കണ്ണൂര്‍: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ഇസ്കഫ് ജില്ലാ സമ്മേളനം പ്രസ്താവിച്ചു. സ്ത്രീ സമൂഹവും പൊതുസമൂഹവും ഒറ്റക്കും കൂട്ടായും ലോകത്താകമാനം നടത്തിയ പ്രകാശപൂര്‍ണമായ ഇടപെടലുകളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് വിവിധ സമൂഹങ്ങള്‍ ആധുനിക ജനാധിപത്യ മതേതര സംവിധാനത്തിലെത്തിച്ചേര്ന്നത്. ഇത്തരം പോരാട്ടങ്ങളെയും ഇടപെടലുകളെയും കാന്തപുരം തലകീഴായി നിന്ന് വായിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇതിനെതിരെ വ്യാപകമായ പ്രതിരോധം ഉയര്‍ന്നുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തലശ്ശേരി എന്‍.ഇ.ബാലറാം സ്മാരക ഹാളില്‍ നടന്ന സമ്മേളനം ഇസ്കഫ് സംസ്ഥാന സമിതിയംഗം എ.പ്രദീപന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് പ്രദീപ് പുതുക്കുടി അധ്യക്ഷത വഹിച്ചു. തലശ്ശേരി മേഖലാ സെക്രട്ടറി എ.കെ.ജയപ്രകാശ് സ്വാഗതവും മേഖലാ പ്രസിഡണ്ട് എന്‍.സി.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: