കോട്ടയം: തിരുനക്കര ശിവന് ഇനിമുതല്‍ ഗജരാജ മാണിക്യം എന്നറിയപ്പെടും. ആനപ്രേമികളുടെ വാത്സല്യഗജവീരന് തിരുനക്കര ശിവനെ ഇന്ന് വൈകിട്ട് 4 ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ചടങ്ങിലാണ് ഗജരാജമാണിക്യപട്ടം നല്കി ആദരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍നായര്‍ ഗജരാജ മാണിക്യ പട്ടം നല്‍കും. മാടമ്പ് കുഞ്ഞിക്കുട്ടന്‍ നാമകരണം ചെയ്യും.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വനാഥന് എന്ന ആന ചെരിഞ്ഞപ്പോള്‍ അന്നത്തെ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ദാസപ്പന്‍നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്ത്ഥിച്ചതു പ്രകാരമാണ് ശിവനെ നടയ്ക്കിരുത്തിയത്.
കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുമാണ് ആനയെ തിരുനക്കര ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ദാസപ്പന്‍നായര്‍ തന്നെയാണ് തിരുനക്കര ശിവന് എന്ന പേര് ആനയ്ക്ക് നല്‍കിയത്. നാട്ടാനകളില്‍ ഏറെ ശാന്ത സ്വഭാവവും, ലക്ഷണമൊത്തതുമായ ശിവന് ആരാധകര്‍ ഏറെയാണ്.
ക്ഷേത്രോത്സവങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമാണ് ശിവന്. വൈക്കത്തഷ്ടമിക്ക് സ്ഥിരം തിടമ്പേറ്റുന്നതും ശിവനാണ്. തൃശൂര്‍പൂരത്തിലും സാന്നിദ്ധ്യം അറിയിച്ച ശിവന് തിരുനക്കര പകല്‍പ്പൂരത്തിനും തിടമ്പേറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: