Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ജലസമാധിയാവുന്നത് മുന്നണികള്‍: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:27 pm IST
in Kannur

സ്വന്തം ലേഖകന്‍

തളിപ്പറമ്പ്/കണ്ണൂര്‍: സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ജലസമാധിയാവുന്നത് കേരളത്തിലെ ഇരുമുന്നണികളുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര അവസാനിക്കുമ്പോള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി മുങ്ങിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ നിക്കറിടുവിപ്പിക്കാന്‍ നടക്കുന്ന അച്ചുതാനന്ദന്‍ തന്നെ വിമര്‍ശിക്കുമ്പോഴും പഴയ തൊഴില്‍ ഓര്‍മ്മിച്ചത് നന്നായി. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും തന്റെ വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വന്നയാളാണ് വിഎസ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രമോഷന് വേണ്ടി തനിക്കെതിരെ എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. തന്റെ യാത്രയുടെ ഫലമായി ഉറങ്ങിക്കിടക്കുകയായിരുന്ന വിഎസ് ഉണര്‍ന്നിരിക്കുന്നു. ആരെയൊക്കെയോ സുഖിപ്പിക്കാനായി അദ്ദേഹം വാളെടുത്ത് വീശുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഎസിനുള്ള കൂടുതല്‍ മറുപടികള്‍ യാത്ര അവസാനിക്കുന്ന ദിവസം പറയാമെന്നും എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ സംസ്ഥാനത്തെ ഇരുമുന്നണികളും ഗൂഡശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ സംഘടനക്ക് പിന്നില്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ദൗത്യത്തിന്റെ വിജയത്തിന്റെ ആദ്യത്തെ വെന്നിക്കൊടിയാണ് സ്വീകരണ സ്ഥലങ്ങളിലെത്തിയ ജനസഞ്ചയം കാണിക്കുന്നത്. നിരവധി വര്‍ഷങ്ങളായി മാറിമാറി കേരളം ഭരിച്ചുവരുന്ന ഇടത് വലത് മുന്നണികള്‍ ജാതിയുടെ പേരില്‍ വിവേചനം ഉണ്ടാക്കിയതാണ് നായാടി തൊട്ട് നമ്പൂതിരി വരെ ഇപ്പോള്‍ സംഘടിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടത് നല്‍കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം. ചിലര്‍ ഈ മുന്നേറ്റത്തെ ജാതിവിചാരമെന്നും വര്‍ഗ്ഗീയതയെന്നും മുദ്രകുത്തുകയാണ്. എന്നാല്‍ ഇത്തരമൊരു ചിന്തക്ക് അടിസ്ഥാന കാരണം ഇടത്-വലത് മുന്നണികളാണ്. മതേതരത്വം സ്ഥാപിക്കാന്‍ സെക്യുലര്‍ ജാഥ നടത്തുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം മാത്രം ജാഥയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നും മതേതരത്വമാണെങ്കില്‍ ക്രിസ്തുവിനും ഇസ്ലാമിനും പ്രാതിനിധ്യം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വിഭാഗത്തിനും സമസ്ത മേഖലയിലും സ്ഥിതി സമത്വമുണ്ടാകണം. കഴിഞ്ഞ 52 വര്‍ഷമായി ഇവിടെ രണ്ട് നീതിയും രണ്ടുതരം സ്വാതന്ത്ര്യവുമാണ്. ഭൂരിപക്ഷ വിഭാഗത്തിന് പരിഗണനയും പരിരക്ഷയും ലഭിച്ചില്ല. വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് എന്തു നല്‍കിയെന്ന് മുന്നണികള്‍ പറയണം. പിന്നോക്കക്കാരന്റെ പരിഭവങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെടുമ്പോള്‍ ഉത്തരം പറയാനാവാതെ വര്‍ഗ്ഗീയതയും മറ്റും ആരോപിക്കുന്നത് ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ല. ഭൂരിപക്ഷ സമുദായക്കാരന്‍ നീതി പറഞ്ഞാല്‍ ജാതി, മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതി. കോട്ടയത്തും പാലയിലും മലപ്പുറത്തും മാത്രമാണ് വികസനം കേന്ദ്രീകരിച്ചത്. സമ്പത്തും വികസനവും കേന്ദ്രീകരിക്കപ്പെട്ടു. സംഘടിത വോട്ട് ബാങ്ക് ലക്ഷ്യമാക്കി മുന്നണികള്‍ മത്സരിക്കുകയായിരുന്നു. ഇല്ലായ്‌മയുടെയും ദാരിദ്ര്യത്തിന്റെയും ആള്‍രൂപമായി ഭൂരിപക്ഷ സമുദായം മാറി. കാര്യം പറയുമ്പോള്‍ ഇതില്‍ വല്ലതുമുണ്ടോ എന്ന് നോക്കാതെ വ്യക്തിഹത്യ നടത്തുകയാണ്. ഭാരതം ഭരിക്കുന്ന മോദിയെ ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ക്ഷണിക്കാന്‍ പോയതോടെയാണ് എന്നെ മുന്നണി നേതാക്കള്‍ വേട്ടയാടാന്‍ തുടങ്ങിയത്. എല്ലാ കാലത്തും രാഷ്‌ട്രീയത്തിനതീതമായി ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്.

ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് തന്നെ സ്വഭാവ ഹത്യ നടത്തുകയാണ്. മൈക്രോഫൈനാന്‍സില്‍ നിന്ന് താന്‍ ചില്ലിക്കാശെടുത്തതായി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും എടുത്തില്ലെന്ന് തെളിഞ്ഞാല്‍ അച്ചുതാനന്ദന്‍ പൊതുമാപ്പ് പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 13 കൊല്ലം മുമ്പ് മരിച്ച ശാശ്വതീകാനന്ദയുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങള്‍ അഞ്ചുകൊല്ലം സംസ്ഥാനം ഭരിച്ച വിഎസിന് എന്തുകൊണ്ട് അന്വേഷിച്ചുകൂടായിരുന്നുവോ എന്നും ഇപ്പോള്‍ എവിടെ നിന്നാണ് ബോധോദയം ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. എസ്എന്‍ഡിപി യോഗവും ഹൈന്ദവ കൂട്ടായ്‌മയും തീയില്‍ കുരുത്തതാണെന്നും ഇത് വെയിലില്‍ വാടില്ലെന്നും വരുന്ന മാസം അഞ്ചിന് ഇതിന്റെ ശക്തി ഇടത്-വലത് മുന്നണികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, തുറവൂര്‍ സുരേഷ്, ടി.വി.ബാബു തുടങ്ങി വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.