Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാദേവന്റെ ശിഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 07:46 pm IST
in Samskriti

ഹനുമാന്റെ വിദ്യാഭ്യാസത്തെപ്പറ്റി അനേകം കഥകളുണ്ട്. വളരെ ചെറുപ്പം മുതല്‍ പല വിദ്യകളും സ്വയം ശീലിച്ചതാണ് അതില്‍ ഏറ്റവും പ്രധാനം. പാതാള ലോകത്ത് വച്ച് എല്ലാ ദേവന്മാരുടെയും അനുഗ്രഹവും ആശീര്‍വാദവും കിട്ടി. എല്ലാ ആയുധവിദ്യകളിലും പ്രാവീണ്യം നേടുന്നതാണ് എന്ന് സൂര്യദേവന്‍ അനുഗ്രഹിച്ചിരുന്നു. പില്‍ക്കാലത്ത് നേരിട്ട് വിദ്യ അഭ്യസിച്ചതിനുശേഷം ഗുരുദക്ഷിണയായി തന്റെ പുത്രനായ കിഷ്‌കിന്ധയിലെ സുഗ്രീവനെ സഹായിക്കണം എന്നാണ് സൂര്യന്‍ ആവശ്യപ്പെട്ടത്. പലരില്‍നിന്നും വിദ്യ നേടിയതായി പല കഥകളും പറഞ്ഞ് കേള്‍ക്കുന്നു. ഏതായാലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാദേവന്‍ കാട്ടാളന്റെ വേഷത്തില്‍ വന്ന് ഹനുമാനെ വിദ്യ പഠിപ്പിച്ചതാണ് എന്ന് ഹനുമാന്‍ കരുതുന്നു.

മകന് വിദ്യ അഭ്യസിക്കേണ്ടതായ പ്രായമായപ്പോള്‍ അഞ്ജനയും കേസരിയും ആലോചന തുടങ്ങി. കുമാരനെ പഠിപ്പിക്കാന്‍ യോഗ്യന്‍ ആരെന്ന് അന്വേഷിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംഭവം ഉണ്ടായി. മരത്തിന് മുകളില്‍ക്കയറി ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് ചാടിക്കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു സിംഹം മരത്തിന്റെ ചുവട്ടില്‍വന്ന് മേലോട്ട് നോക്കി ഒച്ചവച്ച് ഹനുമാനെ ഭയപ്പെടുത്താന്‍ നോക്കി. എന്നാല്‍ ഹനുമാന്‍ താഴേക്ക് ചാടി സിംഹവുമായി ഏറ്റുമുട്ടി. ഹനുമാന്റെ ശക്തമായ പ്രഹരം ഏറ്റ സിംഹം പേടിച്ച് ദൂരേക്ക് ഓടിപ്പോയി. സിംഹവും ഹനുമാനുമായുള്ള മല്‍പ്പിടുത്തം താല്‍പ്പര്യത്തോടുകൂടി ശ്രദ്ധിച്ച് കൊണ്ടിരുന്ന ഒരു കാട്ടാളന്‍ ബലേഭേഷ് എന്ന് പറഞ്ഞ് അടുത്തേക്ക് ചെന്നു.

കാഴ്ചയില്‍ തന്നെ അതിഭീകരനായ കാട്ടാളനെക്കണ്ട് ഹനുമാന്‍ കൗതുകത്തോടെ ബഹുമാനപൂര്‍വം ചോദിച്ചു. നിങ്ങള്‍ ആരാണ് എന്നെ അനുമോദിക്കാന്‍. ഞാന്‍ ഒരു കാട്ടാളന്‍. നിന്റെ ചുറുചുറുക്ക് കണ്ടപ്പോള്‍ എനിക്കറിയാവുന്ന ചില വിദ്യകള്‍  നിന്നെ പഠിപ്പിക്കാം എന്ന് കരുതുന്നു. ഹനുമാന് അതു കേട്ടപ്പോള്‍ ഒരു സംശയം എന്നെ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ആ മരത്തില്‍ക്കയറി മറ്റ് മരങ്ങളിലേക്ക് ചാടാനും തലകുത്തി മറിയാനും ആകാശത്ത് കൂടി പറക്കാനും നിങ്ങള്‍ക്കാകുമോ. ഉടനെ കാട്ടാളന്‍ പറഞ്ഞു. അതും അതിലപ്പുറവും എന്നെക്കൊണ്ടു കഴിയും.

ശരി അങ്ങനെയെങ്കില്‍ പഠിക്കുന്നതിന് മുന്‍പ്  എന്റെ അച്ഛനമ്മമാരുടെ അനുവാദം വാങ്ങണം. കണ്ടമാത്രയില്‍ത്തന്നെ കേസരിക്ക് കാട്ടാളനെ ഇഷ്ടമായില്ല. എന്റെ മകനെ പഠിപ്പിക്കാന്‍ നിങ്ങള്‍ യോഗ്യനാണെന്ന് പരീക്ഷിച്ച് നോക്കണം. എങ്കില്‍ നമുക്ക് നേരിട്ട് ഒരു മല്ലയുദ്ധം നടത്താം എന്താ. കാട്ടാളന്‍ സമ്മതിച്ചു. കാട്ടാളന്‍ കേസരിയെ ചുരുട്ടിക്കൂട്ടി എടുത്തൊരേറ് കൊടുത്തു. ഭയന്നുപോയ അഞ്ജന ഓടിച്ചെന്ന് കേസരിയെ താങ്ങി എഴുന്നേല്‍പ്പിച്ചു. തിരിഞ്ഞ് കാട്ടാളനെ നോക്കിയ അഞ്ജനയ്‌ക്ക് വീണ്ടും സംശയം. അവള്‍  കാട്ടാളന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചുകൊണ്ട് പറഞ്ഞു. അങ്ങ് വെറും കാട്ടാളനല്ല. സാക്ഷാല്‍ മഹാദേവനാണ്. അടിയങ്ങളുടെ അവിവേകം പൊറുക്കണം.

കേസരിയും ഹനുമാനും മഹാദേവന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു. മഹാദേവന്‍ പറഞ്ഞു നമ്മുടെ കുമാരന്റെ വിദ്യാഭ്യാസം തുടങ്ങാന്‍ സമയമായി. അഞ്ജന കുമാരനെ എടുത്ത് മടിയില്‍ ഇരുത്തി. മഹാദേവന്‍ വിദ്യാഭ്യാസം തുടങ്ങി. എല്ലാ വിദ്യകളും മഹാദേവന്‍ ഹനുമാന് ഉപദേശിച്ച് അനുഗ്രഹിച്ചുകൊണ്ട് അപ്രത്യക്ഷനായി. മറയുന്നതിന് മുന്‍പ് ശിവന്‍ ഒന്നുകൂടി പറഞ്ഞു. നീ വാണിദേവിയെ ധ്യാനിച്ചാല്‍ വാണിദേവി പ്രത്യക്ഷയായി നിനക്ക് സംഗീതം ഉപദേശിക്കുന്നതാണ്. അങ്ങനെ വാണിദേവിയില്‍ നിന്നും സംഗീതത്തിന്റെ എല്ലാ വശങ്ങളും ഹനുമാന്‍ വശത്താക്കി.

ഹനുമാന്‍ പല സ്ഥലങ്ങളിലും ഒറ്റക്കിരുന്ന് സംഗീതം ആലപിക്കുക പതിവായി.

മൂന്നുലോകങ്ങളിലും ഹനുമാന്റെ സംഗീതം ഒരു ഹരമായി. നാരദന് അത്രക്കങ്ങ് വിശ്വാസമായില്ല. എന്നാല്‍ ഒന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം. നാരദന്‍ വന്നപ്പോള്‍ ഹനുമാന്‍ ഒരു പാറപ്പുറത്തിരുന്നു കണ്ണടച്ച്  പാടുകയായിരുന്നു. കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്‍പില്‍ നാരദ മഹര്‍ഷി. ചാടി എഴുന്നേറ്റ് നമസ്‌കരിച്ച് കൊണ്ടു ചോദിച്ചു അങ്ങ് ഇവിടെ? പിന്നീട് നാരദരുടെ ആവശ്യപ്രകാരം ഹനുമാന്‍ പാടാന്‍ തുടങ്ങി. ഹനുമാന്റെ പാട്ട് കേട്ട് സര്‍വചരാചരങ്ങളും നിശ്ചലമായി. പാറപോലും അലിഞ്ഞുപോയി. നാരദന് സന്തോഷമായി. ഹനുമാനെ അനുഗ്രഹിച്ച് പോകാന്‍ എഴുന്നേറ്റു. പക്ഷേ തന്റെ വീണ ഹനുമാന്റെ പാട്ടില്‍ ഉരുകിയ പാറയില്‍ ഉറച്ചു. വീണ എടുക്കാന്‍ ഹനുമാന്‍ വീണ്ടും പാടേണ്ടതായിവന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.