Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരദ്വാജമുനിയുടെ സല്‍ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:13 pm IST
in Samskriti

കത്തിജ്ജ്വലിക്കുന്ന അഗ്നിപോലെ തേജസ്വിയായ ഭരദ്വാജമഹര്‍ഷി ആശ്രമത്തിലിരിക്കുന്നതുകണ്ട് താന്‍ ദശരഥനന്ദനന്‍ ഭരതന്‍ എന്നുപറഞ്ഞ് നമസ്‌കരിച്ചു. എല്ലാം അറിയുന്ന മുനി ചോദിച്ചു. ”ഹേ ഭരത! അങ്ങ് സിംഹാസനത്തിലിരിക്കുന്നയാള്‍ . പിന്നെന്തിനു ജടാമകുടം ധരിച്ചിരിക്കുന്നത്? തപോവനത്തില്‍ എന്തിനു വന്നു? ഇതുകേട്ട് ഭരതന്‍ വിനീതനായി നടന്ന സംഭവങ്ങള്‍ വിവരിച്ചു. ”ജ്യേഷ്ഠന്റെ അഭിഷേകം മുടക്കിയതില്‍ എനിക്കൊരു പങ്കുമില്ല. രാമനിരിക്കുമ്പോള്‍ എനിക്കു രാജ്യമെന്തിന്? ഞാനദ്ദേഹത്തിന്റെ ചരണകമലങ്ങളില്‍ വീണ് രാജ്യം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പോകയാണ്. വനത്തില്‍ വച്ച് അഭിഷേകം നടത്തി അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോകും.”

സന്തുഷ്ടനായ മഹര്‍ഷി പറഞ്ഞു ”എല്ലാം ഞാന്‍ ജ്ഞാനദൃഷ്ടിയില്‍ കണ്ടിരിക്കുന്നു. ലക്ഷ്മണനെക്കാള്‍ നിനക്കാണ് രാമനില്‍ ഭക്തിയെന്ന് എനിക്കറിയാം. നീ അകലെ മാറ്റി നിറുത്തിയിരിക്കുന്ന സേനയെ മുഴുവന്‍ വരുത്തുക. പാവങ്ങള്‍ക്ക് യാത്രാക്ഷീണം കാണും. അവരെ ഞാന്‍ സത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്നുരാത്രി എല്ലാവരും ഇവിടെ ഭക്ഷണം കഴിച്ച് വിശ്രമിക്കുക. നാളെ രാമനെക്കാണാന്‍ പോകുക.” ഇതുകേട്ട് ഭരതന്‍ തന്റെ കൂടെവന്ന എല്ലാവരേയും ആശ്രമത്തിലേക്ക് വരുത്തി. ഭരദ്വാജമഹര്‍ഷി കാമധേനുവിനെ സ്മരിച്ചു. കാമധേനു അലൗകികമായ ഭക്ഷണസാധനങ്ങളും സജ്ജീകരണങ്ങളും തയ്യാറാക്കി. വാല്മീകി രാമായണത്തില്‍ വിശ്വകര്‍മ്മാവിനെയാണ് ക്ഷണിച്ചു വരുത്തുന്നത്.

എഴുത്തച്ഛന്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നത്.

കാല്‍കഴുകിസ്സമാചമ്യ മുനീന്ദ്രനു-

മേകാഗ്രമാനസനായതിദ്രുതം

ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു

കാമസുരഭിയെ,ത്തത്ക്ഷണേ കാനനം

ദേവേന്ദ്രലോകസമാനമായ് വന്നിതു

ദേവകളായ്ച്ചമഞ്ഞു തരുക്കളും

ഭാവനാവൈഭവമെത്രയുമത്ഭുതം!

ഭക്തഭക്ഷ്യാദി പേയങ്ങള്‍ ഭോജ്യങ്ങളും

ഭുക്തിപ്രസാധനം മറ്റും ബഹുവിധം

ഭോജനശാലകള്‍ സേനാഗൃഹങ്ങളും

രാജഗേഹങ്ങളുമെത്ര മനോഹരം.

അന്നുരാത്രി ഭരതന്റെ കൂടെവന്ന സര്‍വ്വര്‍ക്കും ഉത്സവരാത്രിയായിരുന്നു. ദേവകന്യകകള്‍ ഒരുക്കിയ സ്വര്‍ഗ്ഗീയ പന്തലുകളില്‍ അനേകതരം ഭക്ഷണസാധനങ്ങള്‍, ഭടന്മാര്‍ക്ക് മദ്യം, എല്ലാവര്‍ക്കും പാദശുശ്രൂഷ, പിന്നെ പാട്ടും ആട്ടവും, വാദ്യമേളങ്ങളും വിനോദങ്ങളും. മഹര്‍ഷിയുടെ തപോബലം എത്രമഹനീയം! നേരം പുലര്‍ന്നപ്പോള്‍ ഭരതന്‍ തൊഴുതുകൊണ്ട് മഹര്‍ഷിയോടു പറഞ്ഞു: ”ഭഗവന്‍, ഞാന്‍ സര്‍വസൈന്യത്തോടുമൊപ്പം രാത്രി സുഖമായി ഇവിടെ വസിച്ചു.

അങ്ങയുടെ സല്‍കാരം ഞങ്ങളെ നന്നായി തൃപ്തിപ്പെടുത്തി. ഇപ്പോള്‍ യാത്ര ചോദിക്കുന്നു. ഞങ്ങള്‍ക്ക് രാമന്റെയടുത്തേയ്‌ക്കു പോകാനുള്ള വഴി ഏതാണെന്നും പറഞ്ഞുതരണം.”

മഹര്‍ഷി പറഞ്ഞു- ”ഭരതാ, ഇവിടെനിന്നും തെക്കോട്ടു കുറച്ചു നടന്ന് തെക്കുപടിഞ്ഞാറുഭാഗത്തേക്കു തിരിയണം. മൂന്നരയോജന ദൂരത്തില്‍ ചിത്രകൂടപര്‍വ്വതമാണ്. അതിനു വടക്കുഭാഗത്ത് മന്ദാകിനിയായ ഗംഗയൊഴുകുന്നു. നദി കടന്നാല്‍ ചിത്രകൂടപര്‍വതത്തിലാണ് രാമലക്ഷ്മണന്മാരുടെ പര്‍ണശാല എന്നു ഞാന്‍ കേട്ടിരിക്കുന്നു.”

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.