Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പെരുമാറ്റ മര്യാദകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2015, 09:06 pm IST
in Samskriti

രാമനെന്നെനിക്കു പേര്‍ എന്നുടെ പത്‌നിയിവള്‍

വാമലോചന സീതാദേവിയെന്നല്ലോ

നാമം

ലക്ഷ്മണനെന്നു നാമമിവനും മല്‍

സഹോദരന്‍

പുക്കിതു വനാന്തരം  ജനക നിയോഗത്താല്‍

ആരാണു നിങ്ങള്‍ എന്ന് ഇക്കാലത്ത് ഒരു ചോദ്യം വന്നാല്‍ ഇതു ചോദിക്കാന്‍ താനാരാ? എന്നോ, അറിഞ്ഞിട്ടു തനിക്കെന്തു കാര്യം? എന്നോ ഉള്ള എതിര്‍ചോദ്യമാവും പൊതുവെ ഉണ്ടാവുക.

എന്നാല്‍ രാമായണ കാലത്തു സ്ഥിതിയതല്ല. മഹത്തായ ഒരു മാതൃക കാട്ടിത്തരുന്നുണ്ടു രാമന്‍. ചിത്രകൂടാചലംവിട്ട് ഉള്‍ക്കാട്ടിലേക്കു പ്രവേശിച്ച ഉടനെ രാമസംഘം കാണുന്നത് ഭീകരനായ ഒരു രാക്ഷസനെയാണല്ലോ.  തന്റെ സാമ്രാജ്യത്തില്‍ കടന്നു വന്ന  അപരിചിതരെ സ്വാഭാവികമായും അവന്‍ ചോദ്യം ചെയ്തു.

” മുനിവേഷം ധരിച്ച് വില്ലും ശരങ്ങളുമെടുത്ത്, ഒപ്പം ഒരു പെണ്ണിനേയുംകൂട്ടി ഈ പെരുങ്കാട്ടില്‍  നിങ്ങള്‍ എന്തിനുവന്നു? ആരാണ് നിങ്ങള്‍.” രോഷത്തോടെയുള്ള ചോദ്യത്തിനു സൗമ്യമായിട്ടാണ് രാമന്‍ നല്‍കുന്ന ഉത്തരം. നാലുവരികളില്‍ എല്ലാം ചുരുക്കിപ്പറഞ്ഞുകഴിഞ്ഞു. എങ്കിലും രാക്ഷസന്‍ അതിക്രമത്തിനു മുതിര്‍ന്നു. ഒടുവില്‍ വധിക്കപ്പെടുകയും ചെയ്തു.

പെരുമാറ്റ മര്യാദകളില്‍ രാക്ഷസന്മാരും മോശക്കാരായിരുന്നില്ല. പഞ്ചവടിയിലെത്തുന്ന ശൂര്‍പ്പണഖ കാമപീഡാപരവശയെങ്കിലും രാമനോട് വളരെ കുലീനമായിട്ടാണ് സംഭാഷണമാരംഭിക്കുന്നത്.

”ആരെടോ ഭവാന്‍? ചെല്ലീടാരുടെ പുത്രനെന്നും

നേരോടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും

എന്തൊരുമൂലം ജടാവല്‍ക്കലാദികളെല്ലാം

എന്തിനു ധരിച്ചിതു താപസവേഷമെന്നും

എന്നുടെ പരമാര്‍ത്ഥം മുന്നേഞാന്‍ പറഞ്ഞീടാം

നിന്നോടു, നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.

രാക്ഷസേശ്വരനായ രാവണ ഭഗിനി ഞാ-

നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ

ഖരദൂഷണ ത്രിശിരാക്കളാം ഭ്രാതാക്കന്മാ-

ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതുസദാ

നിന്നെഞാനാരെന്നതുമറിഞ്ഞീലേതും പുന-

രെന്നോടു പരമാര്‍ത്ഥം ചൊല്ലേണം ദയാനിധേ!”

ശൂര്‍പ്പണഖയ്‌ക്കു തിടുക്കമുണ്ട്. അതിന്നാല്‍ അങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്കൊപ്പം തന്നെ, ഇങ്ങോട്ടു വരാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഒറ്റ ശ്വാസത്തില്‍ പറയുകയാണ്; ഏറ്റവും മര്യാദയോടെ. അതിനു രാമന്‍ പറയുന്ന മറുപടിയും കുലീനമാണ്; സൗമ്യോദാരവും.

”സുന്ദരീ! കേട്ടുകൊള്‍ക ഞാനയോദ്ധ്യാപതി-

നന്ദനന്‍ ദാശരഥി രാമനെന്നല്ലോനാമം.

എന്നുടെ ഭാര്യയിവള്‍ ജനകാത്മജ സീത

ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്മണനിവനെടോ.

എന്നാലെന്തൊരു കാര്യം നിനക്കുമനോഹരേ!

നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.”

അവള്‍ ഒട്ടും മടിച്ചില്ല, വൈകിയുമില്ല. മനസ്സു തുറന്നപ്പോള്‍ മുഴുക്കാമം! പിന്നീടുണ്ടായ സംഭാഷണവും സംഭവങ്ങളും പറയേണ്ടല്ലോ.

കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ തുടക്കത്തില്‍ നാം മറ്റൊാരുതരം പരിചയപ്പെടല്‍ കാണുന്നു. സീതയെ അന്വേഷിച്ചു വിവശരായി നടക്കുന്ന രാമലക്ഷ്മണന്മാരെ ഹനുമാന്‍ പരിചയപ്പെടുന്നതു ഭക്തി ബഹുമാനങ്ങളോടെയാണ്. ഹനുമാന്റെ വാക്പ്രയോഗചാതുര്യം നന്നായി ആസ്വദിച്ചും അനുമോദിച്ചുമാണ് രാമന്‍ മറുപടി നല്‍കുന്നത്.

സീതാന്വേഷണത്തിനിടയില്‍ വിചിത്രമായ ഗുഹയിലകപ്പെട്ട വാനരസംഘത്തിനോട് യോഗിനിയായ സ്വയംപ്രഭ ചോദിക്കുന്നത് ഇങ്ങനെയത്രേ:

നിങ്ങളാരാകുന്നതെന്നു പറയണ-

മിങ്ങുവന്നീടുവാന്‍ മൂലവും ചൊല്ലണം

എങ്ങനെ  മാര്‍ഗ്ഗമറിഞ്ഞവാറെന്നതും

എങ്ങനിപ്പോകുന്നതെന്നും പറയണം

ഹനുമാന്‍തന്നയാണ് മുന്‍കൈയടുത്ത് ഇതിനു വിശദമായമറുപടിനല്‍കുന്നത്. പിന്നെ ലങ്കയിലെത്തി സീതാദേവിയെ കണ്ടപ്പോഴും ഹനുമാന്‍ പാലിച്ച ഔചിത്യവും വിനയവും വാക് വൈഭവവും ശ്രദ്ധേയമാണ്.  അറിഞ്ഞോ അറിയാതെയോ, ശ്രീരാമനെപ്പോലെ സീതയും ഹുനുമാന് ഒരുസാക്ഷ്യപത്രം നല്‍കുന്നുണ്ട്.

ഋതമജൃമൃദു സ്ഫുടവര്‍ണ്ണവാക്യം തെളി-

ഞിങ്ങനെ ചൊല്ലുന്നവര്‍  കുറയും തുലോം.

എന്നാല്‍ രാവണസഭയില്‍ ബന്ധനസ്ഥനാക്കിക്കൊണ്ടുവന്ന ഹനുമാന്‍ പറയുന്ന വാക്കുകളിലെ സ്വരഭേദം

വ്യത്യസ്തമത്രേ. രാവണനെ ‘ജളപ്രഭോ’ എന്നുവിളിച്ചുകൊണ്ടാണ് മറുപടിയുടെ ആരംഭം. അവസാനിപ്പിക്കുന്നതാകട്ടേ, ”നിന്നെപ്പോലെ നൂറുനൂറായിരം രാക്ഷസന്മാര്‍ ഒരുമിച്ചെതിര്‍ത്തുവന്നാലും എന്റെ ചെറുവിരലനക്കത്തിനു പോരല്ലോ കശ്മലാ” എന്നുചോദിച്ചുകൊണ്ടുമാണ്.

ഇത്തരത്തിലുള്ള വേറേയും  സന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ട്. അവയെപറ്റി നാം സൂക്ഷ്മമായി ചിന്തിച്ചു നോക്കേണ്ടിയിരിക്കുന്നു. ഏതൊരാളും പെരുമാറ്റ മര്യാദകളിലും വാക്പ്രയോഗത്തിലും  കരുതലുള്ളവരായിരിക്കണം. സമൂഹത്തിലെ അതിക്രമങ്ങളും അശാന്തിയും ഒരുപരിധിവരെയെങ്കിലും കുറയ്‌ക്കാന്‍ അതുസഹായിക്കും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.