Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടേക്കും സിപിഎമ്മിനുള്ളില്‍ അന്ത:ഛിദ്രം മൂര്‍ച്ഛിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:07 pm IST
in Pathanamthitta

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിനുള്ളില്‍ ഉണ്ടായ അന്ത:ഛിദ്രം ഗ്രാമപഞ്ചായത്തുകളിലെ അദ്ധ്യക്ഷ ഉപാദ്ധ്യക്ഷന്മാരെ നിശ്ചയിച്ചതോടെ മൂര്‍ഛിച്ചു. മേല്‍ഘടകങ്ങളുടെ തീരുമാനങ്ങളെ വെല്ലുവിളിച്ചും ലോക്കല്‍ കമ്മിറ്റികള്‍ തീരുമാനം എടുത്തതോടെ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറികള്‍ക്കിടയാക്കിയിട്ടുണ്ട്. അന്ധമായ ബിജെപി വിരോധത്തിന്റേയും രാഷ്‌ട്രീയ അയിത്താചരണത്തിന്റേയും ആവേശത്തിനിടയില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും കൈമെയ് മറന്ന് സഹായിച്ചതും അണികള്‍ക്കിടയില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ സിപിഎം നേതാക്കള്‍പോലും പാര്‍ട്ടിചിഹ്നം ഉപേക്ഷിച്ച് മെഴുകുതിരിയും നക്ഷത്രവും ഓട്ടോറിക്ഷയും മറ്റും കൈയിലേന്തിയതും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടി അണികള്‍ ചര്‍ച്ചാവിഷയം ആക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരേ പലയിടത്തും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. വിമതനായി മത്സരിച്ചവരേപ്പോലും ബിജെപി വിരോധത്തിന്റെ പേരില്‍ തോളില്‍ താങ്ങിയതും വരുംദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കിടയാക്കും.

സിപിഎമ്മിനുള്ളിലെ കലാപം ആളിക്കത്തുന്നതോടെ വരുംദിവസങ്ങളില്‍ ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നാണ് സൂചന. കുളനടയിലെ തന്ത്രങ്ങള്‍ മെനഞ്ഞ കുളനട, ഉളനാട് ലോക്കല്‍ കമ്മിറ്റികളാണ് പിരിച്ചുവിടല്‍ ഭീഷണിയിലുള്ളതെന്നാണ് സൂചന.

കുളനട ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ച ബിജെപിയെ ഭരണരംഗത്തുനിന്നും ഒഴിവാക്കുവാന്‍ യുഡിഎഫുമായി സിപിഎം കൈകോര്‍ക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന്റെ സഹായത്തോടെ വിജയിപ്പിച്ചതിന്റെ പ്രത്യുപകാരമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരേ യുഡിഎഫിന് വോട്ട് നല്‍കിയതും അണികള്‍ക്കുള്ളില്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടിട്ടുണ്ട്. ഇതിനെതിരേ നടപടിയെടുക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

കുളനടയില്‍ സ്വതന്ത്രാംഗമായ സൂസന്‍ തോമസിനെ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. അംഗബലത്തില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ഥി അശോകന്‍ കുളനടയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും സ്വതന്ത്രയും ചേര്‍ന്നതോടെ കഴിഞ്ഞു. നാലംഗങ്ങളുള്ള എല്‍ഡിഎഫ് ഒറ്റയ്‌ക്കു മത്സരിക്കാന്‍ തീരുമാനിച്ചാണ് കമ്മിറ്റിയിലെത്തിയത്. പോള്‍ രാജിന്റ പേര് പ്രസിഡന്റു സ്ഥാനത്തേക്കു നിര്‍ദേശിക്കാനായിരുന്നു തീരുമാനം. എന്നാല്‍ യുഡിഎഫിനു കൂടി സ്വീകാര്യമായ രീതിയില്‍ സ്വതന്ത്രയുടെ പേര് ലോക്കല്‍ കമ്മിറ്റിയംഗം എല്‍സി ജോസഫാണ് നിര്‍ദേശിച്ചത്. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് വിശ്വകലയെയാണ് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ മുന്‍ പ്രസിഡന്റ് എല്‍സി ജോസഫിന്റെ പേരു നിര്‍ദേശിക്കപ്പെട്ടു. യുഡിഎഫുമായി ഒത്തുചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇത്. കുളനട പഞ്ചായത്തില്‍ നിന്നുള്ള സി.പി.എം ഏരിയാകമ്മറ്റിയംഗങ്ങളായ പി.കെ.വാസുപിള്ള , എം.ജീവരാജ് , എം.ടി.കുട്ടപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിന് തീരുമാനമായതത്രേ. എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ രഹസ്യനീക്കമാണ് സിപിഎം നേതാക്കളുമായി ധാരണയിലെത്തിയത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവരെ പിന്താങ്ങാനാവില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും സിപിഎം നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അശോകന്‍ കുളനടയെ പരാജയപ്പെടുത്താന്‍ സ്വതന്ത്രയെ സിപിഎമ്മിന് പിന്തുണയ്‌ക്കേണ്ടിവന്നത്. ഇത് പാര്‍ട്ടിയംഗങ്ങളെ അലോരസപ്പെടുത്തുന്നുണ്ട്.

പന്തളം തെക്കേക്കര, ഏനാദിമംഗലം എന്നിവിടങ്ങളില്‍ സ്വതന്ത്രര്‍ക്ക് നല്‍കിയ പിന്തുണയും സിപിഎമ്മിനുള്ളില്‍ കലഹത്തിനിടയാക്കിയിട്ടുണ്ട്. കൊറ്റനാട്ട് പ്രസിഡന്റായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിന് വോട്ട് ചെയ്തതും പാര്‍ട്ടി അണികള്‍ക്കുള്ളില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്. ഏനാദിമംഗലത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചവരുണ്ടായിട്ടും സിപിഐയുടെ സ്വതന്ത്രയ്‌ക്ക് പ്രസിഡന്റ് സ്ഥാനം അടിയറവെച്ചതിലും കലാപം ഉയരുന്നുണ്ട്. കല്ലൂപ്പാറയില്‍ ബിജെപിപിന്തുണച്ച സ്വതന്ത്രനെ സിപിഎം പിന്തുണച്ചതും ചര്‍ച്ചയ്‌ക്കിടയാക്കും. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിനുള്ളിലെ പോരുകള്‍ മൂര്‍ച്ഛിക്കുകയും ലോക്കല്‍ കമ്മിറ്റികളുടേതടക്കം തലകള്‍ ഉരുളുകയും ചെയ്യുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.