ചേര്‍ത്തല: കായികമേളയിലെ ആധിപത്യം നിലനിര്‍ത്തി ചാരമംഗലം ഡിവിഎച്ച്എസിന്റെ വിജയക്കുതിപ്പ്. റവന്യു ജില്ലയില്‍ തുടര്‍ച്ചയായി ഏട്ടാം തവണയും സ്കൂളുകളുടെ വിഭാഗത്തില്‍ 156 പോയിന്റ് നേടിയാണ് കിരീടം നിലനിര്‍ത്തിയത്. സ്കൂളിലെ കായിക അദ്ധ്യാപകന് കെ.കെ. പ്രതാപന്റെ നേതൃത്വത്തിലാണ് മികവാര്‍ന്ന നേട്ടം കൈവരിച്ചത്.
സ്കൂളിലെ നാല് കുട്ടികള്‍ വ്യക്തിഗത ചാമ്പ്യന്മാരായി. 31 കുട്ടികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് മേളയില്‍ മാറ്റുരച്ചത്. രേഷ്മ, എം.കെ. അച്ചു, ദേശീയതാരങ്ങളായ ജിതശ്രീ, യു. ആദിത്യ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയുമാണ് പരിശീലനം.
കുട്ടികളെ പരിശീലിപ്പിക്കാന്‍ ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസിലെ കായിക അധ്യാപകനും പ്രതാപന്റെ ഗുരുവുമായ ആര്. ശശി, ഒളിമ്പ്യന്‍ മനോജ്ലാല്‍ എന്നിവരും എത്താറുണ്ട്. ഇതൊടൊപ്പം പോലീസ്, എക്സൈസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നാല്‍പ്പതോളം വനിത ഉദ്യോഗാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഈ സ്കൂളിലെ കായിക അദ്ധ്യാപകനായ പ്രതാപന് 23 തവണയും സ്കൂളിനെ വിജയത്തിലെത്തിച്ചു.
സംസ്ഥാനത്തെ മികച്ച കായികാദ്ധ്യാപകനുള്ള അവാര്‍ഡും ഇക്കുറി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഒളിമ്പ്യന്‍ മനോജ് ലാല്‍, ദേശീയതാരം കെ.ബി. ശിവദേവന്, ഓള് ഇന്‍ഡ്യ ക്രോസ് കട്രി വെള്ളിമെഡല്‍ ജേതാവ് പി. സിനിമോള്‍, ഫോഴ്്സിലെ നൂറ് മീറ്റര്‍ റെക്കോര്‍ഡ് ജേതാവ് വി. ശ്രീകുമാര്‍, സ്കൂള്‍ നാഷണല്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യന്‍ ഇന്ദുലേഖ, കഴിഞ്ഞ വര്‍ഷത്തെ യൂത്ത് മീറ്റിലെ വെള്ളിമെഡല്‍ ജേതാവ് ഡി. ഡിനീഷ്, ദേശീയ മെഡല്‍ ജേതാവ് പ്രിയങ്ക ഹരിദാസ്, കേരള യൂണിവേഴ്സിറ്റി ക്രോസ് കണ്ട്രി ജേതാവ് എസ്. സേതു എിവര്‍ പ്രതാപന്റെ ശിഷ്യരാണ്. ഇദ്ദേഹം പരിശീലിപ്പിച്ചവില് 120 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. 38 പേര് കായികാദ്ധ്യാപകരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: