ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ച രാജ്യങ്ങളില്‍നിന്ന് മാത്രം രാഷ്ട്രത്തിന് ലഭിച്ചത് 19.78 ബില്യണ്‍ ഡോളറിന്റെ (1.3 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപം. 2014 2015ലെ കണക്കാണിത്. മോദി സന്ദര്‍ശിച്ച പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുമാത്രമുള്ള വിദേശ നിക്ഷേപമാണിത്. മോദിയുടെ വിദേശ യാത്രകളെ അധിക്ഷേപിച്ചവര്‍ക്കുള്ള ചുട്ടമറുപടിയാണ് ഈ കണക്ക്.
മോദി അധികാരമേറ്റശേഷം വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ് ഉണ്ടായത്. കഴിഞ്ഞമെയില് അധികാരമേറ്റശേഷം മോദി പന്ത്രണ്ടോളം രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം ഭാരതത്തിലേക്ക് മൊത്തം ഒഴുകിയെത്തിയത് 30.93 ബില്യണ്‍ ഡോളര്‍ ആണ്( മുന്‍വര്‍ഷം ലഭിച്ചതിന്റെ 27 ശതമാനം കൂടുതല്‍).അതിന്റെ മൂന്നില്‍ രണ്ടും മോദി സന്ദര്‍ശിച്ച രാജ്യങ്ങളില്‍ നിന്നാണ് ഭാരതത്തിലേക്ക് പ്രവഹിച്ചത്. സപ്തംബര്‍ 14ന് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചശേഷമാണ് വിദേശ നിക്ഷേപത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായത്. 2014 ഒക്ടോബര്‍ മുതല്‍ 2015 ഏപ്രില്‍വരെ വിദേശ നിക്ഷേത്തില്‍ 48 ശതമാനം വര്‍ദ്ധനയാണ് വന്നത്, വ്യവസായ നയ ആസൂത്രണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ കണക്കിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വരുന്നത്. നാളെയാണ് മോദി ന്യൂയോര്‍ക്കില്‍ എത്തുന്നത്.മുന്‍പ് ഭാരതത്തെ ഉപേക്ഷച്ച വിദേശ നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ശക്തമായിട്ടാണ് മടങ്ങിവരുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രിയിലെ തരുണ്‍ ദാസ് പറഞ്ഞു.
വിദേശനയവും സാമ്പത്തിക നയവും കോര്‍പ്പറേറ്റ് നയവും സമന്വയിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞു. ഭാരതം ലോകത്തെല്ലാവരുടെയും കണ്ണുകളിലെ കൃഷ്ണമണിയായി മാറുകയാണ്,പ്രത്യേകിച്ച് മറ്റു ബ്രിക്ക് രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥ തകരുന്ന സാഹചര്യത്തില്‍, തരുണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: