ധ്യാനത്തെപ്പറ്റി ഞാന്‍ മഹര്‍ഷിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു. ഒരാള്‍ മരിച്ചു. ചിത കൂട്ടി പ്രേതത്തെ ചിതയില്‍ നിവര്‍ത്തി ഇടുന്നു. ചിതയില്‍ തീ കൊളുത്തുന്നു. ആദ്യം ചര്‍മ്മം വെന്തഴിയും. പിന്നീട് ചത, പിന്നീട് അസ്ഥി, ഇങ്ങനെ മുഴുവന്‍ വെന്തു ചാമ്പലാവും. എന്തവശേഷിക്കും? മനസ്സ്. ചോദിക്കാം ദേഹത്തില്‍ എത്രപേര്‍ ഉണ്ടെന്ന്. ഒന്നോ രണ്ടോ എന്ന്. രണ്ടുപേരാണുള്ളതെങ്കില്‍ ‘ഞാന്‍ എന്നല്ലല്ലോ, ഞങ്ങള്‍ എന്നുവേണ്ടേ പറയാന്‍? അതുകൊണ്ട് അതില്‍ ഒന്നേയുള്ളൂ എന്നു മനസ്സിലാക്കാം.
അതെവിടെനിന്നും ജനിച്ചു. അതിന്റെ സ്വരൂപമെന്താണ്. ഇതന്വേഷിക്കുന്ന മനസ്സു മാഞ്ഞുപോകുന്നു. പിന്നീടവശേഷിക്കുന്നതെന്താണ് ‘ഞാന്‍ ‘. അടുത്ത ചോദ്യം ‘ആരാണ് ഞാന്‍ ‘ എന്നാണ്. ആത്മാവ് മാത്രം. ഇത് ധ്യാനമാണ്. ഇങ്ങനെയാണ് ഞാന്‍ ചെയ്തത്. ഈ പ്രക്രിയമൂലം ദേഹവാസന ഒഴിയുന്നു.
അഹന്ത നശിക്കുന്നു. ആത്മാവുമാത്രം പ്രകാശിക്കുന്നു. ഈ നിവൃത്തിക്കു മുഖ്യോപായം സത്സംഗമാണ്, യോഗചതുരന്മാരുമായിട്ട്. ഇവരുടെ സമാധിയും പൂര്‍ണ്ണമായിരിക്കും. സാക്ഷാല്‍ക്കാരവും അവര്‍ക്ക് എളുപ്പവും പരിപൂര്‍ണ്ണവുമായിരിക്കും. അവരുടെ അന്തേവാസിത്വം ക്രമേണ നിത്യസമാധിപ്രാപ്തിക്കും പ്രയോജനപ്പെടുന്നു.
രമണ മഹര്‍ഷി
















