Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അഞ്ചേരി ബേബി വധക്കേസ്; മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും മുഖ്യ പ്രതിയെ പിടികൂടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 03:02 pm IST
in Idukki

 

സംഗീത് രവീന്ദ്രന്‍

ഇടുക്കി : ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് കോണ്‍ഗ്രസ് നേതാവായിരുന്നു അഞ്ചേരി ബേബിയുടെ കൊലപാതക കേസ്. നിയമ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ഒരു കേസ് അപൂര്‍വ്വമാണ്. മൂന്ന് പതിറ്റാണ് മുന്‍പ് സിപിഎം ക്രമിനല്‍ സംഘം അഞ്ചേരി ബേബിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തോട്ടം മേഖലയിലെ സംഘടന പ്രവര്‍ത്തനത്തിന്റെ രക്ത സാക്ഷിയായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസുകാര്‍ കാര്യമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാത്തതിന്റെ പേരില്‍ ഈ കേസില്‍ ചുരുക്കം ചില സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് മണക്കാട് എം.എം മണി നടത്തിയ കൊലവെറി പ്രസംഗത്തോടെ ബേബി വധക്കേസ് വീണ്ടും സജീവമായത്. പ്രസംഗം വിവാദമായതോടെ കേസ് അന്വേഷിക്കാന്‍ എറണാകുളം റെഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിക്കുകയും ചെയ്തു. കൊലക്കേസിന്റെ ഗൂഡാലോചനയില്‍ സി.പി.എം നേതാക്കളായ എം.എം മണി, ഒ.ജി മദനന്‍, പാമ്പുപാറക്കുട്ടന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലയിലെ ഉന്നതനായ സി

പിഎം നേതാവിലേക്ക് അന്വേഷണമെത്തിയപ്പോള്‍ അന്വേഷണ സംഘത്തെ യുഡിഎഫ് ചിതറിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാവ് ബേബിയെ വെടിവച്ച് കൊല്ലുന്നതിനുള്ള ഗൂഢാലോചന ചര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നതായി കൃത്യമായ മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ ഉന്നത നേതാവിന്റെ അറസ്റ്റ് കോണ്‍ഗ്രസ്- സിപിഎം രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കേസ് അന്വേഷിച്ച ഡിവൈ.എസ്.പിക്ക് നിയമപരമായി കാര്യങ്ങള്‍ ചെയ്തതിന് ഒരു പാട് പഴികേള്‍ക്കേണ്ടിവന്നു. ഇപ്പോള്‍ കേസ് അന്വേഷണം അവസാനിച്ചമട്ടാണ്. എങ്ങിനെയും കേസ് എഴുതിത്തള്ളാനാണ് സിപിഎം ശ്രമം നടത്തുന്നത്.

1982 നവംബര്‍ 13ന് ഉച്ചയോടെയാണ് സേനാപതി മേലേചെമ്മണ്ണാറിലെ ഏലക്കാട്ടില്‍ വച്ച് ബേബി വെടിയേറ്റ് മരിക്കുന്നത്. കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തിയതാണ് അരും കൊലയ്‌ക്ക് സി.പി.എം നേതാക്കളെ പ്രേരിപ്പിച്ചത്. സി.പി.എം പ്രദേശിക നേതാക്കള്‍ ഈ കേസില്‍ പിടിയിലായിരുന്നു. തെളിവിന്റെ അഭാവത്തില്‍ പ്രതികളെ വിട്ടയക്കുകയായിരുന്നു. ഉന്നത സി.പി.എം നേതാക്കള്‍ പ്രതിക്കൂട്ടിയായ അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് പബഌക് പ്രോസിക്യൂട്ടറെ നിയമിച്ചു. സിബി ചേനപ്പാടിയാണ് ഈ കേസിലെ പബഌക് പ്രോസിക്യൂട്ടര്‍. കേസ് സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും ഒത്തുതീര്‍പ്പുണ്ടാക്കിയതോടെ പ്രോസിക്യൂട്ടര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയായി. ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന സംഘം പോലും ഇല്ലാതായി. അടുത്തിടെ ഹൈക്കോടതി ഈ കേസിനെക്കുറിച്ച് ആരാഞ്ഞു. 45 ദിവസത്തനകം കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈഎസ്പി സുനില്‍ കുമാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. കുറ്റപത്രം നല്‍കുമോ എന്ന് കാത്തിരുന്ന് കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.