ഹൈദരാബാദ്: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് മികച്ച സ്കോര്‍. കരിയറില്‍ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ രോഹന് പ്രേമിന്റെ കരുത്തില്‍ കേരളം ഒന്നാം ഇന്നിംഗ്സില്‍ 401 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഹൈദരാബാദ് രണ്ടാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി അക്ഷത് റെഡ്ഡിയും 13 റണ്‍സുമായി ഹനുമന്‍ വിഹാരിയും ക്രീസില്‍.
186ന് അഞ്ച് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് വേണ്ടി രോഹന് പ്രേമിന് പുറമെ വാലറ്റക്കാരും മികച്ച പ്രകടനം നടത്തി. മൂന്ന് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് വാലറ്റത്തെ കൂട്ടുപിടിച്ച് പ്രേം നടത്തിയത്. റൈഫി വിന്‍സന്റ് ഗോമസ് (41), മോനിഷ് (37), ഫാബിദ് അഹമ്മദ് (37) എന്നിവര്‍ക്കൊപ്പമായിരുന്നു രോഹന് പ്രേമിന്റെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍. ആദ്യ ദിനം നിര്‍ത്തിയിടത്തുനിന്നുതന്നെ തുടങ്ങിയ രോഹന് പ്രേം 435 പന്തിലാണ് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 208 റണ്ണെടുത്ത രോഹന് എട്ടാമനായാണ് പുറത്തായത്. പ്രേമിന്റെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. ഹൈദരാബാദിന് വേണ്ടി ആകാശ് ഭണ്ഡാരി അഞ്ച് വിക്കറ്റെടുത്തു. മെഹ്ദി ഹസന് മൂന്നും, വിശാല്‍ ശര്‍മ രണ്ടു വിക്കറ്റും നേടി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഹൈദരാബാദിന് ആറ് റണ്‍സെടുത്ത തന്മയ് അഗര്‍വാളിന്റെ വിക്കറ്റാണ് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: