Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ ഇടതിനും വലതിനും നേട്ടമില്ല; മുന്നേറിയത് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 07:35 pm IST
inAlappuzha

ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പു ഫലം ഇടതിനും വലതിനും ആഹ്ലാദം പകരുന്നില്ല, മുന്നേറ്റം ഉണ്ടാക്കിയത് ബിജെപി മാത്രം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഒരംഗത്തിന്റെ കുറവ് ഉണ്ടായെങ്കിലും ചമ്പക്കുളം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി.

കോണ്‍ഗ്രസിന് ഏഴും കേരള കോണ്‍ഗ്രസ് എമ്മിന് ഒന്നും ആണ് അംഗങ്ങള്‍. ബിജെപിക്ക് ഇവിടെ രണ്ടു സീറ്റുകള്‍ ലഭിച്ചു. ഇവിടെ ബിജെപി ആദ്യമായാണ് അക്കൗണ്ട് തുറക്കുന്നത്.

കൈനകരിയില്‍ ഇക്കുറി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി ഭരണം നിലനിര്‍ത്തി. ഒന്‍പതില്‍ നിന്നു 11 ആയി സീറ്റ് ഉയര്‍ന്നു. യുഡിഎഫ് ആറില്‍ നിന്നു നാലായി കുറഞ്ഞു.

ഇതില്‍ മൂന്നു പേര്‍ കൈനകരി വികസന സമിതിയെന്ന സന്നദ്ധ സംഘടന സ്വതന്ത്രരായി നിര്‍ത്തി മത്സരിപ്പിച്ചു ജയിപ്പിച്ചെടുത്തവരാണ്. ഇക്കുറി പ്രസിഡന്റ് വനിതാ സംവരണമാണ്. ബിജെപി ശക്തമായ മുന്നേറ്റം ഇടത്തിയ ഇവിടെ അഞ്ചാം വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തി. അന്‍പതില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പുളിങ്കുന്നില്‍ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. കഴിഞ്ഞ തവണ എട്ട് അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫാണ് ഭരണം നടത്തിയത്. ഇത്തവണ എല്‍ഡിഎഫ് കേവലം മൂന്നു സീറ്റില്‍ ഒതുങ്ങി. യുഡിഎഫ് ഏഴ് സീറ്റ് നേടി. പക്ഷേ, 16 അംഗ സമിതിയില്‍ കേവല ഭൂരിപക്ഷത്തിനു രണ്ട് അംഗങ്ങള്‍ കൂടി വേണം.

എന്നാല്‍ ഭൂരിപക്ഷമുള്ള കക്ഷിക്കോ മുന്നണിക്കോ ഭരിക്കാമെന്ന പുതിയ നിയമം യുഡിഎഫിനു സഹായകമാകും. ഇവിടെ ബിജെപി മുന്നണിക്ക് നാലു സീറ്റുകള്‍ ലഭിച്ചു. ബിജെപിക്കും എസ്എന്‍ഡിപിക്കും രണ്ടു സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ബിജെപി മുന്നണിക്ക് ഇവിടെ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും സാധിച്ചു. തിളക്കമാര്‍ന്ന വിജയമാണ് ഇവിടെ ബിജെപി നേടിയത്. ബിജെപിയുടെ നിലപാടായിരിക്കും ഭരണമാര്‍ക്കെന്ന് തീരുമാനിക്കുക.

ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത വെളിയനാട് പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി സിപിഎം ആണ്. പക്ഷേ, എല്‍ഡിഎഫില്‍ ഘടകകക്ഷികളാരുമില്ല. ഒരു എസ്എന്‍ഡിപി സ്വതന്ത്രനും ഒരു ബിജെപിയും വിജയിച്ചിട്ടുണ്ട്. ആരു ഭരിക്കണമെന്ന് ഇവരുടെ നിലപാടുകള്‍ നിര്‍ണായകമാകും.

കാവാലത്തും ബിജെപി അക്കൗണ്ടു തുറന്നു. ഒരു സീറ്റ് കൂടുതല്‍ നേടി എല്‍ഡിഎഫ് ഇവിടം നിലനിര്‍ത്തി. എട്ടു വാര്‍ഡുകളില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കൂടുതല്‍ സീറ്റ് നേടാമായിരുന്നു.

തലവടി ഗ്രാമ പഞ്ചായത്തില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ബിജെപിയുടെയും സ്വതന്ത്രന്റെയും നിലപാട് നിര്‍ണായകമാകും. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഇക്കഴിഞ്ഞ തവണ യുഡിഎഫ് ഭരണത്തിലായിരുന്നു. 15 സീറ്റില്‍ കോണ്‍ഗ്രസ് നാല്, കേരള കോണ്‍ഗ്രസ് (എം) രണ്ട്, കേരള കോണ്‍ഗ്രസ് (ജേക്കബ് ) ഒന്ന് (യുഡിഎഫ്–ഏഴ്). സിപിഎം സ്വതന്ത്രരുള്‍പ്പെടെ മൂന്ന്, സിപിഐ ഒന്ന് (എല്‍ഡിഎഫ് –നാല്) ബിജെപി മൂന്ന്, യുഡിഎഫ് വിമിതനായി മല്‍സരിച്ച സ്വതന്ത്രന്‍ ഒന്ന് എന്നതാണു കക്ഷിനില.

കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഒരു സീറ്റ് സിപിഎമ്മിനു കുറഞ്ഞെങ്കിലും നീലംപേരൂര്‍ പഞ്ചായത്ത് ഭരണം അവര്‍ നിലനിര്‍ത്തി. കുടിവെള്ളവും ഗതാഗത പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് രംഗത്തു സജീവമായപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേപോലെ ക്ഷീണം സംഭവിച്ചു. ഇവിടെയും ബിജെപിക്ക് ഒരംഗമുണ്ട്.

കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഒരു അംഗത്തെ കൂടുതല്‍ നേടി സിപിഎം രാമങ്കരിയില്‍ ഭരണം നിലനിര്‍ത്തി. ഇത്തവണ സിപിഎമ്മിനു എട്ട് അംഗങ്ങളുണ്ട്. മുന്നണിയിലെ മറ്റു പാര്‍ട്ടികളൊന്നും വിജയിച്ചില്ല. കഴിഞ്ഞ തവണ നാല് അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നായി ചുരുങ്ങി. കേരള കോണ്‍ഗ്രസിന് രണ്ടംഗങ്ങളുണ്ട്. ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് വനിത സംവരണമാണ്.

എടത്വ ഗ്രാമ പഞ്ചായത്തില്‍ 15 സീറ്റില്‍ 12 സീറ്റ് നേടിയാണു യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.

സിപിഎമ്മിനു രണ്ടു സീറ്റുകള്‍ മാത്രമാണു നേടാനായത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ഇക്കുറി പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.