ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ പത്ത് നാള് നീളുന്ന അന്തര്‍ദേശീയ മഹാഗണപതിസത്രത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കുവാന്‍ ഗണപതിയെ ആരാധിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വാസമെന്നും പത്ത് നാള് നീളുന്ന ഗണപതിസത്രം വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുത്തുമെന്നും, സംസ്ഥാനത്ത് നടന്ന അഞ്ച് മഹാഗണപതി സത്രങ്ങളും ഉദ്ഘാടനം ചെയ്യുവാന്‍ നിയോഗം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആത്മീയമായ വളര്‍ച്ചയ്ക്കൊപ്പം സമൂഹത്തിന്റെ ഭൗതികമായ വളര്‍ച്ചയ്ക്കും ക്ഷേത്രങ്ങള്‍ മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്വല്‍, ജ്ഞാന സദസ് ഉദ്ഘാടനം ചെയ്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സത്രത്തിന്റെ ഐശ്വര്യം നാടിനുണ്ടാകട്ടെയെന്ന് അവാര്‍ഡ് ദാനം നിര്‍വഹിച്ച മന്ത്രി കെ.ബാബു ആശംസിച്ചു. പി. തിലോത്തമന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ശാന്തിരിഗി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തി. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഖ്യാതിഥിയായി. നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്മാന് സി.കെ. മേനോന് മാനവസേവാ പുരസ്കാരം മുഖ്യമന്ത്രി നല്കി. ഗണപതിസത്രം ചെയര്‍പഴ്സണ്‍ ഡോ.ജെ.പ്രമീളാദേവി ആമുഖ പ്രഭാഷണം നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു കലവറ നിറച്ചു. സത്രം 23 ന് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍. രാധാകൃഷ്ണന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍,എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: