം. അതെല്ലാം പുരാണത്തില്‍ ധാരാളമുണ്ട്. അതുപോലൊരുസംഭവം നടന്നു.വളരെ യാദൃശ്ചികമായിട്ടാണ് അതുണ്ടായത്. സാക്ഷാല്‍ ആഞ്ജനേയനും അര്‍ജ്ജുനനും തമ്മില്‍ ഒരു നദീതീരത്തുവച്ച്  കണ്ടുമുട്ടി. രണ്ടുപേരും കുശലങ്ങള്‍ അന്വേഷിച്ചു സന്തോഷിക്കുകയും ചെയ്തു. ആസമയത്ത് അര്‍ജ്ജുനന്‍ പറഞ്ഞു ഞാനാണ് ഏറ്റവുംവലിയ വില്ലാളിയെന്നും മറ്റും ഹനുമാനോട് തട്ടിവിട്ടു. എന്റെ കരുത്തിനാലാണ് കൗരവസേനയെ ഇല്ലാതാക്കിയത് എെന്നാക്കെ അല്‍പ്പം തലഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു. പറഞ്ഞു പറഞ്ഞു അവസാനം ഹനുമാനെ വെല്ലുവിളിക്കുന്നവരെയെത്തി കാര്യങ്ങള്‍.

”ഞാന്‍ ഈ നദിക്കു കുറുകെ ശരങ്ങള്‍ കൊണ്ട് അതിവേഗം ഒരു പാലം നിര്‍മിക്കാം. അതിനെ അവിടുത്തേയ്‌ക്കു തകര്‍ക്കാന്‍ പറ്റുമോ” എന്നായി വാദം.  ഉടനെ ഹനുമാന്‍ പറഞ്ഞു. ”എന്റെ ശ്രീരാമചന്ദ്ര സ്വാമിയുടെ അനുഗ്രഹമുണ്ടെങ്കില്‍ നിഷ്പ്രയാസം തകര്‍ക്കാം” എന്നുപറഞ്ഞു.

ഉടനെ വില്ലാളിവീരനായ അര്‍ജ്ജുനന്‍ ഞൊടിയിടയില്‍ ബാണങ്ങള്‍ കൊണ്ട് അതിമനോഹരമായ പാലം തീര്‍ത്തു. ഹനുമാന്‍ പാലത്തില്‍ കയറേണ്ടതാമസം പാലം തകര്‍ന്നുതരിപ്പണമായി.

ഹനുമാന്‍ ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി. അതോടെ അര്‍ജ്ജുനന്റെ മനസ്സുതകര്‍ന്നു. അദ്ദേഹം ശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കൃഷ്ണഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അര്‍ജ്ജുനന്‍ കാരണം അന്വേഷിച്ചു. എന്താണ് ഇങ്ങനെ പാലം തകര്‍ന്നുപോകുവാന്‍ കാരണം. അതിനു കൃഷ്ണഭഗവാന്‍ പറയുന്നു. ”അര്‍ജുനാ നീ പാലം നിര്‍മ്മിക്കുമ്പോള്‍ ഒരു നിമിഷംപോലും എന്നെ ഓര്‍ത്തില്ല. അതുകൊണ്ടല്ലേ ഇങ്ങനെ എല്ലാംസംഭവിച്ചത്. ഞാന്‍, ഞാന്‍, എന്നു ഭാവിച്ചു. അവിടെയാണ് തെറ്റു സംഭവിച്ചത് അതുകൊണ്ട് എന്നെ നല്ലപോലെമനസ്സില്‍ ധ്യാനിച്ചു ഒരു ശരപാലം നിര്‍മിക്കൂ”. എന്നുപറഞ്ഞു തീര്‍ന്നയുടന്‍ അര്‍ജുനന്‍ കൃഷ്ണഭഗവാനെ ധ്യാനിച്ച് ഒരു പാലം കൂടി നിര്‍മിച്ചു.

ഒരു പാലം തകര്‍ത്തതിന്റെ സന്തോഷംകൊണ്ട് ഹനുമാന്‍ എല്ലാംമറന്നു. മദ്ധ്യമപാണ്ഡവന്‍ ഒരുക്കിയപാലത്തില്‍ കൂസലെന്യേ ഹനുമാന്‍ കയറി. പലവട്ടം ചവിട്ടി, ചാടി തുള്ളിനോക്കി. എത്ര ശ്രമിച്ചിട്ടും പാലം കുലുങ്ങിയതേയില്ല. ഹനുമാന്‍ നിരാശനായി തിരിച്ചുവന്നു. ശ്രീരാമചന്ദ്ര സ്വാമിയെ ധ്യാനിച്ചു. ഞൊടിയിടയില്‍ സ്വാമി പ്രത്യക്ഷപ്പെട്ടു. ഹനുമാന്‍ കാരണം തിരക്കി. ശ്രീരാമസ്വാമി പറഞ്ഞു. നീ ആദ്യം പാലത്തില്‍ കയറുമ്പോള്‍ എന്നെ മനസ്സുകൊണ്ടു വിചാരിച്ചപ്പോള്‍ എന്റെ ബലം കൊണ്ടു പാലം തകര്‍ന്നുപോയി. ആദ്യ പാലം നിര്‍മിക്കുമ്പോള്‍ അര്‍ജ്ജുനന്‍ കൃഷ്ണനെ ഓര്‍ത്തില്ല.

രണ്ടാമത്തെ പാലം നിര്‍മിക്കുമ്പോള്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണ ഭഗവാനെ സ്മരിച്ചാണ് പാലം നിര്‍മിച്ചത്. ആ പാലം തകര്‍ക്കാന്‍നേരത്ത് ഹനുമാന്‍ എന്നെ ഓര്‍ത്തില്ല. സ്വന്തം ബലത്തില്‍ അഹങ്കരിച്ചുനിന്നു.അതാണ് രണ്ടുപേര്‍ക്കും പറ്റിയ തെറ്റ് എന്നു ചൂണ്ടിക്കാണിച്ചു. പിന്നെ രണ്ടുപേര്‍ക്കും ഹനുമാന് ശ്രീരാമനായും അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനായും മഹാവിഷ്ണു അവതാരം കാണിച്ചുകൊടുത്തു ഭഗവാന്‍ യാത്രയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.