കോതമംഗലം: അകാലത്തില്‍ വേര്‍പിരിഞ്ഞ കോതമംഗലം ചെങ്കര കയ്യാനികുടി സുകുമാരന്റെ മകന്‍ വിഷ്ണുവി(16)ന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. രാഷ്‌ട്ര സേവനത്തിന്റെ ആദര്‍ശം നെഞ്ചേറ്റിയ സ്വയംസേവകന് അന്ത്യയാത്ര നല്‍കാന്‍ സംഘപ്രവര്‍ത്തകരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. തങ്ങളുടെ പ്രിയ സഹപാഠിയെ അവസാനമായി ഒരുനോക്ക് കാണാന്‍ അവധിക്കാലമായിട്ടും കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെത്തിയപ്പോള്‍ അടക്കാനാവാത്ത ദുഃഖം അണപൊട്ടിയൊഴുകി. അപ്രതീക്ഷിതമായി വന്നെത്തിയ വിഷ്ണുവിന്റെ അകാലമരണം ഉള്‍ക്കൊള്ളാനാവാതെ ബന്ധുമിത്രാദികളും നാട്ടുകാരും സ്വയംസേവകരുമുള്‍പ്പെടെ വിതുമ്പുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിച്ചു.
രാഷ്‌ട്രീയ സ്വയംസേവകസംഘം പ്രാന്ത സഹകാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന്‍, സഹപ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, വിഭാഗ് കാര്യവാഹ് കെ.പി. രമേശ്, വിഭാഗ് കാര്യകര്‍ത്താക്കളായ ആര്‍. രാജേഷ്, വി. രാമചന്ദ്രന്‍, എ.കെ. സനന്‍, ജില്ലാ കാര്യകര്‍ത്താക്കളായ എ.വി. പ്രസാദ്, പി.ജി. സജീവ്, കെ.ജി. പ്രദീപ്, ടി.ആര്‍. ഹരിദാസ്, ബിജെപി നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍, പി.എം. വേലായുധന്‍, അഡ്വ.പി.ജെ. തോമസ്, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, പി.പി. സജീവ്, സന്തോഷ് പത്മനാഭന്‍, പി.കെ. ബാബു, കെ.ആര്‍. രഞ്ജിത്, ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍മാഷ്, ജില്ലാ സെക്രട്ടറി ഇ.ടി. നടരാജന്‍, ബിഎംഎസ് നേതാക്കളായ പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.വി. മധുകുമാര്‍, ക്ഷേത്ര സംരക്ഷണസമിതി ജില്ലാ കാര്യകര്‍ത്താവായ എ.പി.അയ്യപ്പന്‍, സേവാഭാരതിയുടെ ചുമതലയുള്ള രാജന്‍ ഭാസ്‌കര ജ്യോതി, കോതമംഗലം എംഎല്‍എ ടി.യു. കുരുവിള തുടങ്ങി നിരവധിയാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. പത്ത് മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
















