വീരോചിതമായ ഒരു സന്ദേശമാണ് ശൂര്‍പ്പണഖ മുഖാന്തിരം ഖര ദൂഷണന്മാര്ക്കും രാവണ രാജ്യത്തിനും ശ്രീരാമന് കൊടുത്തത്. ശത്രുവാണെന്ന കാര്യം തീരുമാനമായാല്‍ അവനെ ഏറ്റവും പ്രകോപിപ്പിക്കുന്ന രീതിയില്‍ വെല്ലുവിളിക്കലാണുവേണ്ടത്. ശൂര്‍പ്പണഖയെ അംഗച്ഛേദനം ചെയ്തയച്ചത് രാക്ഷസരാജാവിനെ വെല്ലുവിളിക്കാനാണ്.
രാവണന് സീതാപഹരണം നടത്തുന്നത് അതേ ഉദ്ദേശത്തോടെയാണ്. എന്നാല്‍ ഭീരുക്കളുടെ രീതിയിലാണ് ചെയ്തതെന്നു കാണാം. താന്‍ സുരക്ഷിതനായിരിക്കണമെന്ന് മാതുലനായിരുന്ന മാരീചന് അപകടംനേരിട്ടു മരിച്ചോട്ടെ എന്ന ചിന്താഗതിയാണ് രാവണന്റേത്. ശ്രീരാമപക്ഷത്തുള്ള ഏറ്റവും ചെറിയ വ്യക്തിയും ജടായുവെന്ന കഴുകജാതിക്കാരന്പോലും തന്റെ സ്വാമിക്കുവേണ്ടി മുഴുവന്‍ ശക്തിയും പ്രയോഗിക്കയും രാവണനെപ്പറ്റി വിവരം നല്‍കുകയും ചെയ്യുന്നു.
എഴുത്തച്ഛന് രാവണനേയും ഖര ദൂഷണന്മാരേയുമെല്ലാം അവതരിപ്പിക്കുന്ന രീതിയും പ്രത്യേകതയുള്ളതാണ്. ഖരദൂഷണന്മാര്‍ മരണശേഷം ദിവ്യന്മാരും ഭക്തന്മാരുമായിത്തീരുകയും രാമന്റെകയ്യാല് മരണം ശ്രേയസ്കരമാവും എന്ന ചിന്തയുമായി രാവണന് സീതാപഹരണം നടത്തുകയും ചെയ്യുന്നു. പാപഭാരം മൂലം വിരോധഭക്തിയിലൂടെ ശ്രീരാമന്റെ കയ്യാല്‍ മരണം വരിച്ചാലേ തനിക്കു മുക്തി ലഭിക്കൂവെന്ന കണക്കുകൂട്ടലാണ് രാവണന്റേത്.
നാലുതരം ഭക്തന്മാരാണ് ഉള്ളത്. ആര്ത്തന്- തന്റെ ദുഃഖമകറ്റാന്‍ ഈശ്വരനെ ആശ്രയിക്കുന്നവന്. സീതയും അഹല്യയും ആശ്രേണിയില് പെടുത്താവുന്നവരാണ്. ജിജ്ഞാസുക്കളായിരുന്നു ലക്ഷ്മണനും സുതീക്ഷണനും. അര്ത്ഥാര്ത്ഥികളായിരുന്നു. സുഗ്രീവനും വിഭീഷണനും ജ്ഞാനികളായിരുന്നു. അനസൂയ, അത്രിഭരദ്വാജന്, വാത്മീകി, അഗസ്ത്യന്, ഹനുമാന്.
മുതലായവര്‍. എന്നാല്‍ രാമമാഹാത്മ്യത്താല് ഗുഹനെപ്പോലുള്ള മൂഢവിഭാഗത്തില് പെടുത്താവുന്ന ബാലി, രാവണനെപ്പോലുള്ള എതിരാളികളും, പരമപദം പ്രാപിക്കുന്നു. ആദ്ധ്യാത്മിക പഥങ്ങളായ ഭക്തിയോഗം, കര്‍മ്മയോഗം, രാജയോഗം, ജ്ഞാനയോഗം എന്നിങ്ങനെ നാലുമാര്ഗ്ഗങ്ങളിലൂടേയും സാധകന്മാരും യോഗികളും ഭക്തന്മാരും ജീവിതകാലത്തു തന്നെ മുക്തിയെ പ്രാപിച്ച് സമൂഹത്തിന്റെ ആദര്ശങ്ങളായിത്തീരുന്നു. സമൂഹത്തിന്റെ നല്ല മാതൃകകളല്ലാത്തവരും എങ്ങനെ മുക്തരാകുമെന്ന ചിന്തയും ഋഷിമാര്ക്കുണ്ടായിരുന്നു എന്നത് രാമായണം നമ്മെ പഠിപ്പിക്കുന്നു.
അധര്‍മ്മാചരണം കൊണ്ട് കൊഴുത്തുതടിച്ചവര് ധര്‍മ്മവുമായി ഏറ്റുമുട്ടിയാല്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നതാണ് വെറും മൂന്നേമുക്കാല്‍ നാഴികകൊണ്ട് പതിനാലായിരം രാക്ഷസന്മാര് ഒടുങ്ങിയെന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഖര- ദൂഷണ വധം രാവണന്റെ മൊത്തം രാക്ഷസീയ സംവിധാനം ഒട്ടാകെ തന്നെ തകരുന്നതിന്റെ പ്രഥമസൂചനയായിരുന്നു. ഈചരിത്രകാലഘട്ടത്തില് തന്നെ അഞ്ചുനൂറ്റാണ്ടായി ഹിന്ദുക്കളുടെ നെഞ്ചില്‍ കുന്തം തറച്ചപോലുള്ള വേദന ഉളവാക്കിയിരുന്ന അയോധ്യയിലെ രാമജന്മഭൂമി സ്ഥാനത്തെ കെട്ടിടം അഞ്ചുമണിക്കൂര്‍ കൊണ്ടാണല്ലോ കര്‍സേവകര്‍ തകര്‍ത്തത്. ചരിത്ര മൂഹൂര്‍ത്തങ്ങള്‍ ഇങ്ങനെയാണ് പെട്ടെന്നു സംഭവിക്കും.
സ്വര്ണ്ണമൃഗത്തിനു പുറകെപോയ ശ്രീരാമദേവനെ അന്വേഷിച്ചുപോകാന്‍ ലക്ഷ്മണനോട് സീത ആവശ്യപ്പെടുന്നത് അങ്ങേയറ്റം അനുചിതമായ രീതിയിലാണ്. ഇതിനെ രണ്ടുരീതിയില്‍ കാണാം. സ്ത്രീകള്‍ പൊതുവെ വികാരാധീനരായി എടുത്തുചാട്ടം കാണിച്ച് ആപത്ത് ക്ഷണിച്ചുവരുത്തുന്നവരാണ് എന്നത് ഒരു വിലയിരുത്തലാണ്.. ലക്ഷ്മണനത് പറയുന്നുമുണ്ട്. എന്നാല്‍ ശ്രീരാമന്റെ ധര്‍മ്മപത്നി രാമദൗത്യത്തിനുണ്ടാകാവുന്ന തടസങ്ങള്‍ നീക്കാനുള്ള ധൃതിയിലായിരുന്നു എന്നതാണ് മറ്റൊരു വീക്ഷണം. ശ്രീരാമന്റെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. അവസാനം സീതയ്ക്ക് അഗ്നിപരീക്ഷ നേരിടേണ്ടി വന്നതില്‍ എഴുത്തച്ഛന് വേദനയുണ്ട്. ശ്രീരാമനെ പഴിചാരാനൊട്ടു മനസ്സില്ലാതാനും. അതിനാല്‍ സീത സ്വരൂപത്തെ അഗ്നിമണ്ഡലത്തില്‍ പ്രവേശിപ്പിച്ചിരുന്നെന്ന ഒരു പ്രഹരണം കൂട്ടിച്ചേര്‍ക്കുന്നു. ലക്ഷ്മണരേഖ എന്നത് ഒരു ദുരന്തകഥ മാത്രമാണ് എന്നും ഇവിടെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: