Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹല്യയും ഇന്ദ്രനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 08:53 pm IST
in Samskriti

ആള് ദേവേന്ദ്രനാണ് എന്ന് ഒരാളെ പറ്റി പറഞ്ഞാല്‍നല്ല അര്‍ത്ഥത്തിലുള്ള പ്രശംസയായി എടുക്കാം.ദേവന്മാരുടെ എല്ലാം ദേവനാവുക എന്ന മഹത്വ പദമാണത്. പക്ഷേ, സ്വരഭേദത്തോടെയാണ് പറയുന്നതെങ്കിലോ?

ദുരര്‍ത്ഥമായില്ലേ? സ്ത്രീലമ്പടന്‍, കാമാക്തിതീര്‍ക്കാന്‍ എന്തു ചതിയും ചെയ്യുന്നവന്‍….

രണ്ടാമത് പറഞ്ഞ വിഭാഗത്തില്‍ ദേവേന്ദ്രനു വലിയ ദുഷ്‌പ്പേരുണ്ടാക്കിയതാണ് അഹല്യാസംഗമം. മറ്റൊരാളുടെ ഭാര്യയെ രഹസ്യമായി പ്രാപിച്ചു വരുമ്പോള്‍ ദേവേന്ദ്രനു യഥാര്‍ത്ഥത്തില്‍ കൈവന്നത് എന്തായിരുന്നു? സുഖമോ? ദുഃഖമോ? ലാഭമോ, നഷ്ടമോ?

രണ്ടുതരത്തിലും വിലയിരുത്താം. വാല്മീകി രാമായണത്തില്‍ പറയുന്നത് ഒരുവിധം; അദ്ധ്യാത്മരാമായണത്തില്‍ മറ്റൊരു വിധവും രസകരമാണ് ആകഥ; ചിന്തനീയവും.

ഗൗതമമുനിയുടെ തപഃശക്തി നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഇന്ദ്രന്റെ വരവ്. അദ്ദേഹത്തില്‍നിന്ന് കോപവും ശാപവും ഉളവാക്കിയാലേ കാര്യം നടക്കൂ. അതിനു അദ്ദേഹത്തിന്റെ തന്നെവേഷം സ്വീകരിച്ചു അഹല്യയുടെ അടുക്കല്‍ എത്തുകയാണ് ഇന്ദ്രന്‍.

ദര്‍ത്താവല്ല, ഭര്‍ത്താവിന്റെ വേഷത്തില്‍ ദേവേന്ദ്രനാണ് തന്നെ സമീപിച്ചിരിക്കുന്നതെന്നു അഹല്യ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും അവള്‍ കോപിച്ചില്ല. പിന്‍ വലിഞ്ഞുമില്ല. കാമാഭ്യര്‍ത്ഥനയുമായി അരികിലണഞ്ഞ പുരുഷന്നു അവള്‍ പൂര്‍ണ്ണമായി വഴങ്ങിക്കൊടുത്തു രതിക്രിയ കഴിഞ്ഞപ്പോള്‍ ഉടനെ രക്ഷപ്പെട്ടുകൊള്ളാന്‍ അഹല്യ പറയുകയും ചെയ്യുന്നുണ്ട്.

”പരിതുഷ്‌ടോസ്മി സുശ്രോണി

ഗമിഷ്യാമി യഥാഗതം” (നല്ലഅരക്കെട്ടുള്ളവളേ ഞാന്‍ അതീവ സന്തുഷ്ടനായിരിക്കുന്നു ഇതാപോവുകയായി)  എന്നു പറഞ്ഞു മടിച്ചു മടിച്ചും തിരിഞ്ഞുനോക്കിയുമാണ് ഇന്ദ്രല്‍ കുടിലില്‍നിന്ന് പുറത്തിറങ്ങുന്നത്. പക്ഷേ, തൊട്ടുമുന്നില്‍ ഗൗതമ മഹര്‍ഷി എത്തിക്കഴിഞ്ഞു. കോപാന്ധനായ അദ്ദേഹം ഇന്ദ്രനെ ശപിക്കുന്നത് ഇങ്ങനെ.

”ദുഷ്ടാ! എന്റെ വേഷം ധരിച്ചു വന്നു അരുതാത്തതു ചെയ്ത നിനക്ക് വൃഷ്ണങ്ങള്‍ നഷ്ടമാകട്ടേ” തുടര്‍ന്ന് അഹല്യയേയും ശപിച്ചതിലൂടെ ഗൗതമമഹര്‍ഷി തപോബലം നശിച്ചവനായിത്തീര്‍ന്നു. ഇന്ദ്രനാകട്ടേ, താന്‍ വന്ന കാര്യം സാധിച്ചുവല്ലോ എന്നസന്തോഷത്തിലുമായി. ഒരുനിമിഷം! സന്തോഷം, മഹാസങ്കടത്തിലേയ്‌ക്ക് വഴുതി! ഇന്ദ്രന്റെ വൃഷ്ണങ്ങള്‍ രണ്ടും ഗൗതമ ശാപത്താല്‍ വീണു പോയി. വേവലാതിയോടെ ഇന്ദ്രന്‍ ഓടിച്ചെന്ന് അഗ്നിയോടും മറ്റു ദേവന്മാരോടുമായി പറഞ്ഞു:

”ദേവന്മാരേ! നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം ഞാന്‍ ഗൗതമമുനിയെ പ്രകോപിതനാക്കി അദ്ദേഹത്തിന്റെ തപഃ ശക്തിനഷ്ടമാക്കി. പക്ഷേ, അദ്ദേഹത്തിന്റെ ശാപത്താല്‍ എനിക്കു നഷ്ടമായത് എന്റെ വൃഷ്ണങ്ങളാണ്! ഈ നഷ്ടം ഞാന്‍ എങ്ങിനെ സഹിക്കും? നിങ്ങള്‍ ഉടനെ ഒരു പരിഹാരം ഉണ്ടാക്കിത്തന്നേ പറ്റൂ”

ദേവന്മാര്‍ ഒട്ടും വൈകിയില്ല. ഒരു ആടിന്റെ വൃഷ്ണങ്ങള്‍ പിഴുതെടുത്തു ദേവേന്ദ്രന് പിടിപ്പിച്ചുകൊടുത്തു! ലോകത്തില്‍ ആദ്യത്തെ വൃഷ്മണമാറ്റ  ശസ്ത്രക്രിയ അങ്ങനെ ദേവേന്ദ്രനില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടു.

എന്നാല്‍ അദ്ധ്യാത്മ രാമായണത്തില്‍  ഇങ്ങനെയല്ല കാണുക.  ദേവേന്ദ്രന്‍ അഹല്യയോടു കാമാഭ്യര്‍ത്ഥന നടത്തുന്നതോ, സന്തോഷാധിക്യത്തോടെ വിടചോദിക്കുന്നതോ ആയ ഭാഗം ഇല്ല. ഗൗതമ മുനിയുടെ വേഷത്തില്‍ നേരെ ആശ്രമത്തില്‍ചെന്നു അഹല്യയുമായി ഇന്ദ്രന്‍  രമിക്കുകയാണ്.  അതു കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു മുനിയുടെ തിരിച്ചെത്തല്‍. ഇന്ദ്രന്‍ സ്വന്തം രൂപം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായി. മുനി അപ്പോള്‍ ഇങ്ങനെയാണ് ശപിച്ചത്.

”സഹസ്ര ഭഗനായ് ഭവിക്ക ഭവാനിനി-

സ്സഹിച്ചിടുക ചെയ്ത ദുഷ്‌ക്കര്‍മ്മ ഫലമെല്ലാം”

ആദികവിയായ വാല്മീകി ഇന്ദ്രന് രണ്ടു വൃഷ്ണങ്ങള്‍ നഷ്ടമാക്കുകയാണല്ലോ ചെയ്തത്. പക്ഷേ, അദ്ധ്യാത്മ രാമായണക്കാരനോ? തെറ്റുചെയ്യാന്‍ ഉപയോഗിച്ച് ഇന്ദ്രിയത്തെ ആയിരം മടങ്ങായി വര്‍ദ്ധിപ്പിച്ചു കൊടുത്തിരിക്കുന്നു! ഇതിനെ നഷ്ടമായോ ലാഭമായോ കാണേണ്ടത്? ശാപമായോ അനുഗ്രഹമായോ കാണേണ്ടത്?

 

(തുടരും)

9388414034

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.