Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ ഉയര്‍ന്ന പോളിംഗ്: ബിജെപിയും മുന്നണികളും പ്രതീക്ഷയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:20 pm IST
in Kannur

കണ്ണൂര്‍: ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിംഗ്. തെരഞ്ഞെടുപ്പ് നടന്ന ജില്ലകളില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതില്‍ മൂന്നാം സ്ഥാനത്താണ് കണ്ണൂര്‍. 76 ശതമാനം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ഉയര്‍ന്നത് ബിജെപിക്കും മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതായി ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഗ്രാമപ്രദേശങ്ങളിലടക്കം ഉണ്ടായ ഉയര്‍ന്ന പോളിംഗ് കണ്ണൂരിലെ ജങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന് തെളിവാണെന്നും മുന്നണികളെ പിന്നിലാക്കി ബിജെപി ഇക്കുറി ജില്ലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി നടത്തിയ ശക്തമായ പ്രചരണം പോളിംഗ് വര്‍ദ്ധിക്കാന്‍ ഇടയാക്കിയെന്നും ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം പറഞ്ഞു. 2014 ലോകസഭാതെരഞ്ഞെടുപ്പില്‍ 82 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം നല്ല നിലയില്‍ പോളിംഗ് നടന്നു. അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും ജയപരാജയങ്ങള്‍ പ്രവചനാതീതമാണ്. ഇത് ഇരുമുന്നണികളെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

ജില്ലയില്‍ വിവിധ സ്ഥലങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തി. കൂത്തുപറമ്പ് വേങ്ങാട് അഞ്ചാം തെരു സൗത്ത് യുപിസ്‌കൂള്‍ ബൂത്തിലെ ബിജെപി ഏജന്റായ ശശിധരനെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങി കീറി നശിപ്പിക്കുകയും ചെയ്തു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡായ മുണ്ടപത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ സിപിഎമ്മുകാര്‍ നായ്‌ക്കുരണ പൊടി വിതറി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആഗ്നസ് തെക്കേതിനുനേരെയാണ് നായ്‌ക്കുരണ പൊടി വിതറിയത്. കേളകത്ത് വോട്ട് ചെയ്യാന്‍ പോവുകയായിരുന്ന ആദിവാസി സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് സിപിഎമ്മുകാര്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. കല്ലാങ്കോട് പണിയ കോളനിയിലെ വാസുവിന്റെ ഭാര്യ ചെമ്പിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് നശിപ്പിച്ചത് അമ്പായ്‌തോട് സെന്റ് ജോര്‍ജ്ജ് യുപിസ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു.

കൂത്തുപറമ്പ് നഗരസഭയിലെ 23-ാം വാര്‍ഡായ വലിയപാറയിലെ യുഡിഎഫ് ഏജന്റിനെ സിപിഎം സംഘം തട്ടിക്കൊണ്ടുപോയി. ഏജന്റ് സി.വി.പൗലോസിനെയാണ് തട്ടിക്കൊണ്ടുപോയത്. തലശ്ശേരി ചൊക്ലി മാരാന്‍ കണ്ടി ലക്ഷ്മിവിലാസം യുപി സ്‌കൂള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തലയില്‍ സിപിഎം സംഘം ചെളിവെള്ളം കോരി ഒഴിച്ചതായും പരാതിയുണ്ട്.

മട്ടന്നൂര്‍ കൊളപ്പയില്‍ യുഡിഎഫ് അനുഭാവി ഇഷൂദിന്റെ ഒമിനി വാനിന്റെ ഗ്ലാസ് സിപിഎം തകര്‍ക്കുകയും താക്കോല്‍ എടുത്തുകൊണ്ടുപോവുകയും പോളിംഗ് ബൂത്തിന് സമീപം ഏറുപടക്കം എറിയുകയും ചെയ്തു.

പയ്യന്നൂര്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ബിജെപി പ്രസിഡണ്ട് കെ.പി.മോഹനനെ കടന്നപ്പള്ളി കിഴക്കേകരയില്‍ പോളിംഗ് ബൂത്തിന് സമീപം ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിയാരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മയെ സിപിഎം സംഘം അക്രമിച്ചു. പരിക്കേറ്റ രേഷ്മ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പയ്യന്നൂര്‍ കാങ്കോല്‍ ആലക്കാട് ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പി. ഗംഗാധരനെയും ബൂത്ത് ഏജന്റ് പി.കെ. ദാമോദരനെയും ദേവീ വിലാസം എല്‍പി സ്‌കൂളില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം സിപിഎം ഗുണ്ടാ സംഘം തടഞ്ഞുവെച്ചു. തെരഞ്ഞെടുപ്പ് അവസാനിച്ച ശേഷവും സിപിഎം സംഘം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പെരിങ്ങോം എസ്‌ഐയും സംഘവും സംഭവസ്ഥലത്തെത്തിയെങ്കിലും അവരെയും തടഞ്ഞുവെക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പി.ഗംഗാധരന്റെ ഇരുചക്ര വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു. രാത്രി 7.30ഓടുകൂടിയാണ് കനത്ത പോലീസ് സംരക്ഷണത്തില്‍ ഇരുവരെയും മോചിപ്പിച്ച് വീട്ടിലെത്തിച്ചത്.

മയ്യില്‍ നണിയൂര്‍ നമ്പ്രത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോളനിയിലും സിപിഎം സംഘം വ്യാപകമായ അക്രമം നടത്തി. അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഖിലേഷ്, ചീഫ് ഏജന്റ് സുനില്‍ കുമാര്‍, എം.വി.ശ്രീദേവി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കോളനിയിലെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

ചപ്പാരപ്പടവ് പഞ്ചായത്തിലെ 13ാം വാര്‍ഡ് കൂവേരിയില്‍ ബെജിപി സ്ഥാനാര്‍ത്ഥിയായ രജിതാ രാജീവിന്റെ ബൂത്തേജന്റ് ആയ പി.ഗണേശനെ ബൂത്തില്‍ നിന്ന് ഇറങ്ങിവരവെ സുനീഷ്, മിഥുന്‍, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള 12അംഗ സിപിഎം സംഘം ഇരുമ്പു പൈപ്പുകൊണ്ട് അക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗണേശനെ തളിപ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.