കൊല്ലം: നഗരത്തില്‍ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട് ചെറുവയ്ക്കല്‍ മുറിയില്‍ ചെറുവയ്ക്കല്‍ ജംഗ്ഷന് വടക്ക് കൊപ്പാറ ചരുവിള വീട്ടില്‍ കുഞ്ഞുമോന് മകന് ജിജിന്മോന് (21), ചെറുവയ്ക്കല്‍ മുറിയില്‍ ഇളവൂര്‍ ലക്ഷം വീട്ടില്‍ കുഞ്ഞുമോന് മകന് രഞ്ജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം നിന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
റെയില്‍വേ സ്റ്റേഷന് ജംഗ്ഷനു സമീപം തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്.
കഞ്ചാവ് വില്‍പ്പനക്കുവേണ്ടി കിലോക്ക് 6000 രൂപ വാങ്ങി അവ ചെറുപൊതികളാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കുമെന്നും ഒരു പൊതിക്ക് 200 രൂപ വാങ്ങുമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. എസിപി സന്തോഷിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സിഐ എസ്.ഷരീഫ്, എസ്ഐ ആര്.രാജേഷ്കുമാര്‍, എഎസ്ഐ പ്രകാശന്,സതീശന്, ജോസ്പ്രകാശ്, അനന്‍ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: