Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷപദം പ്രാപിച്ച ബാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 08:15 pm IST
in Samskriti

രാമവാക്യം കേട്ട് ധര്‍മ്മബോധം വന്ന ബാലി രാമനില്‍ അധര്‍മ്മമൊന്നും കാണുന്നില്ലെന്ന് പറഞ്ഞു. താന്‍ തെറ്റുകാരനാണെന്ന് സ്വയം സമ്മതിച്ചു. ഞാന്‍ ബലഗര്‍വം നിമിത്തം ഉന്മത്തനായിപ്പോയി. അനേകം വീരാത്മാക്കളെ തേജോവധം ചെയ്ത് അപമാനിച്ചു. എന്റെ ഏക സഹോദരനെ അഗതിയാക്കി അവന്റെ ഭാര്യയെ സ്വഭാര്യയാക്കി. ലോകകണ്ടകനാണെന്നറിഞ്ഞിരുന്നിട്ടും രാവണനുമായി സഖ്യംചെയ്തു. ഞാന്‍ ദുഷ്‌കൃത്യങ്ങള്‍ പലതും ചെയ്തു. എന്റെ നെഞ്ചില്‍ തറച്ച അങ്ങയുടെ ബാണവും എന്റെ കണ്ണില്‍ പതിഞ്ഞ അങ്ങയുടെ രൂപവും ഞാന്‍ ശ്രവിച്ചു.

അങ്ങയുടെ വാക്കുകളും എന്റെ പാപമോചനത്തിനിടയായിത്തീരട്ടെ. കടുത്ത വാക്കുകള്‍ ഉപയോഗിച്ചതിന് ക്ഷമചോദിച്ചു. പുത്രനായ അംഗദന് അഭയംകൊടുക്കണമെന്നപേക്ഷിച്ചു. സുഗ്രീവനോട് ശ്രീരാമസേവ നടത്തിക്കൊടുക്കാനും താരയേയും അംഗദനേയും രാജ്യത്തേയും രക്ഷിച്ചുകൊള്ളണമെന്നും നിര്‍ദ്ദേശിച്ചു. രാമന്‍ അംഗദന് അഭയം വാഗ്ദാനം ചെയ്തു. താനറിയാതെ ചെയ്തുപോയ ധിക്കാരത്തെ ക്ഷമിക്കണമെന്നപേക്ഷിച്ചു.

രാമശരമേറ്റ് ബാലി നിലംപതിച്ച വിവരം കാട്ടിലെല്ലാം പരന്നു. താര ഓടിവന്ന് ഭര്‍തൃശരീരം കെട്ടിപ്പിടിച്ച് മുറവിളികൂട്ടി. കരച്ചിലിന്നിടയില്‍ സുഗ്രീവ പത്‌നിയെ അപഹരിച്ചതിന്റെ ഫലമാണീ അനുഭവം എന്നവള്‍ പറഞ്ഞു. ഹനുമാന്‍ താരയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അംഗദനെ രാജാവാക്കാന്‍ ഉപദേശിച്ചു. അതൊന്നും അവള്‍ അനുസരിച്ചില്ല. അവള്‍ പ്രായോപവേശം ആചരിക്കാന്‍ തീര്‍ച്ചയാക്കി.

ബാലിയുടെ ശ്വാസം മന്ദഗതിയിലായി. സുഗ്രീവനെ അടുത്തുവിളിച്ചു ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ചു. സൗഹൃദം പുനഃസ്ഥാപിച്ചു. രാജ്യവും തന്റെ കഴുത്തിലുണ്ടായിരുന്ന കാഞ്ചനമാലയും സുഗ്രീവനുനല്‍കി. അംഗദനെ രക്ഷിക്കണമെന്നും താരയെ ധിക്കരിക്കരുതെന്നും രാമകാര്യത്തില്‍ ഒരുതരത്തിലുള്ള ഉപേക്ഷയും കാണിക്കരുതെന്നും കാണിച്ചാല്‍ ശിക്ഷകിട്ടുമെന്നും പറഞ്ഞു. അംഗദനോട് സുഗ്രീവാനുവര്‍ത്തിയായി വാഴണമെന്നും ഉപദേശിച്ചു. ശ്രീരാമന്‍ ബാലിയുടെ ദേഹം മന്ദംമന്ദം തലോടിക്കൊണ്ട് വക്ഷസ്സില്‍ നിന്നും അസ്ത്രം വലിച്ചൂരി. ബാലിക്ക് വേദന അനുഭവപ്പെട്ടില്ല. കണ്ണുകള്‍ ഊര്‍ദ്ധ്വ ദര്‍ശനങ്ങളായി. കരചരണങ്ങള്‍ നിശ്ചലങ്ങളായി. ഒരു ദിവ്യപ്രഭ മുഖത്ത് പ്രകാശിച്ചു. ആത്മാവ് ദേഹം വിട്ടുപിരിഞ്ഞു. താര ദുഃഖത്തിലാമഗ്നയായി മുറവിളികൂട്ടി. സുഗ്രീവനും പരിതാപ പരവശനായി.

താരയുടെ ദുഃഖം അണപൊട്ടിയൊഴുകി. മാറത്തടിച്ചുകൊണ്ടും ഗദ്ഗദത്തോടുകൂടിയും അവള്‍ വിലപിക്കാന്‍ തുടങ്ങി. എനിക്ക് എന്തിനാണ് ഇനി പുത്രനും രാജ്യവും? ഈ ഭൂമിയിലെ ജീവിതംതന്നെ എനിക്കിനി വ്യര്‍ത്ഥമാണ്. എന്റെ ഭര്‍ത്താവിനോടൊപ്പം ഞാനും മരിക്കുകയാണ്. പുത്രനെ രാജാവായി വാഴിക്കാമെന്ന് മര്‍ക്കടസമൂഹം പറഞ്ഞ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചില്ല. ഭര്‍ത്താവിന്റെ മരണത്താല്‍ അസഹ്യമായ ശൂന്യതാബോധമാണ് അവള്‍ക്കനുഭവപ്പെട്ടത്. ആ ശൂന്യതയില്‍നിന്നും പുറത്തുകടക്കുന്നതിന്നുള്ള വഴി മരണം മാത്രമായാണ് അവള്‍ കാണുന്നത്. ഇങ്ങനെ വിലപിച്ചുകൊണ്ട് ചോരയിലും പൊടിയിലും പുരണ്ടുകിടക്കുന്ന ബാലിയുടെ മൃതദേഹത്തിന്റെ കാല്‍ക്കല്‍ ചെന്ന് പാദങ്ങള്‍ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. രാമനെ നോക്കി താര പറഞ്ഞു. എന്റെ ഭര്‍ത്താവിന് എന്നെപ്പിരിയുക എന്നത് സങ്കല്പിക്കാന്‍പോലും കഴിയാത്തതാണ്. അതുകൊണ്ട് എന്നെയുംകൂടി കൊന്ന് ബാലിക്കുകൂട്ടായി മൃത്യുലോകത്തിലേക്കയച്ചാലും. ഭാര്യാവിയോഗ ദുഃഖത്തിന്റെ കാഠിന്യം അങ്ങയ്‌ക്കും അറിയാമല്ലോ? സുഗ്രീവനോടായി, നീ മരണംവരെ രുമയുമൊത്ത് രാജ്യഭോഗങ്ങള്‍ അനുഭവിച്ച് സുഖിച്ചുവാഴുക എന്നും താര പറഞ്ഞു.

ഇങ്ങനെ അലമുറയിട്ടു കരയുന്ന താരയെ സമചിത്തതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി രാമന്‍ ഉപദേശിക്കാന്‍ തുടങ്ങി. ദേവീ, മുറിവേറ്റ് ജീവന്‍ നഷ്ടപ്പെട്ടുകിടക്കുന്ന ഈ ശരീരമാണോ ഭവതിയുടെ ഭര്‍ത്താവ്. അതോ അദ്ദേഹത്തിന്റെ ജീവനോ? ഈ ചോദ്യത്തോടുകൂടി ശ്രീരാമന്‍ സനാതനമായ തത്വവിചാരത്തിലേക്ക് താരയുടെ മനസ്സിനെ തിരിച്ചുവിട്ടു. പഞ്ചഭൂതങ്ങളാല്‍ നിര്‍മിക്കപ്പെട്ട ഈ ശരീരം ജഡമാണ്. ത്വക്ക്, മാംസം, രക്തം, അസ്ഥി എന്നിവ ചേര്‍ന്നതാണ് ഈ ശരീരം. ശരീരം യാതൊരു ചേഷ്ടകളുമില്ലാത്ത വിറകുകൊള്ളിയ്‌ക്ക് തുല്യമാണ്. യാതൊരു വിലയുമില്ല. പക്ഷെ ജീവന്റെ അവസ്ഥ അതല്ല. അത് നിരാമയമാണ്. എന്നുവെച്ചാല്‍ അല്ലലില്ലാത്ത അവസ്ഥയിലുള്ളതാണ്. ജീവന്‍ സ്ത്രീയോ പുരുഷനോ നപുംസകമോ അല്ല. ജീവന് വര്‍ണ്ണഭേദമോ സുഖദുഃഖങ്ങളോ, ശീതതാപാദികളോ ഇല്ല. ശുദ്ധനിത്യവും ജ്ഞാനാത്മകവുമായ ഈ തത്ത്വത്തെക്കുറിച്ച് ചിന്തിച്ചാല്‍ പിന്നെ ദുഃഖത്തിന് യാതൊരു കാരണവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.