Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെങ്കോട്ടകളില്‍ ദേശീയതയുടെ കാഹളം മുഴക്കി ഹിന്ദുഐക്യവേദി പദയാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 03:00 pm IST
in Kannur

വി.പി.ജിതേഷ്

പാനൂര്‍: ചെങ്കോട്ടകളില്‍ ഹൈന്ദവ ദേശീയതയുടെ കാഹളം മുഴക്കി ഹിന്ദുഐക്യവേദി പദയാത്രകള്‍. കണ്ണൂരിലെ 9 മുനിസിപ്പാലിറ്റി, 81 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കാവികൊടിയേന്തി ആയിരങ്ങള്‍ പദയാത്രയില്‍ അണിനിരന്നു. നവംബര്‍ 2ന് ജില്ലയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധതയ്‌ക്കും, നുണപ്രചരണത്തിനും ശക്തമായ താക്കീത് നല്‍കി, ജനങ്ങളില്‍ ആത്മവിശ്വാസം പടര്‍ത്തിയാണ് യാത്രകള്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ പ്രയാണം ചെയ്തത്. പേരാവൂര്‍, പന്ന്യന്നൂര്‍ തുടങ്ങിയ ഏതാനും പഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ പദയാത്രകള്‍ നടക്കും. 10ന് പദയാത്രകള്‍ക്ക് സമാപനം കുറിക്കും. സെപ്തംബര്‍ 16 മുതല്‍ ആരംഭിച്ച പദയാത്രയ്‌ക്ക് പിന്നില്‍ എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സാമുദായിക സംഘടനകളും അണിനിരന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തളിപ്പറമ്പ് കൂവോട്ടു സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ആദ്ധ്യാത്മിക നവോത്ഥാന ആചാര്യന്‍ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ നടപടിയില്‍ ഉയര്‍ന്ന ഹൈന്ദവ വികാരത്തിന്റെ ഔന്നത്യം ഏറെയായിരുന്നു. മുഴുവന്‍ സമൂഹവും പ്രതികരിച്ചതോടെ മാപ്പപേക്ഷയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു.കാലങ്ങളായി ഹിന്ദുത്വത്തിനു നേരെ സിപിഎം അനുവര്‍ത്തിച്ചു വരുന്ന കുത്സിത നീക്കമായിരുന്നു കൂവോട്ട് അരങ്ങേറിയത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഈങ്ങയില്‍പീടികയിലെ ഗുരു പ്രതിമ തകര്‍ത്ത് ആര്‍എസ്എസിന്റെ തലയിലിടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസിന്റെ പ്രാന്തീയ നേതാക്കളുടെ ആഹ്വാനത്തില്‍ ജില്ല മുഴുവന്‍ സിപിഎം നിലപാട് തുറന്നുകാട്ടി പദയാത്ര നടത്താന്‍ ഹിന്ദുഐക്യവേദി തയ്യാറായത്. ചെങ്കോട്ടകളില്‍ നേരു നിരത്തി നേതാക്കള്‍ പ്രസംഗിച്ചു. നിരവധി കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ യാത്രയ്‌ക്ക് സ്വീകരണമൊരുക്കി.

പ്രസംഗം ശ്രവിക്കാന്‍ ആയിരങ്ങള്‍ അണിനിരന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ സിപിഎം ജനിതക സ്വഭാവം പുറത്തെടുക്കുകയും ചെയ്തു. ചൊക്ലി പഞ്ചായത്തില്‍ യാത്ര തടസപ്പെടുത്തുകയും ജാഥാലീഡര്‍ രണേഷിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ചിറ്റാരിപ്പറമ്പില്‍ റോഡില്‍ കല്ലും, മരങ്ങളും നിരത്തി പദയാത്ര തടയാന്‍ ശ്രമിച്ചു. മാലൂര്‍ തരിപ്പ ഭാഗത്ത് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ഉടുമുണ്ടു പൊക്കി കാണിച്ച സഖാക്കള്‍ സ്വന്തം സംസ്‌കാരം സംശയലേശമന്യേ തെളിയിച്ചു. കല്യാശേരി, പിണറായി എന്നിവിടങ്ങളിലും അസഹിഷ്ണുത സിപിഎം പ്രകടമാക്കി. ആര്‍എസ്എസ് നേതാക്കളായ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി, ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍, എന്‍ടിയു നേതാവ് സി.സദാനന്ദന്‍ മാസ്റ്റര്‍, ഹിന്ദുഐക്യവേദി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെപി.ശശികല, കെപി.ഹരിദാസ്, ആര്‍.വി.ബാബു, ഇ.എസ്.ബിജു, മാതൃസമിതി നേതാക്കളായ നിഷാസോമന്‍, ഓമന, മത്സ്യ പ്രവര്‍ത്തക സംഘം നേതാവ്.കെ.രാധാകൃഷ്ണന്‍, കേസരി മുഖ്യപത്രാധിപന്‍ എന്‍ആര്‍.മധു തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ വിവിധ പരിപാടികളില്‍ പ്രസംഗിച്ചു. സിപിഎമ്മിന്റെ നുണപ്രചരണങ്ങളെ പൊളിച്ചടക്കിയ വാക്ക്‌ധോരണികളാല്‍ പദയാത്ര ഹൃദ്യമായി. സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനും, ന്യൂനപക്ഷ പ്രീണനം നടത്താനും ജയരാജാധികള്‍ ജില്ലയില്‍ നടത്തിയ ഹിഡന്‍ അജഡകള്‍ പദയാത്രയില്‍ തുറന്നുകാട്ടി. അക്രമവും, ഹിന്ദുവിരുദ്ധതയും, ഗീബല്‍സീയന്‍ നുണയ്‌ക്കുമെതിരെ പദയാത്രയില്‍ മുദ്രാവാക്യമുയര്‍ന്നു. തലശേരി കലാപത്തിലെ സിപിഎംപങ്ക്, എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ പെരുന്നാള്‍ തലേന്ന് സാമുദായിക കലാപമുണ്ടാക്കാന്‍ വെട്ടികൊന്നതുമെല്ലാം പരസ്യമാക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് പരിപാടിയൊരുക്കി നിസ്‌ക്കാര പായവിരിച്ചതും, ഹിന്ദുവിന് ഗണപതിഹോമം നിഷേധിച്ചതും ഇന്ന് പാര്‍ട്ടിഗ്രാമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട് പദയാത്ര കടന്നു പോയ പാര്‍ട്ടി കേന്ദ്രങ്ങളില്‍ സിപിഎം വിശദീകരണ പൊതുയോഗങ്ങളും, മതേതരകൂട്ടായ്‌മയും സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ജനവികാരമുയര്‍ത്താന്‍ ഹിന്ദുഐക്യവേദി പദയാത്രകള്‍ക്ക് സാധിച്ചു കഴിഞ്ഞൂവെന്നത് വ്യക്തമാക്കുന്നതാണ് സിപിഎം നീക്കം. സംഘപരിവാര്‍ നേതാക്കളായ സോഹന്‍ലാല്‍ ശര്‍മ്മ, കൊല്ലംമ്പറ്റ പ്രേമന്‍, കെ.രാജേഷ് തുടങ്ങിയ നേതാക്കളാണ് പദയാത്രയുടെ മുഖ്യസംഘാടകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Entertainment

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

New Release

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.