Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാംബവാന്‍ പകര്‍ന്ന കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 08:27 pm IST
in Samskriti

കുമാരന്റെ താടിയില്‍ ഒരു മുറിവുണ്ടാക്കി ആയുധം തിരികെ പോയി. ദേഷ്യം വന്ന വായുദേവന്‍ ഇന്ദ്രനെ പഴിപറഞ്ഞു കുമാരനേയും കൊണ്ട് പാതാളത്തിലേക്ക് പോയി. വായു ഇല്ലാതെ ഭൂമിയിലും സ്വര്‍ഗത്തിലും ജീവികള്‍ വിഷമിച്ചു. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ മറ്റുള്ള ദേവന്മാര്‍ക്കൊപ്പം പാതാളത്തില്‍ എത്തി വായുദേവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

ഏതു രൂപവും പ്രാപിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ചിരംജീവിയായിരിക്കും എന്ന് ശിവന്‍ കുമാരനെ അനുഗ്രഹിച്ചു. ലക്ഷ്മീ എന്ന് മഹാവിഷ്ണു വരം നല്‍കി. തികഞ്ഞ ബ്രഹ്മജ്ഞാനി ആയിരിക്കട്ടെ എന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. ഒരു വിശിഷ്ട ഗദ നല്‍കിക്കൊണ്ട്   ഒരായുധത്തിനും നിന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് ധര്‍മദേവന്‍ പറഞ്ഞു. നല്ല സംഗീതജ്ഞന്‍ ആയിരിക്കും എന്ന് ഇന്ദ്രനും എല്ലാത്തരം ആയുധവിദ്യയിലും പ്രാവീണ്യം വരുമെന്ന് സൂര്യദേവനും കുമാരനെ അനുഗ്രഹിച്ചു. എല്ലാ ദേവന്മാരുടേയും അനുഗ്രഹത്താല്‍ കുമാരന് സന്തോഷമായി. താടിയില്‍ (ഹനുവില്‍) മുറിവുണ്ടായതിനാല്‍ ഹനുമാന്‍ എന്ന് അറിയപ്പെട്ടു. ഹനുമാന്‍ സന്തോഷവാനായി മാതാപിതാക്കളുടെ അടുത്തെത്തിച്ചേര്‍ന്നു.

താമസിയാതെ അഞ്ജനക്ക് തന്റെ പൂര്‍വകഥ ഓര്‍മവരികയും പുഞ്ജികസ്ഥലയായി സ്വര്‍ഗത്തിലേക്കു പോവുകയും ചെയ്തു. കേസരിയും സ്വര്‍ഗം പൂകി. ഹനുമാന്‍ ഒറ്റപ്പെട്ടെങ്കിലും വനത്തില്‍ ഉല്ലസിച്ച് നടന്നു. ഹനുമാന്റെ വികൃതിമൂലം ആശ്രമത്തിലെ ശാന്തത നഷ്ടമായി. സന്യാസിമാര്‍ ഹനുമാനെ ശപിച്ചു. ”നിന്റെ ശക്തികള്‍ നീ മറന്ന് പോകട്ടെ”. അതോടെ ഹനുമാന്‍ തികച്ചും ഏകനും ചിന്താഗ്രസ്ഥനും ആയിത്തീര്‍ന്നു. ഹനുമാന്റെ ഈ ഭാവമാറ്റം സന്യാസിമാരെ ദുഃഖത്തിലാക്കി. അവര്‍ അവന് അനുഗ്രഹം നല്‍കി. ”ആരെങ്കിലും ഓര്‍മപ്പെടുത്തിയാല്‍ നിന്റെ ശക്തി തിരികെ വരും.”

ക്രമേണ ഹനുമാന്‍ കിഷ്‌കിന്ധയിലെ സുഗ്രീവന്റെ സുഹൃത്തും മന്ത്രിയുമായിത്തീര്‍ന്നു. രാമായണത്തില്‍ സീതാന്വേഷണ സമയത്ത് വാനരസൈന്യത്തിന്റെ നേതാവായ ജാംബവാന്‍ ഹനുമാന്റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. പിന്നീടങ്ങോട്ട് ഹനുമാന്റെ വിക്രമങ്ങള്‍ നിറഞ്ഞതാണ് രാമായണം. പര്‍വതത്തോളം വളര്‍ന്ന ഹനുമാന്‍ സമുദ്രം ചാടിക്കടന്ന് ലങ്കയില്‍ ചെന്ന് സീതയെ കണ്ടുമുട്ടുന്നു. അവിടെവച്ച് വിക്രമം കാണിച്ച ഹനുമാന്റെ വാലില്‍ രാക്ഷസര്‍ തീ കൊളുത്തി. വാലില്‍ തീയുമായി ലങ്കമുഴുവന്‍ ചുട്ട് പൊട്ടിച്ച് തിരികെ വന്ന് രാമനെ വിവരം അറിയിച്ചു. രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്താന്‍ കൈലാസത്തില്‍പ്പോയി ശിവവിഗ്രഹം കൊണ്ടുവന്നു.

രാമ-രാവണ യുദ്ധത്തില്‍ രാവണപുത്രന്‍ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രം ഏറ്റ് രാമലക്ഷ്മണന്മാര്‍ മോഹിച്ചും വാനരസൈന്യം മരിച്ചും വീണപ്പോള്‍ വീണ്ടും കൈലാസത്തിലേക്ക് മരുന്നിനായി പറന്നു. ഹിമാലയത്തിനും വടക്ക് കൈലാസം അതിനും വടക്ക് ഋഷഭാദ്രി പര്‍വതനിരകളില്‍ ആണ് വേദനിര്‍മിതമായ വിശല്യകരിണി, സന്താനകരിണി, സുവര്‍ണകരിണി, മൃതസഞ്ജീവിനി എന്നീ മരുന്നുകള്‍ നില്‍ക്കുന്നത്. ഹനുമാന്‍ അവിടമാകെ തിരഞ്ഞെങ്കിലും മരുന്നുകള്‍ കണ്ടില്ല. ദേഷ്യം വന്ന ഹനുമാന്‍ തന്റെ ബലിഷ്ഠമായ കൈകള്‍ കൊണ്ട് ‘ഋഷഭാദ്രി പര്‍വ്വത’ത്തെത്തന്നെ പിഴുതെടുത്ത് ലങ്കയില്‍ കൊണ്ടുവന്ന് നിമിഷങ്ങള്‍ക്കകം മരിച്ചവരെ ജീവിപ്പിച്ചു. സീതരാമന്മാരെ തന്റെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നടത്തിയിട്ടുള്ള വീരഹനുമാന്റെ വിക്രമകഥകള്‍ തീരുന്നില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.