Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നേതാജിയുടെ ചരിത്രവുമായി അനുജ്ധാര്‍ എത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 11:08 am IST
in Kollam

കൊല്ലം: മറയ്‌ക്കപ്പെട്ട നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രം തുറന്ന് അനുജ്ധാര്‍ കൊല്ലത്തെത്തുന്നു. എസ്എന്‍ കോളേജിലെ ചരിത്രവിഭാഗവും ന്യൂദല്‍ഹി ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സംഘടനയായ ‘മിഷന്‍ നേതാജി’യും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ്’പ്രമുഖ നേതാജി ഗവേഷകനും ഗ്രന്ഥകര്‍ത്താവുമായ അനുജ്ധാര്‍ കൊല്ലത്തെത്തുന്നത്. ‘ഡീകോഡിങ് നേതാജി മിസ്റ്ററി’ എന്ന് പേരിട്ടിട്ടുള്ള സെമിനാര്‍ 8ന് കോളേജില്‍ നടക്കും. 2012ല്‍ പ്രസിദ്ധീകരിച്ച അനുജ്ധാറിന്റെ ‘ഇന്ത്യാസ് ബിഗസ്റ്റ് കവര്‍അപ്പ്’ എന്ന പുസ്തകത്തെ തുടര്‍ന്നാണ് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗവണ്മെന്റിന്റെ പക്കലുള്ള രഹസ്യരേഖകള്‍ പരസ്യപ്പെടുത്തണം എന്ന ആവശ്യവുമായി രാജ്യമൊട്ടാകെ ഡീക്ലാസിഫിക്കേഷന്‍ കാമ്പയിന്‍ ആരംഭിക്കുന്നത്.

എല്ലാ രാജ്യങ്ങളും ചരിത്രരേഖകള്‍ ഇരുപത്തഞ്ച് വര്‍ഷം കൂടുമ്പോള്‍ പൊതുസമൂഹത്തിന് നല്‍കാറുണ്ട്. എന്നാല്‍ നാളിതുവരെയുള്ള ഭാരത സര്‍ക്കാരുകള്‍ നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറംലോകത്തെ കാണിച്ചിരുന്നില്ല. അതേസമയം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യുകെ, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും നേതാജിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ മുപ്പതോളം രഹസ്യരേഖകള്‍ ആര്‍ക്കൈവ്‌സ് വകുപ്പിന് കഴിഞ്ഞദിവസം കൈമാറിയതായി മിഷന്‍ നേതാജി കോര്‍ഡിനേറ്റര്‍ എന്‍. ഋഷിയും എസ്എന്‍ കോളേജ് ചരിത്രവിഭാഗം മേധാവി പി.ആര്‍. ജയച്ചന്ദ്രനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂദല്‍ഹി കേന്ദ്രീകരിച്ച് 2005ല്‍ സ്ഥാപിതമായ മിഷന്‍ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘടന നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല നിര്‍ണായക വിവരങ്ങളും പുറത്തു കൊണ്ടുവരുന്നതില്‍ വിജയിച്ചു. ഇവരുടെ ശ്രമഫലമായി നേതാജിയുമായി ബന്ധപ്പെട്ട പതിനായിരത്തോളം പേജ് വരുന്ന രഹസ്യവിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിടുകയുണ്ടായി.

നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാദം തിരസ്‌കരിക്കുന്നതിന് ജസ്റ്റിസ് മുഖര്‍ജി കമ്മീഷനെ സഹായിച്ചത് അനുജ്ധാര്‍ തായ്‌വാന്‍ ഗവണ്മെന്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഉള്‍പ്പടെ നിരവധി വിദേശ ഏജന്‍സികളില്‍ നിന്നും നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധാര്‍ ശേഖരിച്ചു.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ധാര്‍ നടത്തിയ രചനയും കണ്ടെത്തലുകളും ആധികാരികവും വസ്തുനിഷ്ഠാപരവുമാണെന്ന് 2013ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വിലയിരുത്തി. പശ്ചിമ ബംഗാള്‍ ഗവണ്മെന്റിന്റെ പക്കലുണ്ടായിരുന്ന രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന് ആദ്യമായി ആവശ്യമുന്നയിച്ചതും ധാര്‍ ആയിരുന്നു. 2015 ഒക്ടോബര്‍ 14ന് നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മിഷന്‍ നേതാജി സ്ഥാപകാംഗങ്ങളും പങ്കെടുത്തിരുന്നു. രേഖകള്‍ പുറത്തുവിടുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ വിദേശരാജ്യങ്ങളുമായി ഈ വിഷയത്തില്‍ കേന്ദ്രഗവണ്മെന്റ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടം രേഖകളാണ് 2016 ജനുവരി 23ന് പുറത്തുവിടുക.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢതകളെക്കുറിച്ചും ഗവണ്മെന്റ് നടത്തിയ അന്വേഷണങ്ങളെക്കുറിച്ചും നേതാജിക്ക് സത്യത്തില്‍ എന്തു സംഭവിച്ചു എന്നതിനെപ്പറ്റിയും അനുജ് ധാര്‍ സെമിനാറില്‍ വിശദീകരിക്കും. മിഷന്‍ നേതാജിയെപ്പറ്റിയും ഡീക്ലാസിഫിക്കേഷന്റെ ആവശ്യകതയെപ്പറ്റിയും മിഷന്‍ നേതാജി സ്ഥാപകാംഗവും ഗവേഷകനുമായ ശ്രീജിത് പണിക്കര്‍ സംസാരിക്കും. ഇതര സ്‌കൂളുകളിലേയും കോളേജുകളിലേയും അദ്ധ്യാപകവിദ്യാര്‍ത്ഥി പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.