Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നീരണിയാതെ മലപ്പനംകോട് കുടിവെള്ളപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:25 pm IST
in Thiruvananthapuram

രണ്ടു വര്‍ഷം മുമ്പ് മലപ്പനംകോട് സ്ഥാപിച്ച
പൊതു ടാപ്പുകളിലൊന്ന് നശിച്ച നിലയില്‍

വിളപ്പില്‍ശാല: ദീര്‍ഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി ഒരു നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കുടിനീരിനായി നെട്ടോട്ടമോടുന്ന മലപ്പനംകോട്ടുകാര്‍ക്ക് ജില്ലാപഞ്ചായത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജലവിതരണ പൈപ്പുകള്‍ ഇനിയും നീരണിയാതെ ശേഷിക്കുന്നു. മഴക്കാലത്തു പോലും കിണറുകള്‍ വറ്റിവരണ്ടു കിടക്കുന്ന കാരോട് വാര്‍ഡിലെ മലപ്പനംകോട് പ്രദേശത്ത് 2013 ലാണ് ജില്ലാ പഞ്ചായത്ത് 29 ലക്ഷംരൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2014 ല്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മലപ്പനംകോട് ജംഗ്ഷനില്‍ സ്ഥാപിച്ച പബ്ലിക് ടാപ്പു തുറന്ന് സ്പീക്കര്‍ ജനങ്ങളോട് പറഞ്ഞു ഇതാണു കുടിവെള്ളമെന്ന്. അതിനു ശേഷം ഇന്നു വരെ മലപ്പനംകോട്ടുകാര്‍ ആ പൈപ്പു വഴി കുടിവെള്ളം വരുന്നത് കണ്ടിട്ടില്ല.

കാവിന്‍പുറം പ്ലാന്റില്‍ നിന്ന് പൈപ്പ് ലൈന്‍ നീട്ടിയാണ് മലപ്പനംകോട് കുടിവെള്ളപദ്ധതി ആരംഭിച്ചത്. പുറ്റുമ്മേല്‍കോണം, കുണ്ടാമൂഴി, മണ്ണാംകോണം, മലപ്പനംകോട് തുടങ്ങി നാലുകിലോമീറ്റര്‍ ദൂരം ജലവിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൂന്ന് എംഎല്‍ഡി സംഭരണശേഷി മാത്രമുള്ള കാവിന്‍പുറം പ്ലാന്റില്‍ നിന്ന് മലപ്പനംകോട് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുകയെന്നത് ഒരിക്കലും സാധിക്കില്ലെന്ന് വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ നിര്‍മാണവേളയില്‍ തന്നെ പറഞ്ഞിരുന്നു. പൊതുവെ ഉയര്‍ന്ന പ്രദേശമാണു മലപ്പനംകോട്. കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള ജലവിതരണ പൈപ്പുകള്‍ക്കെല്ലാം ഇരുപത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. മലപ്പനംകോട് കുന്നിന്മുകളിലേക്ക് വെള്ളം എത്തണമെങ്കില്‍ ശക്തമായ സമ്മര്‍ദത്തില്‍ ജലം പമ്പുചെയ്യണം. അങ്ങനെ പമ്പിംഗ് നടത്തിയാല്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ മറ്റ് പൈപ്പുകള്‍ അമിതസമ്മര്‍ദത്താല്‍ പൊട്ടും. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തിയാണു വാട്ടര്‍അതോറിറ്റി പദ്ധതിയോട് വിയോജിച്ചത്. എന്നാല്‍ കാരോട് വാര്‍ഡ് മെമ്പര്‍ സോദരനും ജില്ലാപഞ്ചായത്തംഗം എം.ആര്‍. ബൈജുവും ചേര്‍ന്ന് പൈപ്പ് ലൈന്‍ നീട്ടല്‍ നടപടിയുമായി മുന്നോട്ടു പോയി. ജനപ്രതിനിധികളുടെ വാശിക്കുമുന്നില്‍ ഒടുവില്‍ വാട്ടര്‍ അതോറിറ്റിക്ക് വഴങ്ങേണ്ടി വന്നു.

ഒരിക്കലും കുടിവെള്ളം നല്‍കാനാകില്ലെന്ന് ഉറപ്പുണ്ടായിട്ടും മലപ്പനംകോട്ടേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഉദ്ഘാടന ദിവസം കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള മുഴുവന്‍ പൈപ്പു ലൈനുകളും അടച്ച് ഒരു ദിവസത്തേക്ക് മലപ്പനംകോട് മേഖലയില്‍ വെള്ളമെത്തിച്ചു. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് പൂട്ടിയ പൈപ്പ് പിന്നീട് ഒരിക്കലും തുറന്നില്ല. പ്രദേശത്ത് അമ്പതുമീറ്റര്‍ ഇടവിട്ട് പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. വെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ടാപ്പുകള്‍ മിക്കതും തകര്‍ത്തു.

മലപ്പനംകോട് ഭാഗത്ത് പല വീടുകളിലും വലിയ ടാങ്കുകളില്‍ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പാറകൂട്ടങ്ങള്‍ നിറഞ്ഞ ഇവിടങ്ങളില്‍ കിണര്‍ കുഴിക്കാന്‍ കഴിയില്ല. പ്രദേശത്ത് പൈപ്പ്‌ലൈനിനു പകരം ഒരു കുഴല്‍കിണര്‍ നിര്‍മിച്ചു നല്‍കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.