Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കിച്ചണ്‍ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, പ്രിയം ബിന്നുകള്‍… പണിയൊക്കെ പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:50 pm IST
in Thiruvananthapuram

അജി ബുധന്നൂര്‍

തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ സംസ്‌ക്കരണ ഫാക്ടറി, പൈപ്പ് കമ്പോസ്റ്റ്, കിച്ചണ്‍ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, പ്രിയം എയറോ ബിന്നുകള്‍. മാലിന്യ സംസ്‌കരണത്തിന് നഗരസഭയുടെ എത്രയെത്ര സുന്ദര പദ്ധതികള്‍ ഒടുവില്‍ സിനിമാ ഡയലോഗുപോലെ പാവനാഴിയും ശവമായി….. കോടികള്‍ തുലച്ചതല്ലാതെ വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായി തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്‌ക്കരണപദ്ധതികള്‍ .

1988- ല്‍ വി. ശിവന്‍കുട്ടി എംഎല്‍എ മേയറായിരുന്നപ്പോഴായിരുന്നു മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പദ്ധതി തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയത്. അതുവരെ ചെങ്കല്‍ചൂള കോളനിയിലായിരുന്നു നഗര മാലിന്യം നിക്ഷേപിച്ചിരുന്നത്. കോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് പുതിയ പദ്ധതിയെ കുറിച്ച് നഗരസഭ ചിന്തിച്ചത്. തിരുവനന്തപുരം നഗരത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങിളിലും സഞ്ചരിച്ചു. ഒടുവില്‍ വിജയവാഡയിലെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും മുതല്‍മുടക്കിനുള്ള തുകയും നഗരസഭയുടെ കൈവശം ഉണ്ടായിരുന്നില്ല. പണത്തിനായി അന്നത്തെ സംസ്ഥാന ഭരണ നേതൃത്വത്തെ നഗരസഭ സമീപിച്ചു.

കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. അന്നത്തെ ജില്ലാ കളക്ടര്‍ നിവേദിതാ പി.ഹരന് പ്ലാന്റ് നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ കെ. കരുണാകരന്‍ നിര്‍ദ്ദേശം നല്കി. അങ്ങനെയാണ് വിളപ്പില്‍ശാലക്ക് നറുക്ക് വീണത്. നാല്‍പ്പത്തി ഏഴര സെന്റ് പൊന്നുംവിലയ്‌ക്ക് എടുത്ത് നഗരസഭയ്‌ക്കു നല്‍കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള തുക നഗരസഭക്ക് ഇല്ലാത്തതിനാല്‍ പോപ്‌സണ്‍ കമ്പനിക്ക് നറുക്ക് വീണു. ദിനം പ്രതി 35 ടണ്‍ മാലിന്യം വിളപ്പില്‍ശാലയില്‍ നഗരസഭ എത്തിച്ചു കൊടുക്കണം എന്നായിരുന്നു കമ്പനിയുമായുള്ള കരാര്‍. നഗരസഭയുടെ കെടുകാര്യസ്ഥതകൊ മാലിന്യം യഥാ സമയം എത്തിക്കാനായില്ല. ഒടുവില്‍ നഗരസഭ കരാര്‍ ലംഘിച്ചു എന്നുകാണിച്ച് കമ്പനി ലക്ഷങ്ങളുടെ നഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് നീങ്ങി. ഒടുവില്‍ ചവര്‍ സംസ്‌ക്കരണ കമ്പനി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. കമ്പനി നടത്തിപ്പിലെ കെടുകാര്യസ്ഥത വിളപ്പില്‍ നിവാസികളെ സമരത്തിലേക്ക് നയിക്കുകയും തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടുകയും ചെയ്തു. കമ്പനിക്കു വേണ്ടി ചിലവഴിച്ച കോടികളും കേസിനുവേണ്ടി ചിലവഴിച്ച ലക്ഷങ്ങളും വെള്ളത്തിലായി.

മാലിന്യപ്രശ്‌നം നഗരസഭ ഭരണസമിതിയുടെ ഉറക്കം കെടുത്തി തുടങ്ങിയതോടെ വീണ്ടും ലക്ഷങ്ങളുടെ പുതിയ പദ്ധതികള്‍ വന്നു. നഗരാസൂത്രണ വകുപ്പ് 19.21 കോടി ചെലവഴിച്ച് ഗുജറാത്തില്‍ നിന്നും മൊബൈല്‍ ഇന്‍സിലേറ്റര്‍ എത്തിച്ചു. ഇന്‍സിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ദിനം പ്രതി 5000 രൂപയുടെ ഇന്ധനം വേണം. നഷ്ട കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ മൊബൈല്‍ ഇന്‍സിലേറ്ററിനെ തിരൂര്‍ നഗരസഭയിലേക്ക് കടത്തുകയായിരുന്നു. നഗരസഭയുടെ അടുത്ത സാമ്പിള്‍ വെടിക്കെട്ട്. ശുചിത്വ മിഷന്റെ പൈപ്പ് കമ്പോസ്റ്റ് പദ്ധതി. 90 രൂപ ഉപഭോക്താവിന്റെ പക്കല്‍ നിന്നും ഈടാക്കി വീടു വീടാന്തിരം പൈപ്പുകള്‍ സ്ഥാപിച്ചു. ശരിയായ ബോധ വത്ക്കരണം നടത്താത്തിനാല്‍ പദ്ധതി പാളി. അന്ന് സ്ഥാപിച്ച പൈപ്പുകള്‍ ഇന്ന് എലിക്കും മറ്റും വാസസ്ഥലമായി മാറിയിരിക്കുകയാണ്. അവിടെയും ലക്ഷങ്ങള്‍ നഗരസഭക്ക് പാഴായതല്ലാതെ നേട്ടം ഉണ്ടാക്കിയത് പൈപ്പ് കമ്പനിയും.

വീണ്ടും ഗവേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയതായിരുന്നു ബയോഗ്യാസ് പ്ലാന്റുകള്‍. 80 ശതമാനം സബ്‌സിഡിയോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. നഗരസഭാപരിധിയില്‍ പതിനാറോളം സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പ്ലാന്റുകളില്‍ സംസ്‌ക്കരിച്ച മാലിന്യ അവശിഷ്ടം നീക്കം ചെയ്യാതെ പുഴുവരിച്ചതോടെ സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ബയോഗ്യാസ് പ്ലാന്റുകളും അടച്ചുപൂട്ടി. ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പിലാക്കിയ യന്ത്ര സാമഗ്രഹികള്‍ ഇരുമ്പ് വിലക്ക് തൂക്കി വില്‍ക്കാന്‍ പാകത്തില്‍ കിടക്കുകയാണിപ്പോള്‍. പദ്ധതികള്‍ തുടരെ തുടരെ പാളിയപ്പോള്‍ സിപിഎം ബുദ്ധിജീവികള്‍ ഇടപെട്ട് ഗവേഷണം ആരംഭിച്ചു. സംസ്ഥാന കേന്ദ്ര നേതാക്കളെയായിരുന്നു ഇതിനു ചുമതലപ്പെടുത്തിയത്. ഒടുവില്‍ ആലപ്പുഴയില്‍ നടപ്പിലാക്കിയ പദ്ധതി കൊള്ളാം. കൗണ്‍സില്‍ കാലാവധി തീരും മുമ്പ് നടപ്പിലാക്കണം. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ചെല്ലുമ്പോള്‍ എടുത്ത് പറയാന്‍ പറ്റുന്ന പദ്ധതി. മാലിന്യ സംസ്‌ക്കരണത്തിന് തോമസ് ഐസക്കിന്റെ പ്രിയം പദ്ധതി. പ്രത്യേക കൂടാരം തയ്യാറാക്കി മാലിങ്ങള്‍ അവിടെ നിക്ഷേപിക്കണം. ഉണക്ക ഇലകള്‍ ഇതുനു മീതെ ഇട്ട ശേഷം പ്രത്യേക ലായിനി ഉപയോഗിച്ച് വളമാക്കും. മാലിന്യം നിക്ഷേപിച്ചു പക്ഷെ വളമായില്ല ബുദ്ധിജീവികള്‍ കണ്ടുപിടിച്ച പദ്ധതിയും പാളി. ആകെ ആശ്വാസം ഒരു കൂട്ടര്‍ക്ക് .തെരുവുനായ്‌ക്കള്‍ക്ക്.സൂഖമായി ഉറങ്ങാം. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മാലിന്യ പ്രശ്‌നത്തിന് പുതിയ ഗവേഷണം നടത്താന്‍ മേയര്‍ക്കും സംഘത്തിനുമായില്ല. അല്ലായിരുന്നെങ്കില്‍ കുറച്ച് കോടികള്‍ കൂടി ചെലവഴിച്ച് മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് തുക ചെലവഴിക്കുന്ന ഗിന്നസ് റിക്കാര്‍ഡ് ആക്കിയേനേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.