Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കിച്ചണ്‍ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, പ്രിയം ബിന്നുകള്‍… പണിയൊക്കെ പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:50 pm IST
in Thiruvananthapuram

അജി ബുധന്നൂര്‍

തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ സംസ്‌ക്കരണ ഫാക്ടറി, പൈപ്പ് കമ്പോസ്റ്റ്, കിച്ചണ്‍ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, പ്രിയം എയറോ ബിന്നുകള്‍. മാലിന്യ സംസ്‌കരണത്തിന് നഗരസഭയുടെ എത്രയെത്ര സുന്ദര പദ്ധതികള്‍ ഒടുവില്‍ സിനിമാ ഡയലോഗുപോലെ പാവനാഴിയും ശവമായി….. കോടികള്‍ തുലച്ചതല്ലാതെ വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായി തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്‌ക്കരണപദ്ധതികള്‍ .

1988- ല്‍ വി. ശിവന്‍കുട്ടി എംഎല്‍എ മേയറായിരുന്നപ്പോഴായിരുന്നു മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പദ്ധതി തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയത്. അതുവരെ ചെങ്കല്‍ചൂള കോളനിയിലായിരുന്നു നഗര മാലിന്യം നിക്ഷേപിച്ചിരുന്നത്. കോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് പുതിയ പദ്ധതിയെ കുറിച്ച് നഗരസഭ ചിന്തിച്ചത്. തിരുവനന്തപുരം നഗരത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങിളിലും സഞ്ചരിച്ചു. ഒടുവില്‍ വിജയവാഡയിലെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും മുതല്‍മുടക്കിനുള്ള തുകയും നഗരസഭയുടെ കൈവശം ഉണ്ടായിരുന്നില്ല. പണത്തിനായി അന്നത്തെ സംസ്ഥാന ഭരണ നേതൃത്വത്തെ നഗരസഭ സമീപിച്ചു.

കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. അന്നത്തെ ജില്ലാ കളക്ടര്‍ നിവേദിതാ പി.ഹരന് പ്ലാന്റ് നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ കെ. കരുണാകരന്‍ നിര്‍ദ്ദേശം നല്കി. അങ്ങനെയാണ് വിളപ്പില്‍ശാലക്ക് നറുക്ക് വീണത്. നാല്‍പ്പത്തി ഏഴര സെന്റ് പൊന്നുംവിലയ്‌ക്ക് എടുത്ത് നഗരസഭയ്‌ക്കു നല്‍കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള തുക നഗരസഭക്ക് ഇല്ലാത്തതിനാല്‍ പോപ്‌സണ്‍ കമ്പനിക്ക് നറുക്ക് വീണു. ദിനം പ്രതി 35 ടണ്‍ മാലിന്യം വിളപ്പില്‍ശാലയില്‍ നഗരസഭ എത്തിച്ചു കൊടുക്കണം എന്നായിരുന്നു കമ്പനിയുമായുള്ള കരാര്‍. നഗരസഭയുടെ കെടുകാര്യസ്ഥതകൊ മാലിന്യം യഥാ സമയം എത്തിക്കാനായില്ല. ഒടുവില്‍ നഗരസഭ കരാര്‍ ലംഘിച്ചു എന്നുകാണിച്ച് കമ്പനി ലക്ഷങ്ങളുടെ നഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് നീങ്ങി. ഒടുവില്‍ ചവര്‍ സംസ്‌ക്കരണ കമ്പനി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. കമ്പനി നടത്തിപ്പിലെ കെടുകാര്യസ്ഥത വിളപ്പില്‍ നിവാസികളെ സമരത്തിലേക്ക് നയിക്കുകയും തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടുകയും ചെയ്തു. കമ്പനിക്കു വേണ്ടി ചിലവഴിച്ച കോടികളും കേസിനുവേണ്ടി ചിലവഴിച്ച ലക്ഷങ്ങളും വെള്ളത്തിലായി.

മാലിന്യപ്രശ്‌നം നഗരസഭ ഭരണസമിതിയുടെ ഉറക്കം കെടുത്തി തുടങ്ങിയതോടെ വീണ്ടും ലക്ഷങ്ങളുടെ പുതിയ പദ്ധതികള്‍ വന്നു. നഗരാസൂത്രണ വകുപ്പ് 19.21 കോടി ചെലവഴിച്ച് ഗുജറാത്തില്‍ നിന്നും മൊബൈല്‍ ഇന്‍സിലേറ്റര്‍ എത്തിച്ചു. ഇന്‍സിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ദിനം പ്രതി 5000 രൂപയുടെ ഇന്ധനം വേണം. നഷ്ട കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ മൊബൈല്‍ ഇന്‍സിലേറ്ററിനെ തിരൂര്‍ നഗരസഭയിലേക്ക് കടത്തുകയായിരുന്നു. നഗരസഭയുടെ അടുത്ത സാമ്പിള്‍ വെടിക്കെട്ട്. ശുചിത്വ മിഷന്റെ പൈപ്പ് കമ്പോസ്റ്റ് പദ്ധതി. 90 രൂപ ഉപഭോക്താവിന്റെ പക്കല്‍ നിന്നും ഈടാക്കി വീടു വീടാന്തിരം പൈപ്പുകള്‍ സ്ഥാപിച്ചു. ശരിയായ ബോധ വത്ക്കരണം നടത്താത്തിനാല്‍ പദ്ധതി പാളി. അന്ന് സ്ഥാപിച്ച പൈപ്പുകള്‍ ഇന്ന് എലിക്കും മറ്റും വാസസ്ഥലമായി മാറിയിരിക്കുകയാണ്. അവിടെയും ലക്ഷങ്ങള്‍ നഗരസഭക്ക് പാഴായതല്ലാതെ നേട്ടം ഉണ്ടാക്കിയത് പൈപ്പ് കമ്പനിയും.

വീണ്ടും ഗവേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയതായിരുന്നു ബയോഗ്യാസ് പ്ലാന്റുകള്‍. 80 ശതമാനം സബ്‌സിഡിയോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. നഗരസഭാപരിധിയില്‍ പതിനാറോളം സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പ്ലാന്റുകളില്‍ സംസ്‌ക്കരിച്ച മാലിന്യ അവശിഷ്ടം നീക്കം ചെയ്യാതെ പുഴുവരിച്ചതോടെ സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ബയോഗ്യാസ് പ്ലാന്റുകളും അടച്ചുപൂട്ടി. ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പിലാക്കിയ യന്ത്ര സാമഗ്രഹികള്‍ ഇരുമ്പ് വിലക്ക് തൂക്കി വില്‍ക്കാന്‍ പാകത്തില്‍ കിടക്കുകയാണിപ്പോള്‍. പദ്ധതികള്‍ തുടരെ തുടരെ പാളിയപ്പോള്‍ സിപിഎം ബുദ്ധിജീവികള്‍ ഇടപെട്ട് ഗവേഷണം ആരംഭിച്ചു. സംസ്ഥാന കേന്ദ്ര നേതാക്കളെയായിരുന്നു ഇതിനു ചുമതലപ്പെടുത്തിയത്. ഒടുവില്‍ ആലപ്പുഴയില്‍ നടപ്പിലാക്കിയ പദ്ധതി കൊള്ളാം. കൗണ്‍സില്‍ കാലാവധി തീരും മുമ്പ് നടപ്പിലാക്കണം. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ചെല്ലുമ്പോള്‍ എടുത്ത് പറയാന്‍ പറ്റുന്ന പദ്ധതി. മാലിന്യ സംസ്‌ക്കരണത്തിന് തോമസ് ഐസക്കിന്റെ പ്രിയം പദ്ധതി. പ്രത്യേക കൂടാരം തയ്യാറാക്കി മാലിങ്ങള്‍ അവിടെ നിക്ഷേപിക്കണം. ഉണക്ക ഇലകള്‍ ഇതുനു മീതെ ഇട്ട ശേഷം പ്രത്യേക ലായിനി ഉപയോഗിച്ച് വളമാക്കും. മാലിന്യം നിക്ഷേപിച്ചു പക്ഷെ വളമായില്ല ബുദ്ധിജീവികള്‍ കണ്ടുപിടിച്ച പദ്ധതിയും പാളി. ആകെ ആശ്വാസം ഒരു കൂട്ടര്‍ക്ക് .തെരുവുനായ്‌ക്കള്‍ക്ക്.സൂഖമായി ഉറങ്ങാം. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മാലിന്യ പ്രശ്‌നത്തിന് പുതിയ ഗവേഷണം നടത്താന്‍ മേയര്‍ക്കും സംഘത്തിനുമായില്ല. അല്ലായിരുന്നെങ്കില്‍ കുറച്ച് കോടികള്‍ കൂടി ചെലവഴിച്ച് മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് തുക ചെലവഴിക്കുന്ന ഗിന്നസ് റിക്കാര്‍ഡ് ആക്കിയേനേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.